കുവൈറ്റിൽ വൃക്ക രോഗികൾ വർദ്ധിക്കുന്നു
കുവൈത്തിൽ വൃക്കരോഗികളുടെ എണ്ണത്തിൽ വർദ്ധനയെന്നു റിപ്പോർട്ട്. 2170 പേരാണ് ഡയാലിസിസിനു കുവൈറ്റിൽ വിധേയമായിരിക്കുന്നത്. ഹമദ് അൽ ഈസ അവയവമാറ്റ കേന്ദ്രം മേധാവി ഡോ. തുർക്കി അൽ ഉതൈബിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുൻവർഷത്തെ അപേക്ഷിച്ചു എട്ടു ശതമാനം വർദ്ധനവാണിത്. അന്താരാഷ്ട്ര വൃക്ക ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട പരിപാടിയിലാണ് ഡോ തുർക്കി അൽ ഉതൈബി വെളിപ്പെടുത്തിയത് .
കിഡിനി ദിനാചരണത്തിന്റെ ഭാഗമായി 'ഏവർക്കും ആരോഗ്യമുള്ള വൃക്ക എല്ലായിടത്തും'എന്ന തലക്കെട്ടിൽ വിവിധ ആരോഗ്യ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കിഡ്‌നി രോഗങ്ങളെ കുറിച്ചും രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകളെ കുറിച്ചും ബോധവൽക്കരണം ലക്ഷ്യമിട്ടു പ്രത്യേക കാമ്പയിനും സംഘടിപ്പിക്കും.
വൃക്കരോഗങ്ങൾ പ്രതിരോധം രോഗനിർണയം, മെച്ചപ്പെട്ട ചികിത്സ എന്നിവയിലൂന്നിയുള്ള വിദഗ്ധരുടെ ക്ലാസ്സുകൾ കാമ്പയിന്റെ ഭാഗമായി ഉണ്ടാകും. വ്യാഴാഴ്ച അവന്യൂസ് മാളിൽ സജ്ജീകരിക്കുന്ന പ്രത്യേക ബൂത്ത് വഴി പൊതുജനങ്ങൾക്ക് ബന്ധപ്പെട്ട സംശയങ്ങൾക്ക് മറുപടി നൽകും. ഹമദ് അൽ ഈസ അവയവമാറ്റ കേന്ദ്രത്തിൽ കഴിഞ്ഞ വർഷം 70 വൃക്കമാറ്റ ശസ്‍ത്രക്രിയകൾ നടന്നതായും ദോ വതുർക്കി അൽ ഉതൈബികൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha