ദൈവതുല്യൻ കണ്ഠനര് മോഹനരരാണെന്ന് കേരളം ധരിച്ചെങ്കിൽ തെറ്റി; പ്തമകുമാർ പറഞ്ഞ ദൈവതുല്യൻ സിപിഎമ്മിലെ ഒന്നാമനാണ്

ശബരിമല സ്വർണക്കൊള്ളക്കേസിലെ വില്ലൻ എ പത്മകുമാർ ആ സത്യങ്ങൾ ഉടൻ പുറത്തുവിടും. ദൈവതുല്യൻ കണ്ഠനര് മോഹനരരാണെന്ന് കേരളം ധരിച്ചെങ്കിൽ തെറ്റി. പ്തമകുമാർ പറഞ്ഞ ദൈവതുല്യൻ സിപിഎമ്മിലെ ഒന്നാമനാണെന്നും ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് പിണറായി സർക്കാർ ഒത്താശ ചെയ്‌തെന്നും യുവതികളെ പ്രവേശിപ്പിച്ചത് സർക്കാരിന്ററെ അറിവോടെയായിരുന്നുവെന്നും പത്മകുമാർ തുറന്നടിച്ചതോടെ സിപിഎം വെട്ടിലായി. പത്മകുമാറിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കനെടുത്ത തീരുമാനം കേവലം മൂന്നോ നാലോ മാസത്തെ സസ്‌പെൻഷനിലേക്ക് ഒതുക്കി പാർട്ടി തലയൂരി.
കേരളത്തിൽ എൽഡിഎഫിന് പരമദയനീയ തോൽവി ഏറ്റുവാങ്ങിയതിനു പിന്നിൽ ശബരിമല സ്വർണക്കൊള്ളയാണെന്നും സിപിഎമ്മിലെ മുൻമന്ത്രിക്ക് ഉൾപ്പെടെ പങ്കുണ്ടെന്നും ഉൾപ്പെടുന്ന ഞെട്ടിക്കുന്ന തെളിവുകളോടെ താൻ ആത്മകഥ എഴുതുമെന്ന് പറയേണ്ട താമസം കാരണഭുതനും ഗോവിന്ദനും ഉൾപ്പെടുന്ന സഖാക്കൾ ഞെട്ടി. സ്വപ്‌ന സുരേഷ് പുറത്തുവിട്ട സ്വർണക്കടത്തിലും ചെമ്പുകുടത്തിലും ഒരു വിധമാണ് ഇരട്ടച്ചങ്കൻ തലയൂരിപ്പോയത്.
ശബരിമല മേൽശാന്തി നിയമനത്തിൽ സിപിഎം നേതാക്കൾ ഇടപെട്ടുവെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ തെളിവടക്കമാണ് വെളിപ്പെടുത്തിയത്. താൻ പറയുന്നയാളെ നിയമിക്കാൻ മന്ത്രി കത്തു നൽകിയെന്നും മന്ത്രിയുടെ ശിപാർശക്കത്ത് ആത്മകഥയിലൂടെ പുറത്തുവിടുമെന്നും പത്മകുമാർ പറയുന്നു. തലസ്ഥാനത്തെ പാർട്ടി മന്ദിര നിർമാണത്തിന് തട്ടിപ്പുപണം ഉപയോഗിച്ചെന്നും ആരോപണമുണ്ട്. ശബരിമലയിൽ യുവതികൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി എസ്.ശ്രീജിത്തിനേയും ബോധപൂർവം മാറ്റി നിർത്തിയെന്ന് പത്മകുമാർ നേരത്തെതന്നെ വെളിപ്പെടുത്തിയിരുന്നു.
ശബരിമലയിലേക്ക് യുവതികളെ പോലീസ് ജീപ്പിലാണ് എത്തിച്ചതെന്നും അതിനു പദ്ധതിയിട്ടത് സർക്കാർതന്നെയാണെന്നും കേരളം തിരിച്ചറിയുകയാണ്. യുവതീ പ്രവേശനം നടന്നതിന്റെ തലേദിവസം ശബരിമലയിലേക്ക് പൊയ്‌ക്കൊണ്ടിരുന്ന തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് പ്രമുഖൻ വിളിച്ചു തലസ്ഥാനത്തേക്ക് വരാൻ ആവശ്യപ്പെട്ടുവെന്നാണ് പത്മകുമാർ പറയുന്നത്. അർദ്ധരാത്രി തലസ്ഥാനത്തെത്തിയ താൻ പ്രമുഖന്റെ വീടിനു മുന്നിലെത്തിയെങ്കിലും കയറ്റി വിട്ടില്ല. അതേ സമയം ശബരിമലയിൽ യുവതികൾ മലയിൽ എത്തുകയും ചെയ്തു. യുവതീപ്രവേശനം താനറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും പത്മകുമാർ പറയുന്നു. പത്മകുമാറിനെ പുറത്താക്കണമെന്ന ജില്ലാ കമ്മിറ്റി തീരുമാനം നടപ്പിലാക്കാനായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനമെങ്കിലും ചെറിയൊരു സസ്‌പെൻഷനിൽ എല്ലാം സെറ്റപ്പാക്കി. മുതിർന്ന നേതാക്കളായ തോമസ് ഐസക്,വി.എൻ വാസവൻ എന്നിവർ ചേർന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം.
നടപടിയെടുത്താൽ ശബരിമലയിലെ പല കാര്യങ്ങളും വെളിപ്പെടുത്തുമെന്ന് പത്മകുമാർ സുഹൃത്തുക്കളോടും സിപിഎം നേതാക്കളോടും പറഞ്ഞിരുന്നു. സമ്മർദത്തിനു വഴങ്ങിയാണ് നടപടി ലഘൂകരിച്ചതെന്നാണ് സൂചന. കട്ടിളപ്പാളി കേസിൽ എട്ടാം പ്രതിയായ ദേവസ്വം ബോർഡിന്റെ പ്രസിഡന്റ് എന്ന നിലയിലാണ് 2025 നവംബർ 20ന് പത്മകുമാറിനെ അറസ്റ്റു ചെയ്തത്. കവർച്ച പത്മകുമാറിന്റെ കൂടി തട്ടിപ്പിനു നേതൃത്വം നൽകിയ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി പത്മകുമാറിനുള്ള അടുത്ത ബന്ധം വ്യക്തമാക്കുന്ന മൊഴികളും തെളിവുകളും ശേഖരിച്ച ശേഷമായിരുന്നു ചോദ്യം ചെയ്യലും അറസ്റ്റും. എന്നാൽ കുറ്റപത്രം സമർപ്പിക്കാൻ വൈകിയതോടെ മറ്റു പ്രതികൾക്കൊപ്പം പത്മകുമാറിനും ജാമ്യം ലഭിച്ചു.
യുവതീപ്രവേശസമയത്ത് തന്നെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി തിരുവനന്തപുരത്തേക്കു വിളിപ്പിച്ചത് ഫോൺ രേഖകൾ പരിശോധിച്ചാൽ കണ്ടെത്താമെന്നു എ.പത്മകുമാർ പറഞ്ഞതോടെ ശബരിമല സ്ത്രീ പ്രവേശനത്തിൽ പിണറായിയുടെ പങ്ക് പുറത്തുവരികയാണ്. ശബരിമലയിൽ സ്ത്രീകൾ കയറിയ വാർത്തയറിഞ്ഞ് പിറ്റേദിവസം മുഖ്യമന്ത്രിയെ കണ്ടപ്പോൾ, ഇതിനാണോ എന്നെ ഇവിടേക്കു വിജയേട്ടൻ വിളിച്ചുവരുത്തിയത് എന്നു ചോദിച്ചു. പപ്പനെ ഞാൻ വിളിച്ചില്ലല്ലോ എന്നായിരുന്നു മറുപടി. തുടർന്ന് പിഎസിനെ വിളിച്ച പിണറായി, താൻ എന്തിനാ പപ്പനെ വിളിച്ചതെന്നു ചോദിച്ചു ദേഷ്യപ്പെട്ടു. പിന്നീടു പിഎസിനെ കണ്ടപ്പോൾ, താൻ എന്നോടു പിണങ്ങേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടാണ് തന്നെ ഇവിടേക്കു വിളിപ്പിച്ചതെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇത്രയും വിവരങ്ങൾ പത്മകുമാർ പുറത്തുവിട്ടതോടെ സിപിഎം പ്രതിരോധത്തിലായി.
റാന്നി പെരുനാട്ടിൽനിന്നുള്ള ചില സ്ത്രീകളെ ശബരിമലയിൽ കയറ്റുന്നതിനുള്ള നീക്കങ്ങൾ അന്നത്തെ ഒരു എംഎൽഎയുടെ നേതൃത്വത്തിൽ നടന്നെങ്കിലും പത്മകുമാർ സമ്മതിക്കാതിരുന്നതാണു തടസ്സമായതെന്നും പറയപ്പെടുന്നു. രജിസ്റ്ററിൽ ചെമ്പുപാളി എന്നെഴുതിയത് തന്റെ കയ്യക്ഷരമല്ലെന്നും എല്ലാം തുറന്നെഴുതുമെന്നുമാണ് ഭീഷണി. ശബരിമലയിൽ നിന്നും സ്വർണം കവരുന്നതിന് ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ഒത്താശ ചെയ്തുവെന്നും കൂട്ടുനിന്നതിലൂടെയും കൃത്യവിലോപം നടത്തിയതിലൂടെയും കൊള്ളയ്ക്ക് വഴിയൊരുക്കിയെന്നുമാണ് പത്മകുമാറിനെതിരെ അന്വേഷണ സംഘം കണ്ടെത്തിയത്. മൂന്നര മാസത്തോളം ജയിലിൽ കഴിഞ്ഞശേഷമാണ് പത്മകുമാർ ജാമ്യത്തിലിറങ്ങിയത്. പത്മകുമാറിനെ പാർട്ടി പരിപാടികളിൽ നിന്ന് മാറ്റി നിർത്താൻ മാത്രമായിരുന്നു ഇതുവരെയുള്ള നിർദ്ദേശം. അടുത്തിടെ പത്മകുമാർ പാർട്ടി അംഗത്വം പുതുക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























