Widgets Magazine
09
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആധാറിന്റെ ഔദ്യോഗിക ചിഹ്നത്തിന് പുതിയ പേര് ഉദയ് ..... ആധാറിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ


നവാ​ഗതർക്ക് അവസരം.... എല്ലാഗായകരുടെയും ഭക്തിഗാനങ്ങൾ ശബരീശ സന്നിധിയിൽ ഇനി മുഴങ്ങും, പുതുതായി രചിച്ച് ചിട്ടപ്പെടുത്തി സ്വരമാധുരിയോടെ ആലപിച്ച ഭക്തിഗാനങ്ങളും പട്ടികയിൽ ദേവസ്വം ബോർഡ് ഉൾപ്പെടുത്തും


തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസിൽ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രി അഡ്വ. ആന്റണി രാജുവിനെതിരായ അച്ചടക്ക നടപടി ഇന്ന് ബാർ കൗൺസിൽ പരിഗണിക്കും


കപ്പൽ ആടി ഉലയുക മാത്രമല്ല, സഹയാത്രികർ ലൈഫ് ജാക്കറ്റ് പോലും ഇല്ലാതെ നടുക്കടലിലേക്ക് എടുത്ത് ചാടുക കൂടിയാണല്ലോ സാർ; ഇടതു സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ അംഗത്വം സ്വീകരിച്ചതിന് പിന്നാലെ പരിഹസിച്ച് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ...


25000 രൂപ വാടക അലവൻസ് കിട്ടുന്നുണ്ടെന്നുവരെ പറഞ്ഞ് അപവാദം പ്രചരിപ്പിക്കാൻ പലരും ഉപയോഗിച്ചു: ഏഴ് വർഷമായി ഒരു തർക്കവും ഉണ്ടായിരുന്നില്ല! ജനങ്ങൾക്ക് പ്രയോജനപ്പെടാൻ വേണ്ടിയാണ് അവിടെ തുടർന്നത്: വിവാദങ്ങൾക്കൊടുവിൽ ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിലെ ഓഫീസ് ഒഴിഞ്ഞ് മരുതംകുഴിയിൽ എംഎൽഎയുടെ പുതിയ ഓഫീസ്: ഈ ഓഫീസിനുള്ളത് മൂന്ന് മുറികൾ...

ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിവാശിക്കു വഴങ്ങേണ്ടിവന്നെങ്കിലും, എ.ഡി.ജി.പി: എം.ആര്‍.... അജിത്‌കുമാറിനെതിരായ ആരോപണങ്ങളില്‍ വിട്ടുവീഴ്‌ചയ്‌ക്കു തയാറാകാതെ ഘടകകക്ഷികള്‍....

15 SEPTEMBER 2024 12:26 PM IST
മലയാളി വാര്‍ത്ത

More Stories...

കോൺഗ്രസിന്റേതായി ഏതെങ്കിലും വീടുകൾ പണിയാൻ ആരംഭിച്ചിട്ടുണ്ടെങ്കിൽ അത് അദ്ദേഹംതന്നെ പറയുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി ...കർണാടക തരുന്നത് കോൺഗ്രസിന്‍റെ ഫണ്ടായി കാണാനാകില്ല, ഡിവൈഎഫ്ഐ 100 വീടുകൾക്കുള്ള പണംതന്നു

ലക്ഷ്യം 110 സീറ്റ്! സഖാക്കളെ, നമ്മൾ ഇറങ്ങുകയാണ്; , ഇത്തവണ 110 സീറ്റുകൾ എന്ന ലക്ഷ്യം നമുക്ക് അപ്രാപ്യമല്ലെന്ന് ബിനീഷ് കോടിയേരി

CPM ന് കടും വെട്ട്, BJPയിലേക്ക് ആ ഉന്നതരും.. നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് സർപ്രൈസ് എൻട്രി!!

ശബരിമല സ്വര്‍ണ്ണപ്പാളിമോഷണം; തൊണ്ടിമുതല്‍ എവിടെ എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം പറയാന്‍ എസ്‌ഐടിക്ക് കഴിഞ്ഞിട്ടില്ല; വിമർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

പ്രാഥമിക പരിശോധനയിൽ ഉണ്ണി മുകുന്ദന് വിജയ സാധ്യത; പാലക്കാട് ബിജെപി സ്ഥാനാർത്ഥിയായി നടൻ ഉണ്ണി മുകുന്ദൻ ?

ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിവാശിക്കു വഴങ്ങേണ്ടിവന്നെങ്കിലും, എ.ഡി.ജി.പി: എം.ആര്‍. അജിത്‌കുമാറിനെതിരായ ആരോപണങ്ങളില്‍ വിട്ടുവീഴ്‌ചയ്‌ക്കു തയാറാകാതെ ഘടകകക്ഷികള്‍.

എ.ഡി.ജി.പിയുടെ സ്വത്തുസമ്പാദനം സംബന്ധിച്ച പരാതികള്‍ ഡി.ജി.പി. വിജിലന്‍സിനു കൈമാറിയതോടെയാണു മുന്നണിയില്‍ വീണ്ടും പിരിമുറുക്കമാരംഭിച്ചത്‌. എ.ഡി.ജി.പിക്കെതിരായ ആരോപണങ്ങളില്‍ ഡി.ജി.പി. തലത്തിലുള്ള അന്വേഷണം പൂര്‍ത്തിയായശേഷമേ നടപടി സാധ്യമാകൂവെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്‌. എന്നാല്‍, വിജിലന്‍സ്‌ അന്വേഷണമുണ്ടായാല്‍ അജിത്‌കുമാറിനെ ക്രമസമാധാനച്ചുമതലയില്‍ നിലനിര്‍ത്തുക എളുപ്പമല്ല.

അങ്ങനെയെങ്കില്‍ അദ്ദേഹത്തെ ചുമതലയില്‍നിന്നു മാറ്റിയേ തീരൂവെന്ന നിലപാടിലാണു സി.പി.ഐ. ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍. മുന്നണിയില്‍ വിള്ളലുണ്ടാകാതിരിക്കാന്‍ സി.പി.എം. ഇക്കാര്യത്തില്‍ ഇടപെടണമെന്നും അവര്‍ ആവശ്യപ്പെടുന്നു. പി.വി. അന്‍വര്‍ എം.എല്‍.എ. ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി ഡി.ജി.പി. ഷെയ്‌ഖ് ദര്‍വേഷ്‌ സാഹിബ്‌ കഴിഞ്ഞദിവസം എ.ഡി.ജി.പി. അജിത്‌കുമാറിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ആര്‍.എസ്‌.എസ്‌. നേതാക്കളുമായി എ.ഡി.ജി.പി. നടത്തിയ കൂടിക്കാഴ്‌ചകളും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്താമെന്ന്‌ എല്‍.ഡി.എഫ്‌. യോഗത്തില്‍ മുഖ്യമന്ത്രി സമ്മതിക്കുകയും ചെയ്‌തു. ഇതിനിടെ, അനധികൃതസ്വത്ത്‌ സംബന്ധിച്ച്‌ എ.ഡി.ജി.പിക്കെതിരായ പരാതിയില്‍ ഡി.ജി.പി. അപ്രതീക്ഷിതമായി വിജിലന്‍സ്‌ അന്വേഷണം ശിപാര്‍ശ ചെയ്‌തതോടെ കളം വീണ്ടും കലുഷമായി. ഡി.ജി.പിയുടെ ശിപാര്‍ശ മുഖ്യമന്ത്രി വിജിലന്‍സ്‌ ഡയറക്‌ടര്‍ക്കു കൈമാറിയതായാണു സൂചന.

 

 

വിജിലന്‍സ്‌ അന്വേഷണമുണ്ടായാല്‍ സ്വാഭാവികമായും എ.ഡി.ജി.പി. അജിത്‌കുമാറിന്റെ തുല്യ റാങ്കിലുള്ളവരോ അതിനു താഴെയുള്ളവരോ ആകും അതിനു നിയോഗിക്കപ്പെടുക. അജിത്‌കുമാര്‍ മുമ്പ്‌ വിജിലന്‍സ്‌ മേധാവിയായി ജോലി ചെയ്‌തിട്ടുമുണ്ട്‌. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ അപ്രധാനതസ്‌തികയിലേക്കു മാറ്റി അന്വേഷണം നടത്തണമെന്ന ആവശ്യം ഘടകകക്ഷികളില്‍നിന്ന്‌ ഉള്‍പ്പെടെ ശക്‌തമാകും.


ദർവേഷ് സാഹിബ് അടുത്ത ജൂണിൽ സ്ഥാനമൊഴിയുന്നതോടെ ഒഴിവുവരുന്ന പൊലീസ് മേധാവി സ്ഥാനത്തെത്താൻ പൊലീസ് തലപ്പത്ത് കരുനീക്കങ്ങളും തമ്മിലടിയും തുടങ്ങി.. സംസ്ഥാനം നൽകുന്ന ചുരുക്കപ്പട്ടികയിൽ നിന്ന് യു.പി.എസ്.സിയാണ് നിയമനത്തിനുള്ള മൂന്നംഗ പാനൽ നൽകുന്നത്. ഇതിൽനിന്ന് ഒരാളെ സംസ്ഥാന സർക്കാർ നിയമിക്കും. സർക്കാരിന്റെ വിശ്വസ്തനായിരുന്ന ഡി.ജി.പി ടോമിൻ തച്ചങ്കരി സീനിയോരിറ്റിയുണ്ടായിട്ടും നേരത്തേ അന്തിമപട്ടികയിൽ ഇടംപിടിച്ചിരുന്നില്ല. ആ അനുഭവം മുന്നിലുള്ളതിനാൽ ഏതുവിധേനയും അന്തിമപട്ടികയിൽ ഇടംനേടാനുള്ള തന്ത്രങ്ങളാണ് ചിലർ പയറ്റുന്നത്.

30വർഷം സർവീസുള്ളവരെയാണ് മുൻപ് പരിഗണിച്ചിരുന്നത്. ഇപ്പോൾ 25വർഷമായവരുടെ പട്ടികയും കേന്ദ്രത്തിനയയ്ക്കും. 1999ബാച്ചിലെ പി.വിജയൻ വരെയുള്ളവർ പട്ടികയിലുണ്ടാവും. സീനിയോരിറ്റിയും പ്രവർത്തനമികവും ഐ.ബി റിപ്പോർട്ടും സ്വഭാവശുദ്ധിയും കേസുകളുമടക്കം പരിഗണിച്ച് യു.പി.എസ്.സി ചെയർമാൻ, കേന്ദ്ര ആഭ്യന്തരസെക്രട്ടറി, കേന്ദ്രസേനകളിലൊന്നിന്റെ മേധാവി, ചീഫ്സെക്രട്ടറി, പൊലീസ്‌മേധാവി എന്നിവരടങ്ങിയ സമിതിയാണ് മൂന്നംഗപാനൽ തയ്യാറാക്കുന്നത്.

 

 

നിലവിലെ ഡി.ജി.പി സ്ഥാനമൊഴിയുമ്പോൾ 2026 ജൂലായ് വരെ കാലാവധിയുള്ള നിതിൻഅഗർവാളായിരിക്കും സീനിയർ. കാര്യക്ഷമതയില്ലാത്തതിനാൽ ബി.എസ്.എഫ് സ്ഥാനത്തുനിന്ന് കേന്ദ്രസർക്കാർ തിരിച്ചയച്ച നിതിനെ പരിഗണിക്കാനിടയില്ല. സീനിയോരിറ്റിയിൽ ആറാമനാണ് എ.ഡി.ജി.പി അജിത്കുമാർ. 2028ജനുവരിവരെ കാലാവധിയുണ്ടെങ്കിലും മികച്ചസേവനത്തിന് രാഷ്ട്രപതിയുടെ മെഡൽലഭിച്ചിട്ടില്ല. ഡി.ജി.പിയാവാൻ ഇതും പരിഗണിക്കപ്പെടും. 2031ജൂൺവരെ കാലാവധിയുള്ള മനോജ് എബ്രഹാം ഡി.ജി.പിയായാൽ അജിത്തിന് അവസരമില്ലാതാവും.

സീനിയോറിറ്റിയിൽ രണ്ടാമനും ഐ.ബിയിൽ അഡി.ഡയറക്ടറുമായ റവാഡചന്ദ്രശേഖറിനെ ഡെപ്യൂട്ടേഷനൊഴിവാക്കി കേരളത്തിലേക്ക് വിടാതിരിക്കാൻ നീക്കം തുടങ്ങി. സീനിയോരിറ്റിയിൽ മൂന്നാമനായ വിജിലൻസ്‌ മേധാവി യോഗേഷ്‌ഗുപ്ത നാർകോട്ടിക് കൺട്രോൾബ്യൂറോയിലേക്ക് ഡെപ്യൂട്ടേഷന് ശ്രമിക്കുന്നുണ്ട്. അത് എത്രയുംവേഗം ശരിയാക്കാനും ചരടുവലി തുടങ്ങി.

2030വരെ സർവീസുള്ള വിജയ്‌സാക്കറെയ്ക്ക് എൻ.ഐ.എയിൽ 2027വരെ തുടരാമെങ്കിലും പൊലീസ്‌മേധാവിയാക്കിയാൽ കേരളത്തിലേക്ക് മടങ്ങാൻ തയ്യാറാണ്. എന്നാൽ, അവിടെത്തന്നെ നിറുത്തിക്കാൻ നീക്കമുണ്ട്.

യോഗേഷ് കേന്ദ്രഡെപ്യൂട്ടേഷനിൽ പോവുകയും ഐ.ബിയിലുള്ള റവാഡയ്ക്കും എസ്.പി.ജിയിലുള്ള എസ്.സുരേഷിനും കേരളത്തിലേക്ക് മടങ്ങാൻ കേന്ദ്രം അനുമതി നൽകാതിരിക്കുകയും ചെയ്താൽ അജിത്കുമാറിന് മൂന്നംഗപാനലിലുൾപ്പെടാം.

 

 


ഡി.ജി.പിയാവാൻ പരിഗണിക്കുന്നവർ ഇവരാണ്. (സർവീസ് കാലാവധിബ്രാക്കറ്റിൽ)1.നിതിൻഅഗർവാൾ (2026ജൂലായ്)2.റവാഡചന്ദ്രശേഖർ (2026ജൂലായ്)3.യോഗേഷ്ഗുപ്ത (2030ഏപ്രിൽ)4.മനോജ്എബ്രഹാം (2031ജൂൺ)5.എസ്.സുരേഷ് (2027ഏപ്രിൽ)6.എം.ആർ.അജിത്കുമാർ (2028ജനുവരി)7.എസ്.ശ്രീജിത്ത്(2028മേയ്)8.വിജയ്‌സാക്കറെ(2030ഡിസംബർ)9.ബൽറാം ഉപാദ്ധ്യായ(2030മേയ്)


മനോജ് അബ്രഹാം മാത്രമാണ് അജിത് കുമാറിന് മുന്നിലെ ഏക വെല്ലുവിളി കാരണം അദ്ദേഹത്തിന് സി. പി എമ്മുമായി അടുത്ത ബന്ധമുണ്ട്. പക്ഷേ മനോജിനെക്കാൾ ബന്ധം അജിത്തിനുണ്ട്.


അടിയന്തരാവസ്ഥ കാലത്ത് കേരളത്തിൻ്റെ പോലീസ് മേധാവി വി.എൻ. രാജനായിരുന്നു. 1974 മുതൽ 1978 വരെയാണ് ഇത്. എന്നാൽ രാജൻ വെറും കളിപ്പാവയായിരുന്നു. അദ്ദേഹത്തിന് താഴെ യുണ്ടായിരുന്ന ആർ. ജയറാം പടിക്കലാണ് പോലീസ് ഭരിച്ചത്. കാരണം കരുണാകരൻറെ വിശ്വസ്തനായിരുന്നു പടിക്കൽ. ഇന്നത്തെ ദർവേഷ് സാഹിബായിരുന്നു അന്നത്തെ രാജൻ . അജിത് കുമാറിനെ പോലെ അന്ന് പടിക്കലിനായിരുന്നു ക്രമസമാധാന ചുമതല. അടിയന്തരാവസ്ഥകാലത്ത് അച്ചുതമേനോനായിരുന്നു മുഖ്യമന്ത്രി. കരുണാകരൻ ആഭ്യന്തര മന്ത്രിയും. പിന്നീട് കരുണാകരൻ മുഖ്യമന്ത്രിയായപ്പോൾ സംസ്ഥാന ഡി.ജി.പി യാകാൻ പടിക്കലും മധുസൂദനനും തമ്മിൽ നടന്ന ചേരി പോരായിരുന്നു വാർത്ത.അന്ന് കരുണാകരൻറെ മക്കൾ ഓരോ ചേരിയിലും നിലയുറപ്പിച്ചതും വാർത്തയായി.

 

 


ഇത്രയുമൊക്കെ വിവാദമായിട്ടും പിണറായി അജിത്തിനെ തൊടാത്തത് അദ്ദേഹത്തിന് ഭയമുള്ളതു കൊണ്ടാണ്. അജിത്തിന് കേന്ദ്രത്തിലുള്ള പിടി പിണറായിക്ക് നന്നായറിയാം. അജിത്തിനെ ഡിജിപി യാക്കാൻ കേന്ദ്രം നിർദ്ദേശിച്ചാലും അത്ഭുതപ്പെടാനില്ലെന്ന് പിണറായിക്കറിയാം. ആർ എസ് എസ് ആണ് കേന്ദ്രത്തിൽ തീരുമാനങ്ങൾ എടുക്കുന്നത്.സംഘടനയുടെ അഖിലേന്ത്യാ നേതാക്കളുമായാണ് അജിത്തിന് ബന്ധം. ആ ബന്ധം ശരിയായി വിനിയോഗിക്കാനും അജിത്തിനറിയാം.കേന്ദ്ര ഭരണകക്ഷിയുമായി സി.പി.എം. രഹസ്യബന്ധം പുലര്‍ത്തുന്നെന്ന ആക്ഷേപം കാലങ്ങളായി കോണ്‍ഗ്രസ് ഉയര്‍ത്തുന്നുണ്ട്. ലാവലിന്‍ കേസ് ഏഴുവര്‍ഷമായി സുപ്രീംകോടതിയില്‍ കിടക്കുന്നതും കരുവന്നൂര്‍ ബാങ്ക് കേസ്, സ്വര്‍ണക്കടത്ത് കേസുകളിലടക്കം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നിലച്ചതും തെളിവായി ചൂണ്ടിക്കാട്ടുന്നു. പ്രതിപക്ഷ സംശയങ്ങള്‍ക്ക് ബലംപകരുകയാണ് എ.ഡി.ജി.പി.-ആര്‍.എസ്.എസ്. കൂടിക്കാഴ്ച.


പോലീസ് മേധാവി ആര്‍.എസ്.എസ്. നേതാക്കളെ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട വിവാദം ന്യൂനപക്ഷസംരക്ഷകരെന്ന ഇടതുപക്ഷനിലപാടിന്റെ മൂര്‍ച്ചകുറയ്ക്കുമെന്ന് ആശങ്കയുണ്ട് . തിരഞ്ഞെടുപ്പുഘട്ടത്തില്‍ ഉള്‍പ്പെടെ ന്യൂനപക്ഷസംരക്ഷണമെന്ന അച്ചുതണ്ടില്‍ കേന്ദ്രീകരിച്ചാണ് സി.പി.എം. പ്രചാരണം ചൂടുപിടിക്കാറ്.

 


ആര്‍.എസ്.എസിനെയും ബി.ജെ.പി.യെയും നഖശിഖാന്തം എതിര്‍ത്താണ് അതിനുള്ള കളമൊരുക്കുക. കോണ്‍ഗ്രസ് ഭൂരിപക്ഷ വര്‍ഗീയതയോട് സന്ധിചെയ്യുന്നെന്ന ആരോപണവും ഒപ്പമുണ്ടാകും. ബാബറി മസ്ജിദ്, മഅദനിയെ സ്വീകരിക്കല്‍, മുസ്ലിം വ്യക്തിനിയമ ഭേദഗതി, പൗരത്വനിയമം തുടങ്ങി പാലസ്തീന്‍ ഐക്യദാര്‍ഢ്യംവരെ ഇടതുപക്ഷം ഇങ്ങനെ സമര്‍ഥമായി ഉപയോഗപ്പെടുത്തിയ പ്രചാരണ വിഷയങ്ങളാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കിലോമീറ്റർ ചുറ്റളവിൽ ഉള്ള എല്ലാ വളർത്തു പക്ഷികളെയും ശാസ്ത്രീയമായി കൊന്ന് നശ  (19 minutes ago)

നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട്  (38 minutes ago)

ഉപ്പ ഇനി മടങ്ങി വരില്ലെന്നറിയാതെ ....  (57 minutes ago)

ഫെബ്രുവരി 5 നാണ് ഫൈനൽ...  (1 hour ago)

ആധാറിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ  (1 hour ago)

എല്ലാഗായകരുടെയും ഭക്തിഗാനങ്ങൾ ശബരീശ സന്നിധിയിൽ ഇനി മുഴങ്ങും, പുതുതായി രചിച്ച് ചിട്ടപ്പെടുത്തി സ്വരമാധുരിയോടെ ആലപിച്ച ഭക്തിഗാനങ്ങളും പട്ടികയിൽ ദേവസ്വം ബോർഡ് ഉൾപ്പെടുത്തും  (1 hour ago)

ആന്റണി രാജുവിനെതിരായ അച്ചടക്ക നടപടി ഇന്ന് ബാർ കൗൺസിൽ പരിഗണിക്കും  (1 hour ago)

ശിവകാര്‍ത്തികേയന്‍ ചിത്രം 'പരാശക്തി'ക്കും സെന്‍സര്‍ ബോര്‍ഡിന്റെ കട്ട്  (8 hours ago)

'കുട്ടുമാ കുട്ടു' വീഡിയോയുമായി ബേസിലും കുഞ്ഞു ഹോപ്പും ഭാര്യ എലിസബത്തും  (8 hours ago)

പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റില്‍ എകെ ബാലന് വിമര്‍ശനം  (9 hours ago)

കോൺഗ്രസിന്റേതായി ഏതെങ്കിലും വീടുകൾ പണിയാൻ ആരംഭിച്ചിട്ടുണ്ടെങ്കിൽ അത് അദ്ദേഹംതന്നെ പറയുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി ...കർണാടക തരുന്നത് കോൺഗ്രസിന്‍റെ ഫണ്ടായി കാണാനാകില്ല, ഡിവൈഎഫ്ഐ 100 വീടുകൾക്കുള്ള  (9 hours ago)

യുവതിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു പൊലീസ്..തിരച്ചിൽ ശക്തമാക്കി പൊലീസ്  (10 hours ago)

ആ പാകിസ്ഥാൻ താരത്തിന്റെ റെക്കാ‌ഡും തകർത്ത് വൈഭവ് സൂര്യ  (10 hours ago)

കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഒരു സ്ഥാനാര്‍ത്ഥിയെ പോലും വിജയിപ്പിച്ചെടുക്കാന്‍ കഴിയാത്ത പാര്‍ട്ടിയാണ് ആര്‍എസ്പി  (10 hours ago)

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്രന്യൂന മർദ്ദം നാളെ ശ്രീലങ്കൻ തീരത്ത് പ്രവേശിക്കും...ഇതിന്റെ ഫലമായി കേരളത്തിൽ ജനുവരി 9 മുതൽ 11 വരെ മഴയ്ക്ക് സാധ്യതയുണ്ട്... ജനുവരി 10ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല  (10 hours ago)

Malayali Vartha Recommends