Widgets Magazine
09
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എസ്എസ്എല്‍സി പരീക്ഷാഫലം ഇന്നറിയാം.... പകല്‍ മൂന്നിന് മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിക്കും


നീതുവിന്റെ മരണം കൊലപാതകം; ആൺസുഹൃത്തടക്കം രണ്ടുപേർ അറസ്റ്റിൽ...


പാക്ക് സൈനികര്‍ക്കെതിരെ ആക്രമണവുമായി ബലൂച് ലിബറേഷന്‍ ആര്‍മി.. 14 പാക്ക് സൈനികരാണ് കൊല്ലപ്പെട്ടത്.. ഐഇഡി സ്‌ഫോടനത്തിലൂടെ പാക്ക് സൈനികരെ വധിച്ചത്..


ഇന്ത്യ ചിതറിച്ചു കൊടുംഭീകരരുടെയല്ലാം ശവസംസ്കാര ചടങ്ങുകൾ.. ഭീകരരും പാക് സൈന്യവും ഒത്തുചേർന്ന് നടത്തുന്ന വീഡിയോകളാണ് ഇപ്പോൾ പുറത്തുവരുന്നത്..


മുന്നിൽ നിന്നും നയിക്കാൻ കരുത്തരായ പടയാളികൾ...ഓപ്പറേഷന്‍ സിന്ദൂറില്‍, നിര്‍ണായക പങ്കുവഹിച്ചത് എയര്‍ കമ്മഡോര്‍ ഹിലാല്‍ അഹമ്മദ്..റഫേല്‍ വിമാന ഓപ്പറേഷന് നേതൃത്വം വഹിച്ചത്..

അന്വേഷണ ഏജന്‍സിയായ എസ്.എഫ്.ഐ.ഒയ്ക്ക് വീണ വിജയനെ ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും മാത്രമേ കഴിയൂ; വീണയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അധികാരമില്ല; സി.പി.എമ്മിന്റെ മുന്നിലുള്ള ഏക കച്ചിത്തുരുമ്പ് അതാണ്

22 FEBRUARY 2024 09:16 AM IST
മലയാളി വാര്‍ത്ത

More Stories...

കേന്ദ്രത്തിന്റെ നീക്കം വെട്ടിനിരത്തി കെ സുധാകരന്‍ ; പിണറായി വിജയനെയും എംവി ഗോവിന്ദനെയും നേരിടാന്‍ നാക്കും തോക്കുമുള്ള കെപിസിസി പ്രസിഡന്റ് വരാതെ പറ്റില്ലെന്ന അഭിപ്രായമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്ക്

ഓരോ വിഭാഗങ്ങളിലുമുള്ള ജനങ്ങളെ മുഖ്യമന്ത്രി നേരിൽ കണ്ട് പ്രശ്നങ്ങൾ പരിഹരിക്കും; ഐക്യ കേരളത്തിന്‌ ശേഷം ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട സംഭവങ്ങളാണ് സർക്കാർ ഒരുക്കുന്നത്; വികസന പ്രവർത്തനങ്ങളിലൂടെയും ജനങ്ങളുമായുള്ള സമ്പർക്കത്തിലൂടെയും സംസ്ഥാന സർക്കാർ പുതിയ ചരിത്രമാണ് കുറിക്കുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി

മലയോര ഹൈവേ യാഥാർഥ്യമാകുന്നു; കാർഷിക, ടൂറിസം മേഖലകളുടെ കുതിപ്പിന് കാരണമാകുന്ന പദ്ധതി രാജ്യത്തെ ഏതൊരു സംസ്ഥാനത്തിനും മാതൃകയാക്കാവുന്നതാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്

കേരളാ സയൻസിറ്റി ഉദ്ഘാടനം അനി ശ്ചിതത്വം തുടരുന്നു : സ്ഥലം സന്ദർശിക്കാനെത്തിയ എംപി, എം എൽ എ പഞ്ചായത്ത് പ്രസിഡൻ്റ് എന്നിവരെ സയൻസിറ്റിക്കുള്ളിൽ പ്രവേശിപ്പിക്കാതെ ഓഫീസുകൾ പൂട്ടി ഉദ്യോഗസ്ഥർ കൂട്ടത്തോടെ മുങ്ങി; 'അവകാശലംഘനത്തിന് സ്പീക്കർക്ക് നോട്ടീസ് നൽകുമെന്ന് മോൻസ് ജേസഫ് എം എൽ എ

മതേതരത്വവും ജനാധിപത്യവും നഷ്ടപ്പെട്ടാല്‍ ഇന്ത്യയെ നമുക്ക് നഷ്ടപ്പെടും; മതേതതര ജനാധിപത്യ ഇന്ത്യയെ മതരാഷ്ട്രമാക്കുക എന്ന അജണ്ടയോടുകൂടിയാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി

മാസപ്പടി കേസ് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നതാണെന്ന് കര്‍ണാടക ഹൈക്കോടതി ചൂണ്ടിക്കാണിച്ചെങ്കിലും അന്വേഷണ ഏജന്‍സിയായ എസ്.എഫ്.ഐ.ഒയ്ക്ക് വീണ വിജയനെ ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും മാത്രമേ കഴിയൂ. അതിനുമപ്പുറം റിപ്പോര്‍ട്ട് തയ്യാറാക്കി കേന്ദ്രസര്‍ക്കാരിന് കൈമാറാനുമാകും അല്ലാതെ വീണയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അധികാരമില്ല. അതാണ് സി.പി.എമ്മിന്റെ മുന്നിലുള്ള ഏക കച്ചിത്തുരുമ്പ്. വിചാരണ നടത്തണോ വേണ്ടയോ എന്ന തീരുമാനം കേന്ദ്രസര്‍ക്കാരിന്റേതാണ്. മൂന്നാം തവണയും ബി.ജെ.പി അധികാരത്തിലേറുമെന്ന് ഏതാണ്ട് ഉറപ്പായതോടെ എല്ലാം മോദിയുടെയും അമിത്ഷായുടെയും കൈകളില്‍.

വീണയുടെ കേസ് സി.പി.എമ്മിന്റെ കയ്യില്‍ നിന്ന് പോയതിനാല്‍ നേതൃത്വം ആകെ പരിഭ്രാന്തിയിലാണ്. വീണയെ രക്ഷിക്കാനായി ചില സി.പി.എം നേതാക്കള്‍ ശ്രീ.എമ്മിനെ നേരില്‍ കണ്ടെന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. ചില സി.പി.എം നേതാക്കള്‍ തന്നോട് ഇതേക്കുറിച്ച് സൂചിപ്പിച്ചതായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ രാമചന്ദ്രന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വെളിപ്പെടുത്തിയിരുന്നു. സി.പി.എമ്മുമായും ആര്‍.എസ്.എസുമായും വളരെ അടുത്തബന്ധമുളളയാളാണ് ശ്രീ.എം. കണ്ണൂരില്‍ ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള ചര്‍ച്ചയ്ക്ക് മധ്യസ്ഥം വഹിച്ചത് ശ്രീ.എമ്മാണ്. അന്നെത്തിയ മാധ്യമപ്രവര്‍ത്തകരോട് പിണറായി കടക്ക് പുറത്ത് എന്ന് പറഞ്ഞത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്.

അടുത്തിടെ ശ്രീ. എമ്മിന്റെ യോഗാ ഫൗണ്ടേഷന്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ ഉദ്ഘാടനം തിരുവനന്തപുരം ആക്കുളത്ത് നടന്നിരുന്നു. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ബി.ജെ.പി നേതാക്കളുമായി അടുത്തബന്ധം പുലര്‍ത്തുന്നയാളാണ് ശ്രീ.എം. ഒരു പക്ഷെ, അദ്ദേഹം വിചാരിച്ചാല്‍ വീണയ്‌ക്കെതിരെയുള്ള നടപടികള്‍ മയപ്പെടുത്താന്‍ ചിലപ്പോള്‍ കഴിഞ്ഞേക്കാം. എന്നാല്‍ ബി.ജെ.പി കേരളഘടകത്തിലെ നേതാക്കന്മാര്‍ക്ക് ആര്‍ക്കും വീണയുടെ കേസ് ഒത്തുതീര്‍പ്പാക്കുന്നതിനോട് യോജിപ്പില്ല. കേസ് സംബന്ധിച്ച് വസ്തുതയുണ്ടെന്ന് പൊതുസമൂഹത്തിന് ബോധ്യമായ സ്ഥിതിക്ക് വിഷയത്തിലിടപെടേണ്ട എന്ന നിലപാടാണ് അവര്‍ക്കുള്ളത്.

ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ദ്രോഹിച്ചിട്ടുള്ള സി.പി.എം നേതാക്കളില്‍ പ്രമുഖനാണ് പിണറായി വിജയന്‍. അതുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള ഒത്തുതീര്‍പ്പുണ്ടാക്കിയാല്‍ അത് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തും. വീണയെ രക്ഷിക്കുന്നതിന് പകരമായി തൃശൂര്‍, തിരുവനന്തപുരം ലോക്‌സഭാ സീറ്റുകളില്‍ ബി.ജെ.പിയെ സി.പി.എം സഹായിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ആരോപിച്ചിരുന്നു. ഈ രണ്ട് സീറ്റുകളും സി.പി.ഐയുടേതാണ്, അതുകൊണ്ട് സി.പി.എമ്മിന് പ്രത്യേകിച്ചൊന്നും നഷ്ടപ്പെടാനില്ല. സി.പി.എമ്മുമായി യാതൊരു തെരഞ്ഞെടുപ്പ് അടവിനും ഡീലിനും ഇല്ലെന്ന നിലപാടിലാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം. മുന്‍കാല അനുഭവങ്ങള്‍ അങ്ങനെയാണ്. കെ.ജി മാരാരെ ജയിപ്പിക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് പല മണ്ഡലത്തില്‍ നിന്നും വോട്ട് വാങ്ങിയ ശേഷം പാലം വലിച്ച ചരിത്രമാണ് സി.പി.എമ്മിനുള്ളത്.

അതേസമയം വീണയുടെ വിഷയം പാര്‍ട്ടിയെ കൂടി ബാധിക്കുന്നതായതിനാല്‍ ഏതറ്റംവരെയും പോകാന്‍ സി.പി.എം നേതൃത്വം തയ്യാറായേക്കുമെന്നാണ് രാഷ്ട്രീയനിരീക്ഷകരടക്കം സൂചിപ്പിക്കുന്നത്. സി.പി.ഐയുടെ സീറ്റുകളില്‍ തോറ്റുകൊടുത്താല്‍ അവര്‍ മുന്നണി വിടുമായിരിക്കും. നിലവില്‍ സപ്‌ളൈകോ അടക്കമുള്ള വിഷയങ്ങളില്‍ സി.പി.ഐയ്ക്ക് കടുത്ത അതൃപ്തിയാണുള്ളത്. അതുകൊണ്ട് സി.പി.ഐ മുന്നണി വിട്ടാലും കോണ്‍ഗ്രസുമായി ഇടഞ്ഞുനില്‍ക്കുന്ന ലീഗിനെ കൂടെക്കൂട്ടാനാകും. അങ്ങനെ വടകര അടക്കമുള്ള മലബാറിലെ പല സീറ്റുകളും തിരിച്ചുപിടിക്കാനാകുമെന്ന് സി.പി.എം കണക്ക്കൂട്ടുന്നു. സി.പി.എമ്മുമായി അടുക്കുന്നതിനോട് ലീഗിന് പ്രബലവിഭാഗത്തിന് കടുത്ത എതിര്‍പ്പുമുണ്ട്. പി.കെ കുഞ്ഞാലിക്കുട്ടിയും കൂട്ടരും മാത്രമാണ് സി.പി.എമ്മിനോട് ഖല്‍ബ് കാട്ടുന്നത്. അതുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടുക എന്നത് മാത്രമല്ല വീണയുടെ കേസ് ഒതുക്കിതീര്‍ക്കുക എന്നതും സി.പി.എമ്മിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ മാത്രമാണ് സി.പി.എം ജയിച്ചത്. അന്നത്തെ സാഹചര്യമല്ല നിലവിലുള്ളതെങ്കിലും നാല് സീറ്റെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണ് സി.പി.എം. തൃശൂരില്‍ ത്രികോണ മത്സരം തന്നെയാണ് എന്നതില്‍ സംശയമില്ല.

തിരുവനന്തപുരത്ത് തരൂരിനെ തോല്‍പ്പിക്കാന്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും. കൊല്ലത്ത് മുകേഷൊക്കെ ചുമ്മാ ചെന്ന് തോറ്റുകൊടുത്താല്‍ മതി എന്നതാണ് അവസ്ഥ. പത്തനംതിട്ടയില്‍ ഐസക്കിന് വലിയ പിന്തുണയില്ലാത്ത മണ്ഡലമാണ്. കോട്ടയത്ത് ചാഴിക്കാടന് സാധ്യതയുണ്ട്. ആലപ്പുഴ ഇത്തവണയും ആരിഫിനെ ഏറ്റെടുക്കുമോ എന്ന് സംശയമുണ്ട്. എറണാകുളം യു.ഡി.എഫിന്റെ കോട്ടതന്നെ. ചാലക്കുടിയും അവര്‍ക്കൊപ്പം. ആലത്തൂര്‍ തിരിച്ച് പിടിക്കാന്‍ കെ.രാധാകൃഷ്ണന് കഴിഞ്ഞേക്കാം. പാലക്കാട്ടെ സ്ഥിതി പറയാനാകില്ല. വടകര കെ.മുരളീധരന്‍ ഇറങ്ങിയില്‍ ജയം ഉറപ്പ്.

കോഴിക്കോടും കാസര്‍കോടും പൊന്നാനിയും മലപ്പുറവും കണ്ണൂരും യു.ഡി.എഫിനൊപ്പമാണ്. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ സി.പി.എം രക്ഷപെട്ടു. ഭരണവിരുദ്ധ വികാരത്തിന് പുറമേ അഴിമതിയും വീണയുടെ മാസപ്പടിയുമാണ് ഇടത് മുന്നണിക്ക് തലവേദനയാകുന്നത്. കേന്ദ്രസര്‍ക്കാരിനെതിരെ തിരിഞ്ഞ് വോട്ട് പിടിക്കാം എന്നല്ലാതെ മറ്റൊന്നും പറയാനൊക്കില്ല. ഭരണനേട്ടങ്ങളുണ്ടെങ്കിലും ധൂര്‍ത്തും സാമ്പത്തിക പ്രതിസന്ധിയും തിരിച്ചടിയാകും. അതുകൊണ്ട് രണ്ട് മുതല്‍ നാല് വരെ സീറ്റുകള്‍ ഇടത് പക്ഷത്തിന് കിട്ടാന്‍ സാധ്യതയുണ്ട്. അതില്‍ കൂടുതലാണെങ്കില്‍ ഭാഗ്യം. തെരഞ്ഞെടുപ്പ് പോലെ തന്നെ പ്രധാനമായാണ് സി.പി.എം മാസപ്പടി കേസിനെയും കാണുന്നത്. അതില്‍ ആശ്വാസം ലഭിച്ചാല്‍ പകുതി രക്ഷപെട്ടെന്ന് പറയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജസ്ഥാന്‍, പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി.  (32 minutes ago)

ആദ്യ മാര്‍പാപ്പ സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ ബാല്‍ക്കണിയില്‍ എത്തി വിശ്വാസികളെ അഭിസംബോധന  (43 minutes ago)

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം സംഘമേശ ക്ഷേത്രത്തില്‍  (54 minutes ago)

എസ്എസ്എല്‍സി പരീക്ഷാഫലം  (1 hour ago)

ധരംശാലയില്‍ ബ്ലക്ക്ഔട്ട് പ്രഖ്യാപിച്ചു.  (1 hour ago)

നാലു തദ്ദേശ സ്ഥാപനങ്ങളിലെ ഒമ്പത് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി  (1 hour ago)

ജമ്മുവില്‍ വീണ്ടും ബ്ലാക്ക് ഔട്ട്....  (1 hour ago)

കാമുകനെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ച കേസില്‍ ദമ്പതികള്‍ക്ക് ജീവപര്യന്തം തടവ്  (9 hours ago)

വത്തിക്കാനിലെ സിസ്റ്റിന്‍ ചാപ്പലില്‍ നിന്ന് വെള്ളപ്പുക; പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുത്തു  (9 hours ago)

ജമ്മു വിമാനത്താവളത്തില്‍ പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം  (9 hours ago)

വളാഞ്ചേരി സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പ്  (11 hours ago)

പാകിസ്ഥാനില്‍ നിന്നുള്ള ഓണ്‍ലൈന്‍ കണ്ടന്റുകള്‍ നീക്കം ചെയ്യാന്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം  (11 hours ago)

വേടന്റെ പ്രോഗ്രാമിനിടയില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (12 hours ago)

ട്വന്റി ട്വന്റി സിനിമ വന്ന വഴിയെ കുറിച്ച് തുറന്ന് പറഞ്ഞ് ദിലീപ്  (13 hours ago)

1945 മെയ് 8 - VE ദിനം  (13 hours ago)

Malayali Vartha Recommends