Widgets Magazine
09
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

സെക്രട്ടേറിയറ്റിലും പോലീസ് ആസ്ഥാനത്തും വൻ അട്ടിമറി : അലകും പിടിയും വിട്ട് പിണറായി

16 SEPTEMBER 2024 03:16 PM IST
മലയാളി വാര്‍ത്ത

More Stories...

കോണ്‍ഗ്രസുകാരനായതിന്റെ പേരില്‍ മാത്രം വന്നുചേരാത്ത ഒന്നിനെയും നഷ്ടങ്ങളായി കാണാത്ത ധൈര്യത്തിന്റെ കൂടി പേരായിരുന്നു സലിം കുമാർ; അനുശോചനം രേഖപ്പെടുത്തി കെ.സി വേണുഗോപാല്‍ എം.പി

ക്രിമിനല്‍ക്കുറ്റം ചെയ്ത മകളെ സംരക്ഷിക്കാന്‍ പിണറായി വിജയന്‍ സിപിഎം പ്രവര്‍ത്തകരെ ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടു; സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് വി.മുരളീധരന്‍ എംഎല്‍.എ

ക്രമക്കേടിന്റെ പേരില്‍ പാര്‍ട്ടിയേയും അക്കാലത്ത്‌ ജില്ലാ സെക്രട്ടറിമാരായിരുന്നവരേയും പ്രതിചേര്‍ക്കുന്നത്‌ കേട്ടുകേള്‍വിയില്ലാത്ത സംഭവം; കരുവന്നൂര്‍ സഹകരണ ബാങ്ക്‌ ക്രമക്കേടിന്റെ പേരിൽ വേട്ടയാടൽ നടക്കുന്നതായി സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌

സബ് ഇന്‍സ്പക്ടര്‍ റാങ്ക് ലിസ്റ്റില്‍പ്പെടുന്ന 43 പേര്‍ക്ക് നിയമനം ലഭ്യമാക്കാന്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശം; കാലാവധിതീരാന്‍ കേവലം ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് ഉത്തരവ്

പാർട്ടിക്ക് വേണ്ടി നിസ്വാർത്ഥം പൊരുതുന്ന ഏതൊരു സഖാവിന്റെയും ഹൃദയം തൊട്ടറിയുന്ന ഒരു നേതാവുണ്ടായിരുന്നു; പാർട്ടിക്കും സഖാക്കൾക്കും നേരെയുള്ള അക്രമങ്ങളെ ഉയിര് കൊടുത്ത് പ്രതിരോധിക്കാൻ സഖാക്കൾക്ക് ആവേശവും ഊർജ്ജവും ധൈര്യവും നൽകിയിരുന്നു നേതാവ്; പി ജയരാജനെ വാഴ്ത്തി അർജുൻ ആയങ്കി

മുഖ്യമന്ത്രി അറിയാതെ ആഭ്യന്തര വകുപ്പിൽ ഇൻറലിജൻസ് അന്വേഷണം. ഒന്നര കൊല്ലം മാത്രം ആയുസുള്ള ഒരു സർക്കാരിനെ ഉദ്യോഗസ്ഥർ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ സംശയം. ആഭ്യന്തര വകുപ്പിൽ അലകും പിടിയും വിട്ടാൽ സർക്കാർ അട്ടിമറിക്കപ്പെടും. മുഖ്യമന്ത്രിയെ സംബന്ധിച്ചടത്തോളം ഇതാണ് അവസ്ഥ. പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി പറഞ്ഞാൽ ആഭ്യന്തര വകുപ്പിൽ ആരും കേൾക്കാത്ത അവസ്ഥയാണുള്ളത്. തുടർന്നുള്ള ദിവസങ്ങളിൽ പിണറായി സർക്കാരിന്എന്തുസംഭവിക്കുമെന്നറിയാത്ത പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. പട്ടാളത്തിൽ അട്ടിമറി സംഭവിക്കുന്നത് പോലെയാണ് പോലീസിലും അട്ടിമറി നടക്കുന്നത്. പി.വി. അൻവർ തന്നെയാണ് ആഭ്യന്തരവകുപ്പിൽ പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്നത്.

 

 

ക്രൈം ബ്രാഞ്ചിലെ രഹസ്യ രേഖയടക്കം പുറത്ത് വിട്ട് വെല്ലുവിളിച്ച പി വി അൻവറിന് പൊലീസിലെ അടക്കം രഹസ്യ വിവരങ്ങൾ ചോർന്ന് കിട്ടിയ സംഭവത്തിലാണ് ഇന്റലിജൻസിനോട് ഡി. ജി. പി. വിശദമായ റിപ്പോർട്ട് തേടിയത്. പൊലീസിലെ വിവരങ്ങൾ ചോർത്തി നൽകിയതിൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നാണ് പ്രാഥമിക രഹസ്യാന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. രഹസ്യങ്ങൾ ചോ‍ർത്തിയെന്ന് സംശയിക്കുന്ന രണ്ട് എസ്പിമാരും ഒരു ഡിവൈഎസ്പിയും നിരീക്ഷണത്തിലാണ്. അൻവറിന് ഉപദേശം നൽകുന്നതും പൊലീസ് ഉദ്യോഗസ്ഥരാണെന്നും ഇന്റലിജൻസ് വിഭാഗം റിപ്പോർട്ടിലുണ്ട്. മുഖ്യമന്ത്രിയറിയാതെ പോലീസിൽ ഇങ്ങനെയൊക്കെ നടക്കുന്നത് അത്ഭുതകരമായ കാര്യമാണ്.

ക്രൈം ബ്രാഞ്ചിലെ രഹസ്യ രേഖ പുറത്ത് വിട്ട് പൊലീസിനെ വെല്ലുവിളിച്ചിട്ടും പി.വി.അൻവറിനെതിരെ പൊലീസ് ഇതുവരെയും അന്വേഷണം ആരംഭിച്ചിട്ടില്ല. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരായ നടപടി റിപ്പോർട്ടാണ് അൻവർ ഫെയ്സ് ബുക്കിലിട്ടത്. ക്രൈം ബ്രാഞ്ച് മേധാവിക്ക് നൽകിയ രഹസ്യ രേഖ ചോർന്നതിനെ കുറിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് മൗനമാണ്. ആഭ്യന്തര വകുപ്പിനെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്.

 

നേരത്തെ താൻ ഫോണ്‍ ചോർത്തിയതായി അൻവർ തന്നെയാണ് വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയത്. പൊലീസ് ഇതിൽ അനങ്ങിയിട്ടില്ല. അതിന് പിന്നാലെയാണ് പൊലീസ് ആസ്ഥാത്തെ രഹസ്യ രേഖ പുറത്തുവിട്ടത്. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസ് ആർഎസ്.എസ്.അനുഭാവികളായ പൊലീസ് അട്ടിമറിച്ചുവെന്നാണ് രേഖ പുറത്തുവിട്ട് അൻവർ ആരോപിച്ചത്. കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ചിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ഷാജി ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേക്കയച്ച റിപ്പോർട്ടാണ് ചോർന്നത്. പൊലീസുകാർ ഉപയോഗിക്കുന്ന അയാപ്സ് സോഫ്റ്റ്വർ വഴി തിരുവനന്തപുരം പേട്ടയിലുള്ള ക്രൈംബ്രാഞ്ച് യൂണിറ്റിൽ നിന്നും ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേക്ക് കൈമാറിയ രഹസ്യ രേഖയാണ് ചോർന്നത്. വാർത്താ സമ്മേളനത്തിൽ റിപ്പോർട്ട് പുറത്തുവിട്ട ശേഷം സ്വന്തം ഫെയ്സ് ബുക്ക് പേജിലുമിട്ടു. ഇതൊന്നും കേട്ടു കേൾവിയില്ലാത്ത സംഭവമാണ്. മുഖ്യമന്ത്രി ഞ്ഞെട്ടി പോയ സംഭവമായിരുന്നു ഇത്.

 

 

ചോർച്ച അന്വേഷിക്കാതെ നടപടി മാത്രം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്നാണ് ഉയരുന്ന ചോദ്യം. അന്വേഷണ റിപ്പോർട്ട് പേട്ടയിലെ ക്രൈംബ്രാഞ്ച് ഓഫീസിലും, പകർപ്പുകള്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്തും, ആഭ്യന്തരവകുപ്പിലും, ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസിലുമാണുള്ളത്. സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിക്കൽ കേസ് പ്രത്യേക സംഘവും ക്രൈംബ്രാഞ്ചും വർഷങ്ങളോളം അന്വേഷിച്ചു. പക്ഷെ ചിലരെ മാത്രം ലക്ഷ്യവച്ചുള്ള റിപ്പോർട്ടിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി തന്നെ സംശയം പ്രകടിപ്പിച്ച് സർക്കാരിന് കത്ത് നൽകിയിരുന്നു. കൻോമെൻ്റ് അസി. കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിൽ നിരവധി ഉദ്യോഗസ്ഥരുണ്ടായിരുന്നു. ആശ്രമം കത്തിച്ച കേസിലെ ഒന്നാം പ്രതി പ്രകാശ് ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് സഹോദരനോട് നടത്തിയ കുറ്റസമ്മതം പുറത്തുവന്നതോടെയാണ് പ്രതികളിലേക്ക് ക്രൈംബ്രാഞ്ച് എത്തുന്നത്. ആശ്രമം കത്തിച്ച ശേഷം ഒരു റീത്തിൽ കുറിപ്പെഴുതിയ പ്രതി പ്രകാശ് വച്ചിരുന്നു. കേസിൽ പ്രധാന തെളിവാകേണ്ട പ്രകാശിന്‍റെ കൈയക്ഷരവും റീത്തുമെല്ലാം ഇപ്പോള്‍ കാണാനില്ല. സ്ഥലത്തെത്ത് നിന്നും പൊലീസെടുത്ത് റീത്ത് റിപ്പ് പൂജപ്പുര സ്റ്റേഷനിലെ പൊലീസുകാരൻ കോടതിയിൽ നിന്നും വാങ്ങിയതായി രേഖയുണ്ട്, സ്റ്റേഷനിൽ എത്തിച്ചതിന് രേഖയില്ല. ഈ പൊലീസുകാരനെതിരെ റിപ്പോർട്ടിൽ നടപടിയില്ല. സൈബർ പൊലീസാണ് നിരവധി പേരുടെ ഫോണ്‍ വിശദാംശങ്ങളെടുത്തത്. സിസിടിവി ദൃശ്യങ്ങള്‍ ഷാഡോ പൊലീസാണ് ശേഖരിച്ച് പ്രത്യേക സംഘത്തിന് കൈമാറിയത്. ഇതിൽ പലതും കാണാനില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

 

 

നിരവധി കൈമാറിയ രേഖകള്‍ കാണാതായിട്ടും നടപടി മുൻ കൻോമെൻ്റ് അസി.കമ്മീഷണർ ദിനിൽ രാജിനും ഷാഡോ പൊലീസിനെതിരെ മാത്രമൊതുക്കി. റീത്ത് കാണായതായതെങ്ങനെ എന്നതിൽ ക്രൈംബ്രാഞ്ചിന് മറുപടിയില്ല. ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരം സിസിടിവി ശേഖരിച്ചു നൽകിയും, ഫോണ്‍ രേഖ പരിശോധിക്കുകയും ചെയ്ത പൊലീസുകാർക്കെതിരെ എങ്ങനെ നടപടിയെടുക്കുമെന്നാണ് പ്രധാന ചോദ്യം. മാത്രമല്ല അന്വേഷണം നടത്തിയ മുൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും ഇപ്പോള്‍ ബിജെപി പ്രവർത്തകനുമായ രാജേഷ് അന്വേഷണം വഴിതിരിച്ചുവെന്നാണ് അൻവറിന്‍റെ ആരോപണം. എന്നാൽ രാജേഷിനെതിരെ ഒരു നടപടിയും ഈ റിപ്പോർട്ടിൽ പറയുന്നുമില്ല.

പോലീസ് ആസ്ഥാനത്ത് ഉണ്ടായിരുന്ന രഹസ്യരേഖകൾ എങ്ങനെ ചോർന്നുവെന്നത് സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്. ഇത്തരം ഒരന്വേഷണത്തിൽ ആരെയെങ്കിലും കുറ്റക്കാരെന്ന് കണ്ടെത്തിയാലും നടപടി ഉന്നത തലത്തിൽ എത്തുകയില്ല. കാരണം അങ്ങനെ സംഭവിക്കുകയാണെങ്കിൽ അത് സർക്കാരിന് നാണകേടായി മാറും. മുമ്പും ആഭ്യന്തര വകുപ്പിൽ ഇത്തരം അട്ടിമറികൾ നടത്തിരുന്നു. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടന്ന അട്ടിമറി ആ സർക്കാരിനെ തന്നെ തകർത്തു.അന്നും ഉന്നത ഉദ്യോഗസ്ഥരാണ് സർക്കാരിനെ ഇല്ലാതാക്കാൻ ശ്രമിച്ചത്. അന്നും കരുണാകരൻ പക്ഷം പിടിച്ചു .ഇപ്പോൾ പിണറായി പക്ഷം പിടിക്കുന്നതു പോലെ.'

അടിയന്തരാവസ്ഥ കാലത്ത് കേരളത്തിൻ്റെ പോലീസ് മേധാവി വി.എൻ. രാജനായിരുന്നു. 1974 മുതൽ 1978 വരെയാണ് ഇത്. എന്നാൽ രാജൻ വെറും കളിപ്പാവയായിരുന്നു. അദ്ദേഹത്തിന് താഴെ യുണ്ടായിരുന്ന ആർ. ജയറാം പടിക്കലാണ് പോലീസ് ഭരിച്ചത്. കാരണം കരുണാകരൻറെ വിശ്വസ്തനായിരുന്നു പടിക്കൽ. ഇന്നത്തെ ദർവേഷ് സാഹിബായിരുന്നു അന്നത്തെ രാജൻ . അജിത് കുമാറിനെ പോലെ അന്ന് പടിക്കലിനായിരുന്നു ക്രമസമാധാന ചുമതല. അടിയന്തരാവസ്ഥകാലത്ത് അച്ചുതമേനോനായിരുന്നു മുഖ്യമന്ത്രി.

 

 

കരുണാകരൻ ആഭ്യന്തര മന്ത്രിയും. പിന്നീട് കരുണാകരൻ മുഖ്യമന്ത്രിയായപ്പോൾ സംസ്ഥാന ഡി.ജി.പി യാകാൻ പടിക്കലും മധുസൂദനനും തമ്മിൽ നടന്ന ചേരി പോരായിരുന്നു വാർത്ത.അന്ന് കരുണാകരൻറെ മക്കൾ ഓരോ ചേരിയിലും നിലയുറപ്പിച്ചതും വാർത്തയായി. ഇപ്പോഴും കാര്യങ്ങൾ ഏതാണ്ട് അതേ മട്ടിൽ തന്നെയാണ് നീങ്ങുന്നത്. മുഖ്യമന്ത്രിയുടെ മരുമകനായ മന്ത്രി മുഹമ്മദ് റിയാസ് ഡി.ജി.പി. ദർവേഷ് സാഹിബിനെ പിന്തുണക്കുന്നത് മുമ്പ് വാർത്തയായിരുന്നു. മുഖ്യമന്ത്രിയുമായിട്ടാണ് അജിത്തിൻ്റെ ബന്ധം. പോലീസിൻറെ ഇടപെടൽ കാരണമാണ് ഇത്തരം ഒരു കനത്ത തോൽവി കഴിഞ്ഞ തിരഞ്ഞടുപ്പിൽ സി. പി എമ്മിന് ഉണ്ടായത്. ഉദ്യോഗസ്ഥരെ നിലയ്ക്കു നിർത്താൻ പിണറായിക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോൾ കഴിയുന്നുമില്ല.

ലോകസഭാ തിരഞ്ഞടുപ്പിൽ സി.പി.എം തോറ്റതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇത് തിരിച്ചറിഞ്ഞത്. പാർട്ടിയും മുന്നണിയും അങ്ങനെ പ്രതിസന്ധിയിലായി. സമാനതകളില്ലാത്ത പ്രതിസന്ധിയാണ് മുഖ്യമന്ത്രിക്ക് വന്നു ചേർന്നത് . ന്യൂനപക്ഷങ്ങളിൽ നിന്നും സർക്കാർ അകന്നത് ഉദ്യോഗസ്ഥർ ഇടപെട്ടിട്ടാണ് . പാർലെമെൻറ് തിരഞ്ഞടുപ്പിൽ തോറ്റത് പോലും പിണറായിയുടെ ഉദ്യോഗസ്ഥരുടെ അട്ടിമറി കാരണമാണ് .

ന്യൂനപക്ഷങ്ങളുടെ സ്വന്തം സർക്കാർ എന്നാണ് പിണറായി വിജയൻ സർക്കാർ ഏതാനും മാസങ്ങൾ മുമ്പ് വരെ അറിയപ്പെട്ടിരുന്നത്. ഇത്തരമൊരു ധാരണയ്ക്ക് പെട്ടെന്നാണ് മാറ്റം സംഭവിച്ചത്. ഇടതുമുന്നണിയോടും സിപിഎമ്മിനോടും ഏറ്റവും കൂടുതൽ വിരോധം ഉണ്ടായിരിക്കുന്നത് മുസ്ലിം സമുദായ അംഗങ്ങൾക്കാണ് . അത് കഴിഞ്ഞാൽ ക്രൈസ്തവരും പാർട്ടിയെ പ്രതിസ്ഥാനത്ത് നിർത്തുന്നു. ഹിന്ദുക്കളുടെ വോട്ടുകൾ ഒരു കാരണവശാലും ഇടതുമുന്നണിയിൽ കേന്ദ്രീകരിക്കുകയില്ല. വലതുമുന്നണി, ഇടതുമുന്നണി, ബിജെപി എന്നിങ്ങനെ ഹിന്ദു വോട്ടുകൾ വിഭജിച്ചു പോകാറാണ് പതിവ്. ഈ സാഹചര്യത്തിലാണ് ന്യൂനപക്ഷങ്ങളെ പിണക്കരുതെന്ന ശക്തമായ മുന്നറിയിപ്പ് സിപിഎം മുഖ്യമന്ത്രിക്ക് നൽകിയത്. ഇതിൻറെ അടിസ്ഥാനത്തിലാണ് പൗരത്വ നിയമഭേദഗതി കേസുകൾ പിൻവലിക്കാൻ സർക്കാർ ഉത്തരവ് ഇറക്കിയത്. എന്നാൽ ഇലക്ഷൻ കഴിയുന്നതുവരെ പെരുമാറ്റ ചട്ടം നിലനിൽക്കുന്നത് കാരണം ഇതിൽ സർക്കാരിന് കാര്യമായി ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ നിലപാടെടുത്തു. . പൗരത്വ നിയമ ഭേദഗതിയിൽ സർക്കാർ പുറത്തിറക്കിയ ഉത്തരവ് കണ്ണടച്ചിരുട്ടാക്കലാണെന്ന് വ്യാപകമായ പരാതിയുണ്ടായി .

 

 

 

ഗുരുതര സ്വഭാവമുള്ള കേസുകൾ പിൻവലിക്കേണ്ടതില്ലെന്ന തീരുമാനമാണ് സർക്കാരിന് വിനയായി തീർന്നത്. ഗുരുതര സ്വഭാവമുള്ള കേസുകൾ പിൻവലിക്കാൻ നിയമം അനുവദിക്കുന്നില്ല. ഇത്തരം കേസുകൾ സർക്കാർ പിൻവലിക്കാൻ തീരുമാനിച്ചാൽ തന്നെ കോടതി അതിനെതിരെ നിലപാടെടുക്കുമെന്ന് നിയമ വിദഗ്ധർക്ക് അറിയാം. എന്നാൽ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം സർക്കാർ ഉത്തരവിലെ അവ്യക്തത അവ്യക്തതയായി തന്നെ നിലനിന്നു.

തെരഞ്ഞെടുപ്പ് അങ്കം മുറുകിയതോടെ ഭരണവിരുദ്ധ വികാരം ഉയരാതിരിക്കാൻ തിരുത്തൽ നടപടികളുമായി സംസ്ഥാന സർക്കാർ രംഗത്തെത്തിയത് ഈ സാഹചര്യത്തിലാണ്. സി.എ.എ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ ഇടപെടൽ ഇതിൽ ഒടുവിലത്തേതായിരുന്നു.. സി.എ.എ വിരുദ്ധ പോരാട്ടത്തിന്‍റെ നേതൃത്വം ഏറ്റെടുക്കാൻ സി.പി.എം നീക്കം തുടങ്ങിയപ്പോൾ നേരത്തേ നടന്ന സമരങ്ങളുടെ പേരിലെടുത്ത കേസുകൾ പിൻവലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തുവന്നു..

ക്ഷേമ പെൻഷൻ കുടിശ്ശിക, വന്യജീവി ആക്രമണം, സിദ്ധാർഥന്‍റെ മരണം, സപ്ലൈകോ പ്രതിസന്ധി എന്നിവയാണ് കാര്യമായ ചർച്ചയായത്. വന്യജീവി ആക്രമണം നേരിടുന്ന മലയോര ജനതയുടെ പ്രശ്നം പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഇടപെടുന്നില്ല. ഇതെല്ലാം ഉദ്യോഗസ്ഥതലത്തിലെ അട്ടിമറിയായിരുന്നു.

എങ്കിലും വന്യജീവി ആക്രമണം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ച് ഇരകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കാനുള്ള തീരുമാനം മന്ത്രിസഭ എടുത്തത് ഹൈറേഞ്ചിലെ ജനരോഷം തണുപ്പിക്കാനാണ്. പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്‍റെ മരണത്തിന് പിന്നിൽ എസ്.എഫ്.ഐയുടെ ആൾക്കൂട്ട വിചാരണയും മർദനവുമാണെന്നത് പുറത്തുവന്നത് സംസ്ഥാന സർക്കാറിനെയും പ്രതിരോധത്തിലാക്കി. ഇതിലും കുറ്റവാളികളെ രക്ഷിക്കാൻ സർക്കാർ ഉദ്യോഗസ്ഥർ ശ്രമിച്ചു.

സിദ്ധാർഥന്‍റെ പിതാവുമായി കൂടിക്കാഴ്ചക്ക് അവസരമൊരുക്കി സി.ബി.ഐ അന്വേഷണമെന്ന കുടുംബത്തിന്‍റെ ആവശ്യം അംഗീകരിച്ചാണ് സംസ്ഥാന സർക്കാർ അതിൽനിന്ന് തടിയൂരിയത്. ക്ഷേമ പെൻഷൻ മാസങ്ങളായി കുടിശ്ശികയായത് ഘടക കക്ഷികളിൽനിന്നുവരെ കടുത്ത പ്രതിഷേധം വിളിച്ചുവരുത്തി.

കേന്ദ്രം ഫണ്ടു തരുന്നില്ലെന്ന വിശദീകരണം നൽകിയെങ്കിലും ജനരോഷം തണുപ്പിക്കാനായില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും കടമെടുത്ത പണം നീക്കിവെച്ച് രണ്ടു മാസത്തെ കുടിശ്ശിക നൽകാൻ ധനമന്ത്രി നിർദേശിച്ചത് ക്ഷേമപെൻഷൻകാരുടെ വോട്ട് എതിരാകാതിരിക്കാനാണ്.എന്നാൽ അതും എതിരായി .

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി നടന്ന സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുമെന്ന് നേരത്തേ നല്‍കിയ ഉറപ്പ് സര്‍ക്കാര്‍ ലംഘിച്ചിരുന്നു. . 8,000ത്തോളം പേരാണ് സി എ എ സമരവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടത്. ഇവരെല്ലാം കേസ് നടപടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതിന് പിന്നിൽ ഡി.ജി.പി. അജിത് കുമാർ കളിച്ചിട്ടുണ്ടെന്നാണ് ഇപ്പോൾ എതിരാളികൾ പറയുന്നത്..

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് നടന്ന സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥ പ്രതിഷേധം വിളിച്ചു വരുത്തി . 835 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ ഇതിനകം 34 എണ്ണം മാത്രമാണ് പിന്‍വലിച്ചതെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ വെളിപ്പെടുത്തിയത്. കണ്ണൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തതാണ് പിന്‍വലിച്ചവയില്‍ 28 എണ്ണവും. ആറ് കേസുകള്‍ എറണാകുളം ജില്ലയിലേതും. ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്ത മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒന്നു പോലും ഇതുവരെ പിന്‍വലിച്ചിട്ടില്ല. സമാധാനപരമായി നടന്ന സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുമെന്ന് നേരത്തേ നല്‍കിയ ഉറപ്പ് സര്‍ക്കാര്‍ ലംഘിച്ചിരിക്കുകയാണ്. 8,000ത്തോളം പേരാണ് സി എ എ സമരവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടത്. ഇവരെല്ലാം കേസ് നടപടികള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. സമാധാനപരമായി സമരം ചെയ്ത വിവിധ മുസ്‌ലിം സംഘടനാ പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരുമാണ് ഇവരിലേറെയും. അതേസമയം, തമിഴ്‌നാട്ടിലെ പൗരത്വവിരുദ്ധ പ്രക്ഷോഭങ്ങളില്‍ അക്രമാസക്തമല്ലാത്ത മുഴുവന്‍ കേസുകളും പിന്‍വലിക്കുകയുണ്ടായി എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി എം കെ സര്‍ക്കാര്‍

2019ലാണ് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം (സി എ എ) പാസ്സാക്കിയത്. ഇതിനെതിരെ രാജ്യവ്യാപകമായി നടന്ന സമരത്തിന്റെ ഭാഗമാണ് കേരളത്തിലും അരങ്ങേറിയത്. ബി ജെ പി ഒഴിച്ചുള്ള മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും മഹല്ല് കമ്മിറ്റികളും പ്രാദേശിക ക്ലബുകളും പൊതുജന കൂട്ടായ്മകളുമെല്ലാം പ്രത്യേകമായും വേറിട്ടും സമരത്തില്‍ ഭാഗഭാക്കായി. വിഷയത്തിന്റെ ഗൗരവം കണ്ടറിഞ്ഞ് എല്‍ ഡി എഫും യു ഡി എഫുമായിരുന്നു പല സമര പരിപാടികള്‍ക്കും നേതൃത്വം നല്‍കിയത്. നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. അപൂര്‍വം ചിലയിടങ്ങളിലൊഴികെ എവിടെയും പ്രതിഷേധം അക്രമാസക്തമോ സംഘര്‍ഷഭരിതമോ ആയില്ല. തീര്‍ത്തും സമാധാനപരമായിരുന്നു. എന്നിട്ടും പോലീസ് വ്യാപകമായി കേസെടുത്തു

തൃശൂരില്‍ കവിയും ഗാനരചയിതാവുമായ റഫീഖ് അഹ്‌മദിനെതിരെയും ഹരിനാരായണനെതിരെയും കേസെടുത്തത് പൗരത്വ പ്രക്ഷോഭത്തിന് അനുകൂലമായ ഗാനങ്ങള്‍ ആലപിച്ചതിനായിരുന്നു. കോഴിക്കോട് ഡി സി സി സംഘടിപ്പിച്ച സമാധാനപരമായ പൗരത്വ പ്രക്ഷോഭത്തിന്റെ പേരില്‍ ഡി സി സി പ്രസിഡന്റ് ടി സിദ്ദീഖ് അടക്കമുള്ള നിരവധി പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചു. മൂന്ന് ദിവസത്തിന് ശേഷമാണ് ഇവര്‍ക്ക് ജാമ്യം ലഭിച്ചത്. ഇങ്ങനെ കേസിനു വേണ്ടി കേസുണ്ടാക്കിയ സംഭവങ്ങള്‍ നിരവധിയാണ്. അന്യായമായി കൂട്ടം ചേരല്‍, കലാപത്തിന് ആഹ്വാനം ചെയ്യല്‍, പോലീസിന്റെ നിര്‍ദേശം പാലിക്കാതിരിക്കല്‍, പൊതുവഴി തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് സമരക്കാര്‍ക്കെതിരെ കേസുകള്‍ ഫയല്‍ ചെയ്തത്. ഏതുവിധേനയെങ്കിലും പൗരത്വവിരുദ്ധ സമരങ്ങളെ പരാജയപ്പെടുത്തുകയായിരുന്നോ പോലീസ് ലക്ഷ്യമെന്ന് സംശയിക്കപ്പെടുന്നുണ്ട്. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കേസെടുക്കണമെന്ന് ഡി ജി പി വയര്‍ലസ് വഴി പോലീസിന് നിര്‍ദേശം നല്‍കിയതായി ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തതും ശ്രദ്ധേയമാണ്.അതേസമയം, പൗരത്വ നിയമത്തെ അനുകൂലിച്ച് ബി ജെ പി നടത്തിയ ജനജാഗരണ സദസ്സുകളെ വിജയിപ്പിക്കാന്‍ പലയിടത്തും പോലീസ് രംഗത്തിറങ്ങിയതായി ആരോപണം ഉയർന്നു.

തൊടുപുഴക്ക് സമീപം കരിമണ്ണൂരിലെ ജനജാഗരണ സദസ്സ് പരാജയപ്പെടുത്താനായി കച്ചവട സ്ഥാപനങ്ങള്‍ അടച്ച് ഹര്‍ത്താലിന്റെ പ്രതീതി സൃഷ്ടിക്കാന്‍ സ്ഥലത്തെ വ്യാപാരികള്‍ തീരുമാനിച്ചപ്പോള്‍, കടകളടച്ചാല്‍ ഉടമക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി പോലീസ് വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കുകയുണ്ടായി. ബി ജെ പിയെ സഹായിക്കുന്നതിനായിരുന്നു ഇത്. നോട്ടീസ് വിവാദമാകുകയും സാമൂഹിക മാധ്യമങ്ങളില്‍ ഇതിനെതിരെ പ്രതിഷേധം ഉയരുകയും ചെയ്തതോടെ വ്യാപാരികളില്‍ നിന്ന് പോലീസ് അത് തിരിച്ചുവാങ്ങുകയായിരുന്നു. കുറ്റ്യാടിയില്‍ ജനജാഗ്രതാ സദസ്സിന്റെ ഭാഗമായി ബി ജെ പിക്കാര്‍ ഒഴിഞ്ഞ തെരുവില്‍ പ്രകോപനപരമായതും ‘ഗുജറാത്ത് മറക്കണ്ട’ തുടങ്ങി കലാപത്തിനു പ്രേരണ നല്‍കുന്നതുമായ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രകടനം നടത്തുന്ന ദൃശ്യങ്ങള്‍ കേരളമെമ്പാടും പ്രചരിച്ചതാണ്. ഇത്ര പരസ്യമായി നടത്തിയ പ്രകോപനപരമായ മുദ്രാവാക്യത്തിനെതിരെ കേസെടുക്കാന്‍ പോലീസ് ആദ്യം തയ്യാറായില്ല. നിരവധി പരാതികള്‍ ലഭിച്ചതോടെയാണ് ഒടുവില്‍ കേസെടുത്തത്. അതോടൊപ്പം കടയടച്ച വ്യാപാരികള്‍ക്കെതിരെയും പോലീസ് സ്വമേധയാ കേസെടുത്തു. മുഖ്യമന്ത്രി ഉദ്ഘാടകനായി കോഴിക്കോട്ട് നടന്ന പൗരത്വ വിരുദ്ധ റാലി പരാജയപ്പെടുത്താന്‍ റാലിയുടെ പ്രചാരണ വിഭാഗത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിനെതിരെ പ്രതികരിച്ചവരോട് “പൗരത്വ നിയമം വേണ്ടെന്നു പറയാന്‍ മുഖ്യമന്ത്രി ആരാ’ എന്നാണ് എലത്തൂര്‍ പോലീസ് സ്റ്റേഷനിലെ ഒരു കോണ്‍സ്റ്റബിള്‍ ചോദിച്ചത്. ഇതെല്ലാം അജിത് കുമാറിൻ്റെ നിർദ്ദേശാനുസരണം നടന്നുവെന്നാണ് ആക്ഷേപം

മുമ്പൊരിക്കലും കേരളം ദര്‍ശിച്ചിട്ടില്ലാത്ത അതിശക്തവും വ്യാപകവുമായ പ്രതിഷേധങ്ങളാണ് നാടിന്റെ മുക്കിലും മൂലയിലും പൗരത്വ വിഷയത്തില്‍ അരങ്ങേറിയത്. ഇന്ത്യന്‍ ജനതയെ മതകീയമായി ഭിന്നിപ്പിക്കുന്ന കാടന്‍ നിയമത്തിനെതിരെ കക്ഷി, രാഷ്ട്രീയ, സാമുദായിക ഭേദമന്യേ ഒറ്റക്കെട്ടായി കേരള ജനത രംഗത്തിറങ്ങുകയായിരുന്നു. . ഇവ പിന്‍വലിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതുമാണ്. കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് രണ്ട് വര്‍ഷത്തിലേറെ കടന്നു പോയിട്ടും പിന്‍വലിക്കാതെ നിരപരാധികളെ നിരന്തരം പോലീസ് സ്റ്റേഷനുകളും കോടതികളും കയറാന്‍ ഇടയാക്കുന്നത് അന്യായവും അനീതിയുമാണെന്ന് മുസ്ലീം സംഘടനകൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് കണ്ട് ഭയപ്പെട്ടാണ് പിണറായി തീരുമാനം എടുത്തത്. എന്നാൽ അത് ഫലവത്തായില്ല .

ബി.ജെ.പിയെ തള്ളാനും വയ്യ കൊള്ളാനും വയ്യ എന്ന അവസ്ഥയിൽ ആയിരിക്കുകയാണ് പിണറായി വിജയ ൻ. തന്റെ മകൾ വീണ നേരിടുന്ന നിയമ പ്രശ്നങ്ങളിൽ കേന്ദ്രസർക്കാരിൻറെ പിന്തുണയില്ലാതെ മുഖ്യമന്ത്രിക്ക് മുന്നോട്ടു പോകാൻ കഴിയുകയില്ല. കേരളത്തിൽ ഒരു സീറ്റ് ബിജെപി നേടിയതു കൊണ്ടാണ് തൽക്കാലം രക്ഷപ്പെട്ടത്.

തിരുവനന്തപുരം , തൃശ്ശൂർ ലോക്സഭാ മണ്ഡലങ്ങളിൽ സിപിഐ സ്ഥാനാർത്ഥികളെ അവസാന നിമിഷം അട്ടിമറിക്കാൻ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ആദ്യഘട്ടത്തിൽ ആലോചിച്ചിരുന്നു . എന്നാൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഈ നീക്കം മനസ്സിലാക്കി മുന്നണിയിൽ തന്റെ നിലപാട് കർശനമാക്കി. കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ തുഷാർ വെള്ളാപ്പള്ളിക്ക് വോട്ട് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യവും സിപിഎമ്മിനു ഉണ്ടായിരുന്നു. . ഇത് കേരള കോൺഗ്രസ് മനസ്സിലായി..

പാർട്ടിയുടെ അലകും പിടിയും ഗോവിന്ദന്റെ കയ്യിൽ ഭദ്രമാണ്. എം വി ഗോവിന്ദനാകട്ടെ പിണറായിയെ പൂർണ്ണമായും നിരാകരിക്കുന്ന നിലപാടാണ് പിന്തുടരുന്നത്. മുഖ്യമന്ത്രിയുടെ ഇമേജ് മോശമാണെന്നും സർക്കാരിന് സൽപ്പേരില്ലെന്നും സിപിഎമ്മിന്റെ യോഗങ്ങളിൽ തന്നെ മുതിർന്ന നേതാക്കൾ അഭിപ്രായപ്പെടുന്നു. മുഖ്യമന്ത്രി ഇലക്ഷൻ പ്രചരണത്തിന് ഇറങ്ങിയതേയില്ല. . മുഖ്യമന്ത്രിയെ വിവിധ മണ്ഡലങ്ങളിൽ കൊണ്ടുപോയി പ്രസംഗിപ്പിക്കാൻ സ്ഥാനാർഥികൾക്ക് താല്പര്യമുണ്ടായിരുന്നില്ല. . സിപിഎം സ്ഥാനാർഥികളുടെ പോസ്റ്ററുകളിൽ മുഖ്യമന്ത്രിയുടെ ചിത്രങ്ങൾ ഉണ്ടായിരുന്നില്ല. ഇത്രയധികം പ്രതിസന്ധി ഇതിന് മുമ്പ് ഒരിക്കലും പിണറായി വിജയൻ അനുഭവിച്ചിട്ടില്ല .

ഉദ്യോഗസ്ഥ തല അട്ടിമറി കാരണം ന്യൂനപക്ഷങ്ങൾ അകന്നതാണ് സിപിഎമ്മിനെ ഭയപ്പെടുത്തുന്നത് . കേരളത്തിലെ മുസ്ലീം ന്യൂനപക്ഷത്തിന് സർക്കാരിലുണ്ടായിരുന്ന വിശ്വാസം പൂർണമായി ഇല്ലാതായി. ഏതായാലും സർക്കാർ തീർത്തും പ്രതിസന്ധിയിലായിരിക്കുകയാണ്. ഭരണത്തിന്റെ ഹൃദയത്തിലാണ് അട്ടിമറിയുണ്ടായിരിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിശാഖപട്ടണത്ത് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി  (1 hour ago)

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു  (1 hour ago)

ജയില്‍ പരിഷ്‌കരണത്തിന് നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

ഇന്ന് കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യത  (1 hour ago)

മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ അംഗീകാരമില്ലാത്ത ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനെതിരെ പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി  (2 hours ago)

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (5 hours ago)

തായ്‌ലൻഡിൽ അന്തരിച്ച മാധ്യമം മുൻ ചീഫ് സബ് എഡിറ്ററും ചരിത്ര ഗവേഷകനും ചലച്ചിത്ര- നാടക പ്രവർത്തകനുമായ സമീൽ ഇല്ലിക്കലിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും  (5 hours ago)

സിപ്രിയുടെ വെളിപ്പെടുത്തൽ പാകിസ്താനെ ഞെട്ടിച്ചു: കണ്ണുതള്ളി പാക് ഭരണകൂടം... മുച്ചൂടും നശിക്കും  (6 hours ago)

കേരളത്തിൽ മഴ കനത്തതോടെ പ്രാദേശിക ശുദ്ധജല മത്സ്യങ്ങളെയും സംരക്ഷിക്കാനുള്ള നീക്കവുമായി ഫിഷറീസ് വകുപ്പ് രംഗത്ത്...  (6 hours ago)

വെള്ളാപ്പള്ളി നടേശൻ ഇനി വി ഡി എസിന് മുന്നിൽ മുട്ടിലിഴയും! സുധീരന്റെ പണി ഏറ്റു!  (6 hours ago)

നേരം വെളുപ്പിക്കില്ലെന്ന് ഇറാൻ..! തല പിളർത്തി ട്രംപ്..!യുദ്ധത്തിൽ ട്വിസ്റ്റ്...ഇസ്രായേൽ കലിപ്പിൽ ഇറാനികൾ കൂട്ടത്തോടെ ഓടി  (6 hours ago)

തൃശൂരിൽ മിന്നൽ ചുഴലി.... അതിശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി, മിന്നൽ ചുഴലിയിൽ നിന്നും കുട്ടികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി  (6 hours ago)

ആഗോള വിതരണ പ്രതിസന്ധിക്കിടയിലും തടസ്സമില്ലാതെ എച്ച്പിസിഎല്ലിൻ്റെ എൽപിജി വിതരണം  (6 hours ago)

സെക്രട്ടേറിയറ്റിൽ വീണ്ടും മാധ്യമങ്ങൾക്ക് കർശന നിയന്ത്രണം...സെക്രട്ടേറിയറ്റിലെ പ്രധാന പ്രവേശന കവാടമായ നോർത്ത് ഗേറ്റ് അടച്ചു...  (7 hours ago)

  ഇന്ത്യന്‍ ഓഹരി വിപണിയിൽ ഉണർവ്..... നിഫ്റ്റി 109 പോയിന്റ് നേട്ടത്തോടെ വ്യാപാരം  (7 hours ago)

Malayali Vartha Recommends