Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബന്ധു നിയമന വിവാദം: ജയരാജനു പുറമേ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ നിയമനങ്ങളും വിജലന്‍ അന്വേഷിക്കുന്നു

14 OCTOBER 2016 12:35 PM IST
മലയാളി വാര്‍ത്ത

More Stories...

വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..

പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓരോരുത്തരായി കൈയും വീശി ഇറങ്ങി ; സത്യസന്ധമായി കേസ് തെളിയിക്കണമെങ്കിൽ താൻ തന്നെ നേരിട്ട് ഇറങ്ങണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..

ബന്ധു നിയമന വിവാദത്തില്‍ മന്ത്രി ഇപി ജയരാജനു പുറമേ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യമന്ത്രി വിസ് ശിവകുമാര്‍, ഭക്ഷ്യമന്ത്രി അനൂബ് ജേക്കബും വിജിലന്‍സ് അന്വേഷണത്തില്‍ കുടുംങ്ങും. ഇവരും തങ്ങളുടെ ഭരണകാലത്ത് ബന്ധുനിമനങ്ങള്‍ നടത്തിയതായി പരാതിയുണ്ട്. 
അന്വേഷണത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ നിയമനങ്ങളും അന്വേഷിക്കാനാണ് പിണറായി വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കിയത്. യുഡിഎഫ് സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നടത്തിയ നിയമനങ്ങളാണ് അന്വേഷിക്കുക. മുന്‍ സര്‍ക്കാര്‍ നിയമിച്ച എഡിപി ശശീന്ദ്രനെ ഇന്ന് മാറ്റിയിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അനേകം ബന്ധു നിയമനങ്ങള്‍ നടന്നതായി പരാതി ഉയര്‍ന്നിരുന്നു. ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും ബന്ധുക്കള്‍ ഉള്‍പ്പെടെ 16 പേരെ കഴിഞ്ഞ സര്‍ക്കാര്‍ തിരുകിക്കയറ്റിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇക്കാര്യം കൂടി അന്വേഷിക്കാനാണ് വിജിലന്‍സ് നീക്കം.
കഴിഞ്ഞ ഭരണകാലയളവില്‍ നടത്തിയത് പതിനാറോളം ബന്ധുനിയമനങ്ങളാണ്. ഈ നിയമനങ്ങളാണ് പരിശോധിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അമ്മായിയുടെ മകന്‍ കുഞ്ഞ് ഇല്ലമ്പള്ളി, മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ സഹോദരന്‍ കെ. വേണുഗോപാല്‍ എന്നിവര്‍ ഉള്‍പ്പടെ പ്രമുഖരുടെ ബന്ധുക്കള്‍ക്കാണു കഴിഞ്ഞ സര്‍ക്കാര്‍ നിയമനം നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിജിലന്‍സിന്റെ തീരുമാനം. വ്യവസായ മന്ത്രിസ്ഥാനത്ത് നിന്ന് ഇപി ജയരാജന്‍ ഇന്ന് രാജിവയ്ക്കുമെന്നാണ് സൂചന. ഇതിന് ശേഷം പ്രതിപക്ഷത്തെ വെട്ടിലാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നീക്കം. ഇതാണ് അഞ്ച് കൊല്ലത്തെ നിയമന വിവാദം അന്വേഷിപ്പിക്കാനുള്ള തീരുമാനത്തിലൂടെ നടപ്പാക്കുന്നത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അമ്മായിയുടെ മകന്‍ കുഞ്ഞ് ഇല്ലമ്പള്ളിക്കു സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് ചെയര്‍മാനായി നിയമനം നല്‍കിയപ്പോള്‍ രമേശ് ചെന്നിത്തലയുടെ സഹോദരന്‍ കെ. വേണുഗോപാലിന് നിയമനം കേരള ഫീഡ്‌സില്‍ മാനേജിങ് ഡയറക്ടര്‍ തസ്തികയിലായിരുന്നു. മുന്‍ ദേവസ്വം മന്ത്രി വി എസ്. ശിവകുമാറിന്റെ സഹോദരനെ ശബരിമല എക്‌സിക്യുട്ടീവ് ഓഫീസറായാണ് നിയമിച്ചത്. മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ ഭാര്യ എം ടി. സുലേഖ എത്തിയത് സര്‍വവിജ്ഞാന കോശം ഡയറക്ടര്‍ സ്ഥാനമാണെങ്കില്‍ മുന്മന്ത്രി അനൂപ് ജേക്കബിന്റെ ഭാര്യ അനിലാ മേരി വര്‍ഗീസിനെ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറായും അദ്ദേഹത്തിന്റെ സഹോദരി അമ്പിളി ജേക്കബിനെ തിരുവനന്തപുരത്തു ടെക്‌നോപാര്‍ക്കില്‍ത്തന്നെ ഉയര്‍ന്ന ശമ്പളത്തോടെ കേരള ഐടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മാര്‍ക്കറ്റിങ് മാനേജരായുമാണ് നിയമിച്ചത്. 2011 ല്‍ 50,000 രൂപ മാസ ശമ്പളത്തില്‍ നിയമിതയായ അമ്പിളി ജേക്കബിനെതിരേ കഴിഞ്ഞ വര്‍ഷം വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഏറ്റവുമധികം നിയമനങ്ങള്‍ നടന്നത് കെ.സി. ജോസഫിന്റെ വകുപ്പായ നോര്‍ക്ക റൂട്‌സിലായിരുന്നു. അദ്ദേഹം തന്റെ െ്രെഡവര്‍ക്കും സെക്രട്ടേറിയറ്റിലെ കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാവിന്റെ ഭാര്യയ്ക്കും െ്രെപവറ്റ് സെക്രട്ടറി രാജശേഖരന്‍ നായരുടെ അനന്തരവനും നോര്‍ക്കയില്‍ ജോലി നല്‍കി. സ്വന്തം ഗ്രൂപ്പുകാരനായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ െ്രെഡവറുടെ മകള്‍ക്കും ജോസഫിന്റെ ബന്ധുസ്‌നേഹത്തില്‍ നോര്‍ക്കയില്‍ ജോലികിട്ടി. എംഎ!ല്‍എയായിരുന്ന ആര്‍. ശെല്‍വരാജിന്റെ മകള്‍ക്കു വെയര്‍ഹൗസ് കോര്‍പറേഷനില്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലാണ് നിയമനം നല്‍കിയത്. മുസ്ലിം ലീഗ് മുന്‍ എംഎ!ല്‍എ: വി എം. ഉമ്മറിന്റെ മരുമകന്‍ പി. അബ്ദുള്‍ ജലീല്‍ സ്‌റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ഓപ്പണ്‍ ആന്‍ഡ് ലൈഫ്‌ലോങ് എഡ്യുക്കേഷന്‍ ഡയറക്ടറായപ്പോള്‍ ലീഗ് വനിതാ നേതാവിന്റെ മകനായ കെ.പി. നൗഫല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത് ഐടി അറ്റ് സ്‌കൂള്‍ പദ്ധതി നടത്തിപ്പിലായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (8 minutes ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (18 minutes ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (25 minutes ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (31 minutes ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (1 hour ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (1 hour ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (2 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (2 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (3 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (3 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (6 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (6 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (6 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (6 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (6 hours ago)

Malayali Vartha Recommends