ഐ.എസ്.ആർ.ഒയുടെ രണ്ട് ഉപഗ്രഹ വിക്ഷേപണങ്ങൾക്ക് ഇതാദ്യമായി അനുമതി നൽകാതെ കേന്ദ്ര സർക്കാർ... എൻ.വി.എസ് - 03, ഇ.ഒ.എസ്-05 എന്നിവയാണ് ഉപഗ്രഹങ്ങൾ..എന്ത് സംഭവിച്ചു..?

ഐ.എസ്.ആർ.ഓ. (ISRO) പൂർണ്ണ പരാജയമാണെന്ന ചിന്ത പൂർണ്ണമായും ശരിയല്ലെങ്കിലും, അടുത്ത കാലത്തായി ചില വലിയ തിരിച്ചടികളും പ്രതിസന്ധികളും ഏജൻസി നേരിടുന്നുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. കഴിഞ്ഞ കുറച്ചു നാളുകളായി ഐ.എസ്.ആർ.ഓ.യിൽ പുതിയ പരീക്ഷണങ്ങൾ ഒന്നും നടക്കുന്നില്ല . കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി, സാങ്കേതികവിദ്യയുടെ നിഷേധങ്ങൾക്കിടയിലും, മനക്കരുത്തും ചാതുര്യവും കൊണ്ട് പടുത്തുയർത്തിയ ഇന്ത്യയുടെ കൊട്ടിഘോഷിക്കപ്പെടുന്ന ബഹിരാകാശ മേഖലയിലെ നിരവധി വികസനങ്ങൾ,
രാജ്യത്തെ പ്രമുഖ ബഹിരാകാശ ഏജൻസിയായ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയെ (ISRO) ശ്രദ്ധാകേന്ദ്രമാക്കി.അഭൂതപൂർവമായ പരാജയങ്ങൾ,ഉയർന്ന ബജറ്റ് പദ്ധതികളുടെ മാന്ദ്യവും സ്റ്റാർട്ടപ്പുകളിൽ നിന്നുള്ള മത്സരവും എന്നിവയെ ചുറ്റിപ്പറ്റിയാണ് പുതിയ സംഭവവികാസങ്ങൾ നടക്കുന്നത് .ഇപ്പോൾ ഐ.എസ്.ആർ.ഒയുടെ രണ്ട് ഉപഗ്രഹ വിക്ഷേപണങ്ങൾക്ക് ഇതാദ്യമായി അനുമതി നൽകാതെ കേന്ദ്ര സർക്കാർ. എൻ.വി.എസ് - 03, ഇ.ഒ.എസ്-05 എന്നിവയാണ് ഉപഗ്രഹങ്ങൾ.
ഗതിനിർണയ, പ്രതിരോധ ആവശ്യത്തിനുള്ളവയാണ്.പി.എസ്.എൽ.വി റോക്കറ്റിന്റെ തുടർച്ചയായ രണ്ട് പരാജയങ്ങളുടെ പേരിലെന്നാണ് വിശദീകരണം. എന്നാൽ, പ്രതിരോധാവശ്യത്തിനുള്ള അതിപ്രധാന ഉപഗ്രഹത്തിന്റെ വിക്ഷേപണം കഴിഞ്ഞ ജനുവരിയിൽ പരാജയപ്പെട്ടതിനുപിന്നിൽ കേന്ദ്രം അട്ടിമറി സംശയിക്കുന്നുണ്ട്.അന്വേഷണവും നടക്കുന്നു. ഇതാണ് അനുമതി നൽകാത്തതിന് കാരണമെന്നറിയുന്നു. പി.എസ്.എൽ.വിയെ ഒഴിവാക്കി ജി.എസ്.എൽ.വി റോക്കറ്റിലാണ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നത്.
എന്നിട്ടും അനുമതി നൽകാത്തതിന്റെ യഥാർത്ഥ കാരണങ്ങൾ അന്വേഷണറിപ്പോർട്ട് വന്നാലേ വ്യക്തമാകൂ.പി.എസ്.എൽ.വി പരാജയങ്ങൾ സാങ്കേതിക പിഴവെന്നായിരുന്നു ഐ.എസ്.ആർ.ഒയുടെ കണ്ടെത്തൽ. എന്നാൽ, പതിവിനു വിപരീതമായിരുന്നു കേന്ദ്രത്തിന്റെ നടപടി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ വി.എസ്.എസ്.സിയിലുൾപ്പെടെ നേരിട്ടെത്തി വിവരങ്ങൾ തേടി. പിന്നാലെ, കേന്ദ്ര സർക്കാർ നിയോഗിച്ച പ്രത്യേക സംഘം അന്വേഷണം തുടങ്ങി.ജൂൺ, ജൂലായ് മാസങ്ങളിലായി വിക്ഷേപിക്കാനാണ് ഐ.എസ്.ആർ.ഒ ആദ്യം തീരുമാനിച്ചത്.
പിന്നീട് അറിയിപ്പൊന്നും വന്നില്ല. അനുമതി നൽകാത്തതാണെന്ന വിവരം ഇപ്പോഴാണ് പുറത്തുവരുന്നത്. വൈകാതെ അനുമതി നൽകിയാലും പുതിയ വിക്ഷേപണ വിൻഡോ നേടുന്നതിന് കാലതാമസമുണ്ടാകും
https://www.facebook.com/Malayalivartha

























