Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി... ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം


ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യ....


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..


പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...

അന്വേഷണ ഏജന്‍സിയായ എസ്.എഫ്.ഐ.ഒയ്ക്ക് വീണ വിജയനെ ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും മാത്രമേ കഴിയൂ; വീണയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അധികാരമില്ല; സി.പി.എമ്മിന്റെ മുന്നിലുള്ള ഏക കച്ചിത്തുരുമ്പ് അതാണ്

22 FEBRUARY 2024 09:16 AM IST
മലയാളി വാര്‍ത്ത

More Stories...

കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി പെരുമാറുന്നത് ശരിയല്ല; മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

ഭൂതകാലത്തിൻ്റെ തടവറ ദേദിച്ച് കോൺഗ്രസിലെ പുതിയ തലമുറ ആധുനികതയുടെ വക്താക്കളായി മാറുന്നത് സന്തോഷകരമാണ്; ഈടില്ലാത്ത ഖദർ അലക്കി തേച്ച് വെണ്മയോടെ നിലനിർത്തുന്നതിന് ചെലവേറുമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

ആശുപത്രിയിൽ നിന്നും 'ആ സന്ദേശം'; വരും മണിക്കൂറുകൾ നിർണായകം; വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു

സിദ്ധാർത്ഥിൻ്റെ കുടുംബത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ച 7 ലക്ഷം രൂപ 10 ദിവസത്തിനുള്ളിൽ കെട്ടിവെക്കാൻ ഹൈക്കോടതി ഉത്തരവ്; ഇത് ധർമ്മ വിജയമെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി

മെഡിക്കല്‍ കോളേജ് ആശുപത്രി സര്‍ക്കാരിന്റെ അപമാനകരമായ കാര്യക്ഷമത ഇല്ലായ്മമൂലം സ്തംഭനാവസ്ഥയിലാണ്; ആരോഗ്യവകുപ്പ് കുത്തഴിഞ്ഞ് ചിതറി ജീര്‍ണ്ണിചിരിക്കുകയാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരന്‍

മാസപ്പടി കേസ് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നതാണെന്ന് കര്‍ണാടക ഹൈക്കോടതി ചൂണ്ടിക്കാണിച്ചെങ്കിലും അന്വേഷണ ഏജന്‍സിയായ എസ്.എഫ്.ഐ.ഒയ്ക്ക് വീണ വിജയനെ ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും മാത്രമേ കഴിയൂ. അതിനുമപ്പുറം റിപ്പോര്‍ട്ട് തയ്യാറാക്കി കേന്ദ്രസര്‍ക്കാരിന് കൈമാറാനുമാകും അല്ലാതെ വീണയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അധികാരമില്ല. അതാണ് സി.പി.എമ്മിന്റെ മുന്നിലുള്ള ഏക കച്ചിത്തുരുമ്പ്. വിചാരണ നടത്തണോ വേണ്ടയോ എന്ന തീരുമാനം കേന്ദ്രസര്‍ക്കാരിന്റേതാണ്. മൂന്നാം തവണയും ബി.ജെ.പി അധികാരത്തിലേറുമെന്ന് ഏതാണ്ട് ഉറപ്പായതോടെ എല്ലാം മോദിയുടെയും അമിത്ഷായുടെയും കൈകളില്‍.

വീണയുടെ കേസ് സി.പി.എമ്മിന്റെ കയ്യില്‍ നിന്ന് പോയതിനാല്‍ നേതൃത്വം ആകെ പരിഭ്രാന്തിയിലാണ്. വീണയെ രക്ഷിക്കാനായി ചില സി.പി.എം നേതാക്കള്‍ ശ്രീ.എമ്മിനെ നേരില്‍ കണ്ടെന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. ചില സി.പി.എം നേതാക്കള്‍ തന്നോട് ഇതേക്കുറിച്ച് സൂചിപ്പിച്ചതായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ രാമചന്ദ്രന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വെളിപ്പെടുത്തിയിരുന്നു. സി.പി.എമ്മുമായും ആര്‍.എസ്.എസുമായും വളരെ അടുത്തബന്ധമുളളയാളാണ് ശ്രീ.എം. കണ്ണൂരില്‍ ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള ചര്‍ച്ചയ്ക്ക് മധ്യസ്ഥം വഹിച്ചത് ശ്രീ.എമ്മാണ്. അന്നെത്തിയ മാധ്യമപ്രവര്‍ത്തകരോട് പിണറായി കടക്ക് പുറത്ത് എന്ന് പറഞ്ഞത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്.

അടുത്തിടെ ശ്രീ. എമ്മിന്റെ യോഗാ ഫൗണ്ടേഷന്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ ഉദ്ഘാടനം തിരുവനന്തപുരം ആക്കുളത്ത് നടന്നിരുന്നു. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ബി.ജെ.പി നേതാക്കളുമായി അടുത്തബന്ധം പുലര്‍ത്തുന്നയാളാണ് ശ്രീ.എം. ഒരു പക്ഷെ, അദ്ദേഹം വിചാരിച്ചാല്‍ വീണയ്‌ക്കെതിരെയുള്ള നടപടികള്‍ മയപ്പെടുത്താന്‍ ചിലപ്പോള്‍ കഴിഞ്ഞേക്കാം. എന്നാല്‍ ബി.ജെ.പി കേരളഘടകത്തിലെ നേതാക്കന്മാര്‍ക്ക് ആര്‍ക്കും വീണയുടെ കേസ് ഒത്തുതീര്‍പ്പാക്കുന്നതിനോട് യോജിപ്പില്ല. കേസ് സംബന്ധിച്ച് വസ്തുതയുണ്ടെന്ന് പൊതുസമൂഹത്തിന് ബോധ്യമായ സ്ഥിതിക്ക് വിഷയത്തിലിടപെടേണ്ട എന്ന നിലപാടാണ് അവര്‍ക്കുള്ളത്.

ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ദ്രോഹിച്ചിട്ടുള്ള സി.പി.എം നേതാക്കളില്‍ പ്രമുഖനാണ് പിണറായി വിജയന്‍. അതുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള ഒത്തുതീര്‍പ്പുണ്ടാക്കിയാല്‍ അത് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തും. വീണയെ രക്ഷിക്കുന്നതിന് പകരമായി തൃശൂര്‍, തിരുവനന്തപുരം ലോക്‌സഭാ സീറ്റുകളില്‍ ബി.ജെ.പിയെ സി.പി.എം സഹായിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ആരോപിച്ചിരുന്നു. ഈ രണ്ട് സീറ്റുകളും സി.പി.ഐയുടേതാണ്, അതുകൊണ്ട് സി.പി.എമ്മിന് പ്രത്യേകിച്ചൊന്നും നഷ്ടപ്പെടാനില്ല. സി.പി.എമ്മുമായി യാതൊരു തെരഞ്ഞെടുപ്പ് അടവിനും ഡീലിനും ഇല്ലെന്ന നിലപാടിലാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം. മുന്‍കാല അനുഭവങ്ങള്‍ അങ്ങനെയാണ്. കെ.ജി മാരാരെ ജയിപ്പിക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് പല മണ്ഡലത്തില്‍ നിന്നും വോട്ട് വാങ്ങിയ ശേഷം പാലം വലിച്ച ചരിത്രമാണ് സി.പി.എമ്മിനുള്ളത്.

അതേസമയം വീണയുടെ വിഷയം പാര്‍ട്ടിയെ കൂടി ബാധിക്കുന്നതായതിനാല്‍ ഏതറ്റംവരെയും പോകാന്‍ സി.പി.എം നേതൃത്വം തയ്യാറായേക്കുമെന്നാണ് രാഷ്ട്രീയനിരീക്ഷകരടക്കം സൂചിപ്പിക്കുന്നത്. സി.പി.ഐയുടെ സീറ്റുകളില്‍ തോറ്റുകൊടുത്താല്‍ അവര്‍ മുന്നണി വിടുമായിരിക്കും. നിലവില്‍ സപ്‌ളൈകോ അടക്കമുള്ള വിഷയങ്ങളില്‍ സി.പി.ഐയ്ക്ക് കടുത്ത അതൃപ്തിയാണുള്ളത്. അതുകൊണ്ട് സി.പി.ഐ മുന്നണി വിട്ടാലും കോണ്‍ഗ്രസുമായി ഇടഞ്ഞുനില്‍ക്കുന്ന ലീഗിനെ കൂടെക്കൂട്ടാനാകും. അങ്ങനെ വടകര അടക്കമുള്ള മലബാറിലെ പല സീറ്റുകളും തിരിച്ചുപിടിക്കാനാകുമെന്ന് സി.പി.എം കണക്ക്കൂട്ടുന്നു. സി.പി.എമ്മുമായി അടുക്കുന്നതിനോട് ലീഗിന് പ്രബലവിഭാഗത്തിന് കടുത്ത എതിര്‍പ്പുമുണ്ട്. പി.കെ കുഞ്ഞാലിക്കുട്ടിയും കൂട്ടരും മാത്രമാണ് സി.പി.എമ്മിനോട് ഖല്‍ബ് കാട്ടുന്നത്. അതുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടുക എന്നത് മാത്രമല്ല വീണയുടെ കേസ് ഒതുക്കിതീര്‍ക്കുക എന്നതും സി.പി.എമ്മിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ മാത്രമാണ് സി.പി.എം ജയിച്ചത്. അന്നത്തെ സാഹചര്യമല്ല നിലവിലുള്ളതെങ്കിലും നാല് സീറ്റെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണ് സി.പി.എം. തൃശൂരില്‍ ത്രികോണ മത്സരം തന്നെയാണ് എന്നതില്‍ സംശയമില്ല.

തിരുവനന്തപുരത്ത് തരൂരിനെ തോല്‍പ്പിക്കാന്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും. കൊല്ലത്ത് മുകേഷൊക്കെ ചുമ്മാ ചെന്ന് തോറ്റുകൊടുത്താല്‍ മതി എന്നതാണ് അവസ്ഥ. പത്തനംതിട്ടയില്‍ ഐസക്കിന് വലിയ പിന്തുണയില്ലാത്ത മണ്ഡലമാണ്. കോട്ടയത്ത് ചാഴിക്കാടന് സാധ്യതയുണ്ട്. ആലപ്പുഴ ഇത്തവണയും ആരിഫിനെ ഏറ്റെടുക്കുമോ എന്ന് സംശയമുണ്ട്. എറണാകുളം യു.ഡി.എഫിന്റെ കോട്ടതന്നെ. ചാലക്കുടിയും അവര്‍ക്കൊപ്പം. ആലത്തൂര്‍ തിരിച്ച് പിടിക്കാന്‍ കെ.രാധാകൃഷ്ണന് കഴിഞ്ഞേക്കാം. പാലക്കാട്ടെ സ്ഥിതി പറയാനാകില്ല. വടകര കെ.മുരളീധരന്‍ ഇറങ്ങിയില്‍ ജയം ഉറപ്പ്.

കോഴിക്കോടും കാസര്‍കോടും പൊന്നാനിയും മലപ്പുറവും കണ്ണൂരും യു.ഡി.എഫിനൊപ്പമാണ്. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ സി.പി.എം രക്ഷപെട്ടു. ഭരണവിരുദ്ധ വികാരത്തിന് പുറമേ അഴിമതിയും വീണയുടെ മാസപ്പടിയുമാണ് ഇടത് മുന്നണിക്ക് തലവേദനയാകുന്നത്. കേന്ദ്രസര്‍ക്കാരിനെതിരെ തിരിഞ്ഞ് വോട്ട് പിടിക്കാം എന്നല്ലാതെ മറ്റൊന്നും പറയാനൊക്കില്ല. ഭരണനേട്ടങ്ങളുണ്ടെങ്കിലും ധൂര്‍ത്തും സാമ്പത്തിക പ്രതിസന്ധിയും തിരിച്ചടിയാകും. അതുകൊണ്ട് രണ്ട് മുതല്‍ നാല് വരെ സീറ്റുകള്‍ ഇടത് പക്ഷത്തിന് കിട്ടാന്‍ സാധ്യതയുണ്ട്. അതില്‍ കൂടുതലാണെങ്കില്‍ ഭാഗ്യം. തെരഞ്ഞെടുപ്പ് പോലെ തന്നെ പ്രധാനമായാണ് സി.പി.എം മാസപ്പടി കേസിനെയും കാണുന്നത്. അതില്‍ ആശ്വാസം ലഭിച്ചാല്‍ പകുതി രക്ഷപെട്ടെന്ന് പറയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സപ്ലിമെന്ററി അലോട്ട്മെന്റില്‍ 35,947പേരാണ്  (6 minutes ago)

ഒന്നര മണിക്കൂറിന് ശേഷം ജീവനോടെ പുറത്തേയ്ക്ക്....  (14 minutes ago)

സന്ദര്‍ശകര്‍ക്ക് വിലക്ക്....21 ദിവസം ഇവിടെ ക്വാറന്റൈനില്‍  (1 hour ago)

മരം ദേഹത്ത് വീണ് ....  (1 hour ago)

ബസ് ബൈക്കിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പുരോഹിതന്‍ മരിച്ചു...  (1 hour ago)

കിണറിന്റെ കൈവരിയിലിരുന്ന് വീട്ടുകാരോട് സംസാരിച്ചിരിക്കവെ.....  (1 hour ago)

17 പേരുടെ വിദഗ്ധ സംഘം തിരുവനന്തപുരത്ത് തുടരുന്നു....  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തില്‍ നിയന്ത്രണം....  (2 hours ago)

അധ്യാപികക്ക് കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം  (2 hours ago)

മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള  (2 hours ago)

കോളേജിലേക്ക് വരുന്നതിനിടെ ആല്‍ബി സഞ്ചരിച്ച ബൈക്ക് ലോറിയുമായി  (2 hours ago)

എഡ്ജ്ബാസ്റ്റണ്‍ പിച്ചില്‍ ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്...  (2 hours ago)

അനസ്‌തേഷ്യ നല്‍കുന്നതിനിടെ രണ്ടുമാസം പ്രായമുള്ള നവജാത ശിശുവിന് ദാരുണാന്ത്യം  (10 hours ago)

സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിക്ക് നിര്‍ദ്ദേശം  (10 hours ago)

പരാതി നല്‍കിയാല്‍ ബലാത്സംഗം ചെയ്യുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും ഭീഷണി  (10 hours ago)

Malayali Vartha Recommends