Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

നെല്ല് സംഭരണം സംബന്ധിച്ച വിഷയം നാലു ദിവസം മുന്‍പ് നിയമസഭയില്‍ കൊണ്ടു വന്നിരുന്നെങ്കില്‍ അതിനൊരു അടിയന്തിര പ്രാധാന്യം ഉണ്ടായിരുന്നെന്നാണ് ഭക്ഷ്യ മന്ത്രി പറഞ്ഞത്; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

17 MARCH 2025 06:56 PM IST
മലയാളി വാര്‍ത്ത

More Stories...

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം

വോട്ട് ചോദിച്ചെത്തിയ കടകംപള്ളി സുരേന്ദ്രനോട് വീട്ടമ്മയുടെ 'ആ ചോദ്യം'; സഖാവിന്റെ മറുപടി ഇങ്ങനെ; പര്യടനത്തിനിടെ സംഭവിച്ചത്...!!!

കഴക്കൂട്ടത്ത് മത്സരം യുഡിഎഫും ബിജെപിയും തമ്മിൽ; കഴക്കൂട്ടത്ത് പുലി ഇറങ്ങി; കടകംപള്ളി സുരേന്ദ്രനെ അയ്യപ്പൻ്റെ പുലി പിടിക്കുമെന്ന് കോൺഗ്രസ് സ്ഥാനാർഥി ശരത് ചന്ദ്ര പ്രസാദ്

ക്രിക്കറ്റ് കളിച്ച് ഔട്ട് ആയി കഴക്കൂട്ടം നിയമസഭ മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ; ഡീൽ ആരോപണത്തിലും ശബരിമല സ്വർണ്ണ കേസിലും അദ്ദേഹത്തിന്റെ പ്രതികരണം

പരാജയം മുന്നിൽ കണ്ട് നേമത്ത് മൂന്നാം കിട തറ രാഷ്ടിയമാണ് ശിവൻ കുട്ടി പയറ്റുന്നത്; രാജീവ് കുമാർ സിപിഎമ്മിൻ്റെ അപരാനാണാ വിമതനാണോയെന്ന് വി ശിവൻ കുട്ടി വ്യക്തമാക്കണമെന്ന് ബിജെപി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ

 
നെല്ല് സംഭരണം സംബന്ധിച്ച വിഷയം നാലു ദിവസം മുന്‍പ് നിയമസഭയില്‍ കൊണ്ടു വന്നിരുന്നെങ്കില്‍ അതിനൊരു അടിയന്തിര പ്രാധാന്യം ഉണ്ടായിരുന്നെന്നാണ് ഭക്ഷ്യ മന്ത്രി പറഞ്ഞത്. നെല്ലു കയറ്റിക്കൊണ്ടു പോകുന്ന മലയാള മനോരമയിലെ ചിത്രമാണ് അദ്ദേഹം തെളിവായി ചൂണ്ടിക്കാട്ടിയത്. പക്ഷെ 'കര്‍ഷക സങ്കടം മുതലെടുത്ത് സര്‍ക്കാര്‍' എന്ന തലക്കെട്ട് അദ്ദേഹം കണ്ടില്ലെന്ന് വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

'ഭരണകൂടത്തിന്റെയും മില്ലുകാരുടെയും സമ്മര്‍ദ്ദ തന്ത്രം ഫലിച്ചു. കാഞ്ഞിരം മലരിയ്ക്കല്‍ ജെ ബ്ലോക്ക് 9000 പാടശേഖരത്തില്‍ രണ്ട് കിലോഗ്രാം കിഴിവിന് കര്‍ഷകര്‍ വഴങ്ങേണ്ടി വരുന്നു.  പ്രദേശത്ത് നെല്ല് സംഭരണം ആരംഭിക്കാനുള്ള നടപടികള്‍ തുടങ്ങുകയാണ്. മഴ കൂടി എത്തിയതോടെ കൂടുതല്‍ കര്‍ഷകര്‍ നൂറു കിലോഗ്രാം നെല്ല് സംഭരിക്കുമ്പോള്‍ 2 കിലോഗ്രാം കിഴിവെന്ന മില്ലുകാരുടെ ആവശ്യത്തിന് ഗതികേട് കൊണ്ട് വഴങ്ങി.' - ഇതാണ് വാര്‍ത്ത. രണ്ട് കിലോ കിഴിവ് സമ്മതിച്ചിട്ടില്ലെന്ന് പാഠശേഖര സമിതി വ്യക്തമാക്കുന്ന വാര്‍ത്തയുമുണ്ട്.

പാഠശേഖര സമിതി അല്ലാതെ ചില മില്ലുകാരുടെ ഏജന്റുമാരും ഇവരുടെ ചില ആളുകളും പാര്‍ട്ടിക്കാരും ചേര്‍ന്നാണ് ചര്‍ച്ച ചെയ്തത്. സ്വര്‍ണം പണയപ്പെടുത്തിയും വട്ടിപ്പലിശക്കാരുടെ കയ്യില്‍ നിന്ന് കടം വാങ്ങിയും വിളയിച്ച നെല്ല് 17 ദിവസമായി പാടത്ത് കൂട്ടിയിട്ടിരിക്കുകയാണ്. ഓരോ ദിവസവും നെല്ല് മറിക്കാനുള്ള ചെലവും കണ്ടെത്തണം. കിഴിവ് ചോദിച്ച് മില്ലുകാര്‍ കര്‍ഷകര്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്.

മഴ പെയ്ത് ഈര്‍പ്പം കൂടിയില്‍ വീണ്ടും വലിയ തോതില്‍ കിഴിവ് നല്‍കേണ്ടി വരും. 17 ദിവസം കഴിഞ്ഞപ്പോള്‍ രണ്ടു ദിവസം അടുപ്പിച്ച് മഴ പെയ്തപ്പോള്‍ ഒരു നിവൃത്തിയും ഇല്ലാതെ എങ്ങനെയെങ്കിലും നെല്ല് എടുത്തുകൊണ്ടു പോകാന്‍ സര്‍ക്കാര്‍ മില്ലുകാര്‍ക്ക് വേണ്ടി സമ്മര്‍ദ്ദം ചെലുത്തിയാണ് കര്‍ഷകരെക്കൊണ്ട് സമ്മതിപ്പിച്ചത്.

രണ്ടു ശതമാനം കിഴിവിന് എന്താണ് കുഴപ്പമെന്നാണ് മന്ത്രി ചോദിച്ചത്. പതിരില്ലാത്ത എ ക്ലാസ് നെല്ലാണ് ഇവിടെ വിളയുന്നത്. സംഭരണം ആരംഭിച്ചിട്ട് ചരിത്രത്തില്‍ ഇന്നുവരെ ഈ പ്രദേശത്തെ നെല്ലിന് കിഴിവ് നല്‍കിയിട്ടില്ല. ഇത്തവണം രണ്ട് ശതമാനം കിഴിവ് ചോദിക്കുന്നവര്‍ അടുത്ത വര്‍ഷം അത് നാല് അഞ്ചും ആറും ശതമാനമാക്കും. ഇത്തരത്തില്‍ മില്ലുകാരുടെ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങുന്നത് ശരിയാണോ? കൂടിയാലോചന നടത്തിയെന്നാണ് മന്ത്രി പറഞ്ഞത്. എന്നാണ് നിങ്ങള്‍ ചര്‍ച്ച തുടങ്ങിയത്.

17 ദിവസമായി നെല്ല് കെട്ടിക്കിടന്നിട്ട് 14 ദിവസം കഴിഞ്ഞപ്പോഴാണ് ചര്‍ച്ച തുടങ്ങിയത്. സമ്മര്‍ദ്ദം ചെലുത്തി മഴ കൂടി പെയ്തപ്പോഴാണ് രണ്ട് ശതമാനം കിഴിവ് കര്‍ഷകര്‍ സമ്മതിച്ചത്. നിങ്ങള്‍ പത്ത് ശതമാനം കിഴിവ് ചോദിച്ചാലും അവര്‍ നിവൃത്തി ഇല്ലാതെ അവര്‍ സമ്മതിച്ചേനെ. ഇതുവരെ കിഴിവില്ലാത്ത സ്ഥലത്ത് മില്ലുകാരുടെ ആവശ്യപ്രകാരമാണ് കിഴിവ് കൊണ്ടു വന്നത്. ഇതുപോലെയാണ് കുട്ടനാട്ടിലെ കര്‍ഷകരെയും പറ്റിച്ചുകൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമാണോ മില്ലുകാര്‍ക്ക് ഒപ്പമാണോ?

കുട്ടനാട്ടിലെ പല മേഖലകളിലും പത്ത് ദിവസമായി കെട്ടിക്കിടക്കുകയാണ്. മില്ലുമാരും ഏജന്റുമാരുമാണ് തീരുമാനിക്കുന്നത്. പാവങ്ങളുടെ പോക്കറ്റില്‍ കയ്യിട്ട് എടുക്കുന്ന കമ്മീഷന്‍ ഏജന്റുമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കിട്ടും. ഈ തട്ടിപ്പ് വ്യക്തമാക്കുന്ന ഓപ്പറേഷന്‍ റൈസ് ബൗള്‍ എന്ന വിജിലന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ മുന്നിലുണ്ട്. കോടിക്കണക്കിന് രൂപയുടെ ഇടപാടാണ് കിഴിവിന്റെ മറവില്‍ നടക്കുന്നത്.
 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (8 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (8 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (10 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (11 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (13 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (13 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (13 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (13 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (13 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (13 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (14 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (14 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (14 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (15 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (15 hours ago)

Malayali Vartha Recommends