നവംബര്‍ ആദ്യവാരത്തില്‍ ചെന്നെയില്‍ ആരോഗ്യമന്ത്രാലയം പ്രതിനിധികളുടെ നേതൃത്വത്തില്‍ ഇന്റര്‍വ്യൂ നടക്കില്ലെന്നുറപ്പായി. നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് സ്വകാര്യ കമ്പനികളെ ഏല്‍പ്പിച്ച തീരുമാനത്തെ ചോദ്യം ചെയ്തു നഴ്‌സിംഗ് അസോസിയേഷന്‍ രംഗത്തു വന്നിരുന്നു
ഇന്ത്യയില്‍ നിന്നും നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുനുള്ള തീരുമാനത്തില്‍ നിന്ന് കുവൈത്ത ആരോഗ്യ മന്ത്രാലയം താൽക്കാലികമായി പിന്മാറിയാതായി അറിയിച്ചു. ഇതനുസരിച്ചു നവംബര്‍ ആദ്യവാരത്തില്‍ നടക്കേണ്ടിയിരുന്ന പ്രതിനിധി സംഘത്തിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയതായി അധികൃതര്‍ എംബസിയെ അറിയിച്ചു.
കുവൈത്തിലെ മൂന്നു സ്വകാര്യ കമ്പനികള്‍ക്കു ആരോഗ്യമന്ത്രാലയം ഇന്ത്യയില്‍ നിന്ന് 670 നഴ്‌സുമാരെ വീതം റിക്രൂട്ട് ചെയ്യുന്നതിനായി അനുമതി നല്‍കിയിരുന്നു. എന്നാല്‍ തത്ക്കാലം റിക്രൂട്ട്‌മെന്റ് നടപടികള്‍ തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ ആരോഗ്യമന്ത്രാലായം തീരുമാനിച്ചതായാണ് സൂചന. റിക്രൂട്ട്‌മെന്റ് സംബന്ധമായി ധാരാളം എതിർപ്പുകൾ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്ന സാഹചര്യത്തില്‍ ആണ് ഇത്തരം ഒരു തീരുമാനം എന്നറിയുന്നു .
നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് സ്വകാര്യ കമ്പനികളെ ഏല്‍പ്പിച്ച തീരുമാനത്തെ ചോദ്യം ചെയ്തു നഴ്‌സിംഗ് അസോസിയേഷന്‍ മുന്നോട്ട് വന്നിരുന്നു .എന്ത് അടിസ്ഥാനത്തിലാണ് സ്വകാര്യ കമ്പനികളെ നഴ്‌സിംഗ് റിക്രൂട്‌മെന്റ് ഏല്‍പ്പിച്ചതെന്ന കാര്യം ആരോഗ്യമന്ത്രാലയം വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട അസോസിയേഷന്‍ കമ്പനികളെ കണ്ടെത്തുന്നതില്‍ സെന്‍ട്രല്‍ ടെണ്ടര്‍ കമ്മിറ്റിയുടെ ഇടപെടല്‍ ഉണ്ടായിരുന്നോ എന്ന ചോദ്യം പാര്‍ലമെന്റില്‍ ഉന്നയിക്കണമെന്നു എംപിമാരോട് അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട് .
ഇതോടെ നവംബര്‍ ആദ്യവാരത്തില്‍ ചെന്നെയില്‍ ആരോഗ്യമന്ത്രാലയം പ്രതിനിധികളുടെ നേതൃത്വത്തില്‍ ഇന്റര്‍വ്യൂ നടക്കില്ലെന്നുറപ്പായി. നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് സ്വകാര്യ കമ്പനികളെ ഏല്‍പ്പിച്ച തീരുമാനത്തെ ചോദ്യം ചെയ്തു നഴ്‌സിംഗ് അസോസിയേഷന്‍ രംഗത്തു വന്നിരുന്നു
https://www.facebook.com/Malayalivartha