Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

തെരുവേരങ്ങളിലും പൊതുസ്ഥലങ്ങളിലും പാര്‍ക്കുകളിലും അണിനിരത്തിയിരിക്കുന്ന ഫളക്‌സ് ബോര്‍ഡുകള്‍ എടുത്തു മാറ്റണമെന്ന ഹൈക്കോടതിയുടെ അന്ത്യശാസനം കേരളത്തിലെ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നാളിതുവരെ നടപ്പിലാക്കി കണ്ടില്ല. ഫളക്‌സിലൂടെ വളരുന്ന രാഷ്ട്രീയ പ്രതിഛായ മറ്റൊരുവിധത്തിലും കിട്ടില്ലെന്ന് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മനസിലാക്കിയിരിക്കുന്നു.

07 FEBRUARY 2023 03:25 PM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോ​ഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

തെരുവേരങ്ങളിലും പൊതുസ്ഥലങ്ങളിലും പാര്‍ക്കുകളിലും അണിനിരത്തിയിരിക്കുന്ന ഫളക്‌സ് ബോര്‍ഡുകള്‍ എടുത്തു മാറ്റണമെന്ന ഹൈക്കോടതിയുടെ അന്ത്യശാസനം കേരളത്തിലെ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നാളിതുവരെ നടപ്പിലാക്കി കണ്ടില്ല. ഫളക്‌സിലൂടെ വളരുന്ന രാഷ്ട്രീയ പ്രതിഛായ മറ്റൊരുവിധത്തിലും കിട്ടില്ലെന്ന് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മനസിലാക്കിയിരിക്കുന്നു. ഓരോ രാഷ്ട്രീയ കക്ഷിയും തങ്ങളുടെ വാര്‍ഡ് പ്രതിനിധിമുതല്‍ മുകളിലോട്ടുള്ള അതായത് ദേശീയ നേതാക്കള്‍ വരെയുള്ളവരുടെ പേരില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നിശ്ചിത ദിവസം കഴിഞ്ഞ് ഇവ എടുത്തു മാറ്റുന്ന ശീലമില്ലെന്നും നമുക്കറിയാം.

ഒരാളിനെ ഏതെങ്കിലും പാര്‍ട്ടി സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുത്താല്‍ അദ്ദേഹം ആ സ്ഥാനത്ത് നിന്നിറങ്ങിയാലും റോഡുവക്കിലൊക്കെ പഴയ ഫ്‌ളകസ് കാണാന്‍ കഴിയും . ഇങ്ങനെ ഫ്‌ളക്‌സ് പ്രചരണത്തിന്റെ ഏറ്റവും ഉയര്‍ന്ന അവസ്ഥയിലാണ് ഹൈക്കോടതി റോഡുവക്കിലെ ഫ്‌ളക്‌സുകളും കൊടി തോരണങ്ങളും മാറ്റണമെന്ന് ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കിയത്. നിര്‍ദ്ദേശം വന്ന് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും കോടതി ചോദിക്കുന്നു എങ്ങനെ ഫ്‌ളക്‌സുകള്‍ മാറ്റും. ഭരിക്കുന്ന ഭരണകര്‍ത്താക്കളുടെ ചിരിക്കുന്ന മുഖമാണെല്ലോ റോഡിലെല്ലാം. അതെടുക്കാന്‍ ഉദ്യോഗസ്ഥര്‍ ഭയക്കുകയാണെന്നാണ് കോടതി നിരീക്ഷണം നടത്തിയിരിക്കുന്നത്.

അനധികൃത ബാനറുകളും ബോര്‍ഡുകളും കൊടിതോരണങ്ങളും നീക്കംചെയ്യുന്ന വിഷയത്തില്‍ നടപടിയെടുക്കാത്തതില്‍ സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസവും  വിമര്‍ശിച്ചു. സര്‍ക്കാരിന്റെ എറ്റവും ഉന്നതന്റെ ഉള്‍പ്പെടെ മുഖം വച്ചാണ് ഫ്‌ലെക്‌സുകള്‍ സ്ഥാപിച്ചിരിക്കുന്നതെന്നും സര്‍ക്കാര്‍തന്നെ നിയമലംഘനം നടത്തുമ്പോള്‍ ആരോടു പറയുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വാക്കാല്‍ ചോദിച്ചു. കോടതി ഇക്കാര്യത്തില്‍ ഇതുവരെ കാട്ടിയ സമചിത്തതയും ക്ഷമയും ബലഹീനതയാണെന്നാണു കരുതിയിരിക്കുന്നത്. അതല്ലെന്നു കാണിക്കേണ്ട സമയമായെന്നു കോടതി പറഞ്ഞു.

കോടതി ഉത്തരവുണ്ടായിട്ടും സത്യവാങ്മൂലം നല്‍കാതിരുന്നതിനു വ്യവസായ സെക്രട്ടറിയെയും കോടതി വിമര്‍ശിച്ചു. ഇന്ന് സത്യവാങ്മൂലം നല്‍കണം. ഇല്ലെങ്കില്‍ വ്യവസായ സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും നിര്‍ദേശിച്ചു. കൊച്ചിയില്‍ വ്യവസായ വകുപ്പ് സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി വന്‍തോതില്‍ ബോര്‍ഡുകളും മറ്റും സ്ഥാപിച്ചെന്നും ഇവ കൊച്ചി കോര്‍പറേഷന്‍ നീക്കം ചെയ്യേണ്ട സാഹചര്യമാണെന്നും അമിക്കസ് ക്യൂറി കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ അറിയിച്ചിരുന്നു. എന്ത് അധികാരത്തിലും എന്ത് രീതിയിലുമാണു ബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ചതെന്നതില്‍ വ്യവസായ വകുപ്പു സെക്രട്ടറി വിശദീകരണം നല്‍കാന്‍ ജനുവരി 24ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇന്നലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ രണ്ടു ദിവസം കൂടി സര്‍ക്കാര്‍ സമയം തേടിയതിനെ തുടര്‍ന്നാണു കോടതി വിമര്‍ശിച്ചത്.

തിരുവനന്തപുരം നഗരസഭാ പരിധിയില്‍ കാര്യങ്ങള്‍ പരിതാപകരമാണെന്ന് അമിക്കസ് ക്യൂറി ഹരീഷ് വാസുദേവന്‍ അറിയിച്ചു. പേട്ടയില്‍ മേല്‍പാലത്തിന്റെ തുടക്കത്തില്‍ വശങ്ങളിലെ കാഴ്ച മറച്ച് രണ്ട് ഫ്‌ലെക്‌സുകള്‍ വച്ചിട്ടുണ്ട്. ഇവിടെ ഞായറാഴ്ച കാര്‍ ബൈക്കിലിടിച്ച സംഭവമുണ്ടായി. അനധികൃതമായിട്ടുള്ളവ നീക്കം ചെയ്തിട്ടും പുതിയത് സ്ഥാപിക്കുകയാണെന്നും പൊലീസ് ഇടപെട്ടില്ലെങ്കില്‍ നഗരസഭയ്ക്ക് ഒന്നും ചെയ്യാനാവില്ലെന്നും നഗരസഭയുടെ അഭിഭാഷകന്‍ അറിയിച്ചു. ഫ്‌ളക്‌സ് നിരോധിച്ചു കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും ഫ്‌ളകസ് നിര്‍മ്മാണ , അച്ചടി സ്ഥാപനങ്ങളുടെ നിലനില്പിനെ കരുതി സര്‍ക്കാര്‍ ഫ്‌ളകസുകള്‍ക്ക് വലിയ നിയന്ത്രണം ഏര്‍്‌പ്പെടുത്തിയിരുന്നില്ല.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് കഴിഞ്ഞ ദിവസം സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. നാട്ടിലെങ്ങും പിണറായി വിജയന്റെയും മറ്റ് മന്ത്രിമാരുടെയും ചിരിക്കുന്ന മുഖമാണ് ജനം കാണുന്നത്. സാര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും , റോഡിന്റെയും തോടിന്റെയും ഉത്ഘാടനവുമെല്ലാം ഫ്‌ളക്‌സ് രൂപത്തില്‍ പ്രത്യക്ഷപ്പെടുകയാണ്. തുക അനുവദിച്ചാലും ഫ്‌ളകസ്, തറക്കല്ലിടല്‍ ഫ്‌ളകസ്, ഉത്ഘാടന ഫ്‌ളക്‌സ്, ആശംസാ ഫ്‌ളകസ്, ഇതിനെല്ലാം പുറമേയാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികളുടെ ഫ്‌ളകസ് ബോര്‍ഡുകള്‍. ഭാരത് ജോഡോ യാത്രയ്ക്കായി ഒരുക്കിയ കൂറ്റന്‍ ബോര്‍ഡുകള്‍ ഇപ്പോഴും അതേപടി തന്നെ നില്ക്കുകയാണ്. ഫ്‌ളക്‌സുകള്‍ വരുത്തുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെ കുറിച്ച് നിരവധി പഠനങ്ങള്‍ വന്നിട്ടുണ്ട്. എന്നിട്ടും കേരളത്തില്‍ മാത്രം യാതൊരു മാറ്റവുമില്ല.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല  (3 minutes ago)

കട്ടിളപ്പാളി കേസില്‍ കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി  (7 minutes ago)

മയക്കുമരുന്ന് കേസുകളില്‍ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയെന്ന് ചെന്നിത്തല  (12 minutes ago)

കാണാതായ ഡ്രൈവറുടെ മൃതദേഹം വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍  (18 minutes ago)

യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ അടിപിടി  (26 minutes ago)

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല  (35 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി  (48 minutes ago)

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു  (53 minutes ago)

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (1 hour ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (1 hour ago)

Shafi Parambil പോലീസ് നടപടിയെ പിന്തുണച്ച് ഷാഫി പറമ്പില്‍  (1 hour ago)

Migrant-Workers കേരളത്തിൽ നിർമ്മാണ മേഖലയിൽ ഉൾപ്പെടെ പ്രതിസന്ധി  (2 hours ago)

ഫ്ളോട്ടിംഗ് സോളാര്‍ പദ്ധതികള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും: മന്ത്രി സണ്ണി ജോസഫ്  (2 hours ago)

SFI COLLEGE ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു;  (2 hours ago)

പ്രവാസി നിക്ഷേപം ആകര്‍ഷിക്കാന്‍ കൃത്യമായ സംവിധാനം ആവശ്യമെന്ന് 'റീഇമാജിനിങ് കേരളം' സമ്മേളനത്തില്‍ വിദഗ്ധര്‍  (2 hours ago)

Malayali Vartha Recommends