ഭർത്താവിനൊപ്പം പള്ളിയിലെത്തിയാതായിരുന്നു... തന്റെ പ്രിയതമയുടെ ശരീരത്തിലേക്ക് വെടിയുണ്ട തുളച്ച് കയറിയപ്പോഴും നോക്കി നിൽക്കാനല്ലാതെ അക്രമിയുടെ കൈയിൽ നിന്നും ആൻസിയെ രക്ഷിക്കാനായില്ല; ന്യൂസീലന്റിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ പള്ളികളിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളിയായ കൊടുങ്ങല്ലൂര്‍ സ്വദേശിനി ആന്‍സി അലി ബാവയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടില്‍ എത്തിക്കുമെന്ന് കുടുംബം

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് നാടിനെ നടുക്കിയ വെടിവയ്പ്പ് ഉണ്ടാകുന്നത്. തലയിൽ ക്യാമറ സ്ഥാപിച്ച് ലൈവായി ക്രൂരത ഷൂട്ട് ചെയ്തു. ഭര്‍ത്താവ് അബ്ദുല്‍ നാസറിനൊപ്പം പള്ളിയിലെത്തിയ ആന്‍സിയെ ബ്രെന്റണ്‍ ടാരന്റന്റെ വെടിയേല്‍ക്കുകയായിരുന്നു. അബ്ദുല്‍ നാസര്‍ അപകടത്തില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അബ്ദുല്‍ നാസര്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ സൂപ്പര്‍ മാര്‍ക്കറ്റിലാണ് ജോലി ചെയ്തിരുന്നത്. ന്യൂസീലന്‍ഡില്‍ കാര്‍ഷിക സര്‍വകലാശാല വിദ്യാര്‍ത്ഥിനിയായിരുന്ന ആന്‍സിയ്ക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ആന്‍സിയയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അതേസമയം ന്യൂസീലന്റിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ പള്ളികളിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശിനി ആന്‍സി അലി ബാവയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടില്‍ എത്തിക്കുമെന്ന് കുടുംബം.
തിങ്കളാഴ്ച പുലര്‍ച്ചെ 3.30 നു നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹം പിന്നീട് കൊടുങ്ങല്ലൂരിലെ തിരുവള്ളൂരില്‍ ഉള്ള ഭര്‍ത്താവിന്റെ വീട്ടിലേക്ക് കൊണ്ടുവരും. സിങ്കപ്പൂര്‍, ദുബായ് വഴിയാണ് മൃതദേഹം കൊണ്ടുവരിക എന്ന് കുടുംബം അറിയിച്ചു. കബറടക്കം സംബന്ധിച്ച് തീരുമാനം പിന്നീട് അറിയിക്കുമെന്നും കുടുംബം വ്യക്തമാക്കി.
https://www.facebook.com/Malayalivartha