കേന്ദ്രം വിരട്ടി..നരേന്ദ്ര മോദിയോട് ക്ഷമാപണം നടത്തി മെറ്റ മേധാവി മാർക്ക് സക്കർബർഗ്..പ്രത്യേകതരം ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കാൻ പണം വാങ്ങിയതായും സമ്മതിച്ചു..

ഒടുവിൽ ക്ഷമാപണം നടത്തി മെറ്റ മേധാവി മാർക്ക് സക്കർബർഗ്. മെറ്റാ പ്ലാറ്റ്ഫോമുകളിലെ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളുടെ ഉള്ളടക്കം, ഡീപ്ഫേക്ക് ഉള്ളടക്കം, പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനങ്ങളിലെ പിഴവുകൾ തുടങ്ങിയവയ്ക്കാണ് മെറ്റ മേധാവി ഇന്ത്യയിലെ പാർലമെന്റ് സമിതിയോട് ക്ഷമാപണം നടത്തിയതെന്നാണ് റിപ്പോർട്ട്.പ്രത്യേകതരം ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കാൻ പണം വാങ്ങിയതായി മെറ്റ സമ്മതിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു. അതേസമയം, പ്രധാനമന്ത്രിയുടെ വീഡിയോ നീക്കംചെയ്തതിനെക്കുറിച്ച് പ്രത്യേക പരാമർശം ഇല്ല.
കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കമുള്ള മെറ്റ പരസ്യങ്ങൾക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. സാങ്കേതിക തകരാർമൂലം പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തതിൽ സക്കർബർഗ് മാപ്പ് പറയണമെന്ന് നേരത്തേ പാർലമെൻ്റ് സമിതി അന്ത്യശാസനം നൽകിയിരുന്നു. തുടർന്ന് ഓഗസ്റ്റ് അഞ്ച്, ആറ് തീയതികളിലായി കേന്ദ്ര ഐടി മന്ത്രാലയ ഉദ്യോഗസ്ഥരെ കാണാനായി മെറ്റയുടെ ഉന്നതതല ഉദ്യോഗസ്ഥർ ഇന്ത്യയിലെത്തി. ഇവരുടെ കൂടിക്കാഴ്ച തുടരുന്നതിനിടെയാണ് സക്കർബർഗ് ഇന്ത്യയോട് ക്ഷമാപണം നടത്തിയെന്ന റിപ്പോർട്ട് പുറത്തുവരുന്നത്.
മെറ്റ പ്ലാറ്റ്‌ഫോമുകളിൽ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ ഉള്ളടക്കങ്ങൾ തടയുന്നതിലും ഡീപ് ഫേക്ക് ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിലും സംഭവിച്ച പിഴവുകൾക്ക് മാപ്പ് പറഞ്ഞതായി കേന്ദ്ര വൃത്തങ്ങൾ വ്യക്തമാക്കി.കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവുമായി ഉന്നത ഉദ്യോഗസ്ഥനായ ജോയൽ കപ്ലാൻ അടക്കമുള്ള മെറ്റ പ്രതിനിധികൾ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ഐ.ടി സെക്രട്ടറി എസ്. കൃഷ്ണനുമായും സംഘം കൂടിക്കാഴ്ച നടത്തി.പ്രവർത്തനസംബന്ധമായ പിഴവുകൾ മൂലമാണ് ചില പോരായ്മകൾ ഉണ്ടായതെന്നും ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ ശക്തമാക്കിയെന്നും സക്കർബർഗ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























