പ്രവാസികള്‍ക്ക് സിവില്‍ ഐഡി കാര്‍ഡ് നല്‍കുന്നത് നിര്‍ത്തിവെച്ചു
കുവൈറ്റില്‍ പാസ്‌പോര്‍ട്ടിലെയും സിവില്‍ ഐഡി കാര്‍ഡിലും രേഖപ്പെടുത്തിയ പേരുകള്‍ തമ്മിലുള്ള പൊരുത്തക്കേടുകള്‍ ഉള്ളതിനാല്‍ താമസ രേഖ പുതുക്കിയത്തിനു ശേഷം പ്രവാസികള്‍ക്ക് സിവില്‍ ഐഡി കാര്‍ഡ് നല്‍കുന്നത് നിര്‍ത്തിവെച്ചു. വിദേശികള്‍ അവധിക്കു പോകുമ്പോഴും തിരികെ വരുമ്പോഴും കാലാവധിയുള്ള സിവില്‍ ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു .. ഇഖാമ വിവരങ്ങള്‍ പാസ്‌പ്പോര്‍ട്ടില്‍ സ്റ്റിക്കര്‍ രൂപത്തില്‍ പതിക്കുന്നത് ഒഴിവാക്കിക്കൊണ്ടുള്ള പരിഷ്‌കരണങ്ങളുടെ ഭാഗമായി നടപ്പിലാക്കിയതായിരുന്നു ഈ തീരുമാനം.
എന്നാൽ ഇപ്പോൾ പുതിയ സിവില്‍ ഐഡി കാര്‍ഡ് ഏര്‍പ്പെടുത്തുന്നതിന് മുന്നോടിയായി മുഴുവന്‍ പ്രവാസികള്‍ക്കും സിവില്‍ ഐഡി നല്‍കുന്നതാണ് താമസാനുമതികാര്യ വിഭാഗം നിര്‍ത്തിവെച്ചത്. ഒട്ടേറെ പേരുടെ പാസ്‌പോര്‍ട്ടിലെയും സിവില്‍ ഐഡിയിലെയും പേര് പൊരുത്തപ്പെടാത്ത സാഹചര്യത്തിലാണ് നടപടി എന്നറിയുന്നു.
ഇഖാമ പുതുക്കുന്നതിനുള്ള പുതിയ അപേക്ഷ സ്വീകരിക്കുന്നതിന് മുന്‍പായി പാസ്‌പോര്‍ട്ടിലെയും ഇഖാമയിലെയും പേരിലെ പൊരുത്തക്കേട് മാറ്റണമെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ താമസാനുമതികാര്യ വിഭാഗം ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അബ്ദുല്‍ ഖാദര്‍ അല്‍ ശബാന്‍ വിദേശികളോട് അഭ്യര്‍ഥിച്ചു.
ഇതിനുള്ള അപേക്ഷ വിവിധ മേഖലകളിലുള്ള താമസാനുമതികാര്യ വിഭാഗം ഓഫിസുകളിലാണ്
നല്‍കേണ്ടത്.ഒറിജിനല്‍ പാസ്‌പോര്‍ട്ട്, പാസ്‌പോര്‍ട്ടിന്റെ ഫോട്ടോകോപ്പി, പേരിലെ വ്യത്യാസം ക്രമീകരിക്കുന്നതിനുള്ള അപേക്ഷ എന്നിവയും അപേക്ഷയോടൊപ്പം ഒപ്പം വയ്ക്കണം.
ആദ്യ ഘട്ടത്തില്‍ മാര്‍ച്ച് പത്തു മുതല്‍ ഗാര്‍ഹിക വിസയിലുള്ളവര്‍ക്കാണ് സ്റ്റിക്കര്‍ ഒഴിവാക്കുന്നത്. പിന്നീട് താത്കാലിക ഇഖാമ ഒഴികെയുള്ള മുഴുവന്‍ ഇഖാമ കാറ്റഗറികള്‍ക്കും സ്റ്റിക്കര്‍ ഒഴിവാക്കും എന്നാണു അറിയിച്ചിരുന്നത്
https://www.facebook.com/Malayalivartha