പകരുന്നതും അല്ലാത്തതുമായ രോഗങ്ങള്‍ ഉള്‍പ്പടുത്തി ആരോഗ്യമന്ത്രാലായം രോഗങ്ങളുടെ പട്ടിക പുറത്തുവിട്ടു. ഇത് പ്രകാരം തൊഴില്‍ വിസയില്‍ വരുന്ന ഗര്‍ഭിണികള്‍ക്കും പ്രവേശന വിലക്ക് ബാധകമാകും
ഗര്‍ഭിണികള്‍ ഉൾപ്പടെ കുവൈറ്റ് മന്ത്രാലയം പ്രസിദ്ധീകരിച്ച പട്ടികയില്‍ പറയുന്ന അസുഖങ്ങള്‍ ഉള്ളവര്‍ക്ക് തൊഴിൽവിസയിൽ കുവൈറ്റിലേക്ക് വരാനാകില്ല. പകരുന്നതും അല്ലാത്തതുമായ രോഗങ്ങള്‍ ഉള്‍പ്പടുത്തി ആരോഗ്യമന്ത്രാലായം രോഗങ്ങളുടെ പട്ടിക പുറത്തുവിട്ടു. ഇത് പ്രകാരം തൊഴില്‍ വിസയില്‍ വരുന്ന ഗര്‍ഭിണികള്‍ക്കും പ്രവേശന വിലക്ക് ബാധകമാകും.
പരിഷ്‌കരിച്ച പട്ടികയിൽ 21 രോഗാവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. . പകര്‍ച്ച വ്യാധികള്‍ക്കൊപ്പം കാഴ്ചക്കുറവ് പോലുള്ള ശാരീരിക വൈകല്യങ്ങളും ഈ തവണത്തെ പുതുക്കിയ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനൊപ്പം ചികിത്സയിനത്തില്‍ ചെലവഴിക്കപ്പെടുന്ന ബജറ്റ് വിഹിതത്തില്‍ കുറവ് വരുത്തുന്നതും ലക്ഷ്യമാക്കിയിട്ടുള്ളതാണ് ആരോഗ്യമന്ത്രാലയത്തിന്റെ നടപടി എന്ന് അറിയുന്നു
എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, ശ്വാസകോശ സംബന്ധിയായ രോഗങ്ങള്‍, ക്ഷയം, കുഷ്ഠം, മലമ്പനി, രക്താതിസമ്മര്‍ദ്ദം, അര്‍ബുദം , വൃക്കരോഗങ്ങള്‍, പ്രമേഹം തുടങ്ങി 21 ഓളം രോഗാവസ്ഥകളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
പകര്‍ച്ച വ്യാധികള്‍ക്കു പുറമെ കാഴ്ചകുറവ് പോലുള്ള ശാരീരിക വൈകല്യങ്ങളും പ്രവേശനം നിഷേധിക്കപ്പെടാന്‍ കാരണമാകും .തൊഴില്‍ വിസയില്‍ വരുന്ന സ്ത്രീകള്‍ ഗര്‍ഭിണികളാണെങ്കിലും ഇനി മുതൽ പ്രവേശനം നിഷേധിക്കും ..അതേസമയം ആശ്രിത വിസയില്‍ വരുന്നതിനു ഗര്‍ഭിണികള്‍ക്ക് തടസമുണ്ടാകില്ല.
പുതിയ വിസയില്‍ വരുന്നതിനായി നാട്ടില്‍ നടത്തുന്ന വൈദ്യ പരിശോധനയില്‍ രോഗം കണ്ടെത്തിയാലുടന്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തും. കുവൈത്തില്‍ പ്രവേശിച്ചതിന് ശേഷമാണ് തിരിച്ചറിയുന്നതെങ്കില്‍ ഇഖാമ നല്‍കാതെ തിരിച്ചയക്കും എന്നും അറിയിപ്പിൽ പറയുന്നു.
.അതേ സമയം നിലവില്‍ താമസാനുമതി ഉള്ളവരില്‍ ക്ഷയം, എയ്ഡ്സ്, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി എന്നിവ ഉള്ളവർക്ക് മാത്രമേ രാജ്യം വിട്ടു പോകേണ്ടതുള്ളൂ . ഇവ ഒഴികെ പട്ടികയിലുള്ള മറ്റു രോഗാവസ്ഥകൾ ഉള്ളവർക്ക് രാജ്യം വിട്ടു പോകേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha