Widgets Magazine
20
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബന്ധു നിയമന വിവാദം: ജയരാജനു പുറമേ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ നിയമനങ്ങളും വിജലന്‍ അന്വേഷിക്കുന്നു

14 OCTOBER 2016 12:35 PM IST
മലയാളി വാര്‍ത്ത

More Stories...

സത്യപ്രതിജ്ഞാ ചടങ്ങിൽ റിനിയെ ആട്ടിയോടിച്ചോ? രേവന്ത് റെഡ്ഡിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം...

പുറത്താക്കിയാലും കോൺഗ്രസ് തന്നെയാണ്; എല്ലാക്കാലവും പാർട്ടിക്കാരനാണ്; അതിനാൽ തന്നെ ഖേദമൊന്നുമില്ല; തുറന്നടിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

ജൂൺ 15 മുതൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ആശ വർക്കർമാർക്ക് 3000 രൂപയുടെ വർദ്ധനവ്; അങ്കണവാടി വർക്കർമാർക്കും പാചകതൊഴിലാളികൾക്കും 1000 രൂപ വർധിപ്പിച്ചു; വി ഡി സതീശൻ മന്ത്രിസഭയുടെ ആദ്യ യോഗത്തിൽ നിർണായകമായ പ്രഖ്യാപനങ്ങൾ

സമീപ ദിവസങ്ങളില്‍ ചില രാഷ്‌ട്രീയ പാര്‍ടിയും സമുദായ സംഘടനയും നടത്തിയ പ്രസ്‌താവനകളും പ്രതികരണങ്ങളും അത്യന്തം ആപല്‍കരം; മതനിരപേക്ഷതയെ ദുര്‍ബ്ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാട്‌ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്‌ കഴിയണമെന്ന് സി.പി.ഐ (എം)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

ബന്ധു നിയമന വിവാദത്തില്‍ മന്ത്രി ഇപി ജയരാജനു പുറമേ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യമന്ത്രി വിസ് ശിവകുമാര്‍, ഭക്ഷ്യമന്ത്രി അനൂബ് ജേക്കബും വിജിലന്‍സ് അന്വേഷണത്തില്‍ കുടുംങ്ങും. ഇവരും തങ്ങളുടെ ഭരണകാലത്ത് ബന്ധുനിമനങ്ങള്‍ നടത്തിയതായി പരാതിയുണ്ട്. 
അന്വേഷണത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ നിയമനങ്ങളും അന്വേഷിക്കാനാണ് പിണറായി വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കിയത്. യുഡിഎഫ് സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നടത്തിയ നിയമനങ്ങളാണ് അന്വേഷിക്കുക. മുന്‍ സര്‍ക്കാര്‍ നിയമിച്ച എഡിപി ശശീന്ദ്രനെ ഇന്ന് മാറ്റിയിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അനേകം ബന്ധു നിയമനങ്ങള്‍ നടന്നതായി പരാതി ഉയര്‍ന്നിരുന്നു. ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും ബന്ധുക്കള്‍ ഉള്‍പ്പെടെ 16 പേരെ കഴിഞ്ഞ സര്‍ക്കാര്‍ തിരുകിക്കയറ്റിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇക്കാര്യം കൂടി അന്വേഷിക്കാനാണ് വിജിലന്‍സ് നീക്കം.
കഴിഞ്ഞ ഭരണകാലയളവില്‍ നടത്തിയത് പതിനാറോളം ബന്ധുനിയമനങ്ങളാണ്. ഈ നിയമനങ്ങളാണ് പരിശോധിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അമ്മായിയുടെ മകന്‍ കുഞ്ഞ് ഇല്ലമ്പള്ളി, മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ സഹോദരന്‍ കെ. വേണുഗോപാല്‍ എന്നിവര്‍ ഉള്‍പ്പടെ പ്രമുഖരുടെ ബന്ധുക്കള്‍ക്കാണു കഴിഞ്ഞ സര്‍ക്കാര്‍ നിയമനം നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിജിലന്‍സിന്റെ തീരുമാനം. വ്യവസായ മന്ത്രിസ്ഥാനത്ത് നിന്ന് ഇപി ജയരാജന്‍ ഇന്ന് രാജിവയ്ക്കുമെന്നാണ് സൂചന. ഇതിന് ശേഷം പ്രതിപക്ഷത്തെ വെട്ടിലാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നീക്കം. ഇതാണ് അഞ്ച് കൊല്ലത്തെ നിയമന വിവാദം അന്വേഷിപ്പിക്കാനുള്ള തീരുമാനത്തിലൂടെ നടപ്പാക്കുന്നത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അമ്മായിയുടെ മകന്‍ കുഞ്ഞ് ഇല്ലമ്പള്ളിക്കു സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് ചെയര്‍മാനായി നിയമനം നല്‍കിയപ്പോള്‍ രമേശ് ചെന്നിത്തലയുടെ സഹോദരന്‍ കെ. വേണുഗോപാലിന് നിയമനം കേരള ഫീഡ്‌സില്‍ മാനേജിങ് ഡയറക്ടര്‍ തസ്തികയിലായിരുന്നു. മുന്‍ ദേവസ്വം മന്ത്രി വി എസ്. ശിവകുമാറിന്റെ സഹോദരനെ ശബരിമല എക്‌സിക്യുട്ടീവ് ഓഫീസറായാണ് നിയമിച്ചത്. മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ ഭാര്യ എം ടി. സുലേഖ എത്തിയത് സര്‍വവിജ്ഞാന കോശം ഡയറക്ടര്‍ സ്ഥാനമാണെങ്കില്‍ മുന്മന്ത്രി അനൂപ് ജേക്കബിന്റെ ഭാര്യ അനിലാ മേരി വര്‍ഗീസിനെ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറായും അദ്ദേഹത്തിന്റെ സഹോദരി അമ്പിളി ജേക്കബിനെ തിരുവനന്തപുരത്തു ടെക്‌നോപാര്‍ക്കില്‍ത്തന്നെ ഉയര്‍ന്ന ശമ്പളത്തോടെ കേരള ഐടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മാര്‍ക്കറ്റിങ് മാനേജരായുമാണ് നിയമിച്ചത്. 2011 ല്‍ 50,000 രൂപ മാസ ശമ്പളത്തില്‍ നിയമിതയായ അമ്പിളി ജേക്കബിനെതിരേ കഴിഞ്ഞ വര്‍ഷം വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഏറ്റവുമധികം നിയമനങ്ങള്‍ നടന്നത് കെ.സി. ജോസഫിന്റെ വകുപ്പായ നോര്‍ക്ക റൂട്‌സിലായിരുന്നു. അദ്ദേഹം തന്റെ െ്രെഡവര്‍ക്കും സെക്രട്ടേറിയറ്റിലെ കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാവിന്റെ ഭാര്യയ്ക്കും െ്രെപവറ്റ് സെക്രട്ടറി രാജശേഖരന്‍ നായരുടെ അനന്തരവനും നോര്‍ക്കയില്‍ ജോലി നല്‍കി. സ്വന്തം ഗ്രൂപ്പുകാരനായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ െ്രെഡവറുടെ മകള്‍ക്കും ജോസഫിന്റെ ബന്ധുസ്‌നേഹത്തില്‍ നോര്‍ക്കയില്‍ ജോലികിട്ടി. എംഎ!ല്‍എയായിരുന്ന ആര്‍. ശെല്‍വരാജിന്റെ മകള്‍ക്കു വെയര്‍ഹൗസ് കോര്‍പറേഷനില്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലാണ് നിയമനം നല്‍കിയത്. മുസ്ലിം ലീഗ് മുന്‍ എംഎ!ല്‍എ: വി എം. ഉമ്മറിന്റെ മരുമകന്‍ പി. അബ്ദുള്‍ ജലീല്‍ സ്‌റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ഓപ്പണ്‍ ആന്‍ഡ് ലൈഫ്‌ലോങ് എഡ്യുക്കേഷന്‍ ഡയറക്ടറായപ്പോള്‍ ലീഗ് വനിതാ നേതാവിന്റെ മകനായ കെ.പി. നൗഫല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത് ഐടി അറ്റ് സ്‌കൂള്‍ പദ്ധതി നടത്തിപ്പിലായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സത്യപ്രതിജ്ഞാ ചടങ്ങില്‍ 'വന്ദേമാതരം' പൂര്‍ണരൂപത്തില്‍ ആലപിച്ചത് കീഴ്‌വഴക്കങ്ങളുടെ ലംഘനം  (4 hours ago)

പേരിന്റെ അര്‍ഥം ചോദിച്ച ആരാധകന് ലാലേട്ടന്റെ മറുപടി  (7 hours ago)

സംരക്ഷണം ആവശ്യപ്പെട്ട് മധ്യപ്രദേശ് ഹൈകോടതിയെ സമീപിച്ച് കുംഭമേള വൈറല്‍ താരം  (7 hours ago)

ജോലി വാഗ്ദാനം ചെയ്ത് വിദേശത്തുകൊണ്ടു പോയി; ഫോണും പാസ്‌പോര്‍ട്ടും വാങ്ങിവച്ചു, ബോധരഹിതയാക്കി കൂട്ടബലാത്സംഗം ചെയ്തു, നഗ്‌നചിത്രം വീട്ടിലേക്കയച്ചു'; ദുബായ് കേന്ദ്രമാക്കി പെണ്‍കുട്ടികളെ ലൈംഗികാദിക്രമത്തിന  (7 hours ago)

കണ്ണവത്ത് വാഹനാപകടത്തില്‍ സിനിമാ നടനുള്‍പ്പെടെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം  (9 hours ago)

ഇംഗ്ലീഷിൽ കത്തിച്ച് മുരളി ഇത് ഐറ്റം വേറെ... രാഹുലിനെകൾ കയ്യടി ഞെട്ടി സതീശൻ..!  (9 hours ago)

മന്ത്രിമാര്‍ക്ക് ഔദ്യോഗിക മന്ദിരങ്ങളായി  (9 hours ago)

രാഹുലേ കുറ്റബോധമുണ്ടോ റിപ്പോട്ടറിന്റെ ചോദ്യം മണ്ടയ്ക്കടിച്ച് രാഹുൽ...! വേദിയിൽ കലിപ്പായി സതീശൻ  (9 hours ago)

വിജയ് തിരുവനന്തപുരത്ത് വരാത്തതിന് ആ 3 രഹസ്യങ്ങൾ മൂന്ന് കാരണങ്ങൾ ഇങ്ങനെ  (9 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (9 hours ago)

പ്രവാസികളുടെ ശമ്പളം ഉടൻ ഇരട്ടിയാവും..! റഹീം നാളെ എത്തും.. രാത്രിക്ക് രാത്രി സംഭിക്കുന്നത്  (9 hours ago)

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി ഉത്തരവിറക്കണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി സമരസമിതി  (9 hours ago)

ക്ഷേമ പെന്‍ഷന്‍ വിതരണം മെയ് 25 മുതല്‍  (9 hours ago)

മുടക്കോഴി മലയിൽ കയറി കൊടിസുനിയെ രാത്രിക്ക് രാത്രി പൂട്ടിയ ഹീറോ..THE REAL COP.. VDS-ന്റെ ബ്രഹ്മാസ്ത്രം.SP ഷൗക്കത്തലി  (10 hours ago)

Malayali Vartha Recommends