സൌദി അറേബ്യയിലേക്ക് ഉംറ തീര്‍ഥാടകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ സൗദി ആരോഗ്യ മന്ത്രാലയം അടിയന്തിര യോഗം ചേര്‍ന്നു...മന്ത്രിമാരും വിവിധ വകുപ്പുകളിലെ പ്രതിനിധികളും രാജ്യത്തെ സ്ഥിതിഗതികള്‍ യോഗത്തില്‍ വിലയിരുത്തി
സൌദി അറേബ്യയിലേക്ക് ഉംറ തീര്‍ഥാടകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ സൗദി ആരോഗ്യ മന്ത്രാലയം അടിയന്തിര യോഗം ചേര്‍ന്നു. മന്ത്രിമാരും വിവിധ വകുപ്പുകളിലെ പ്രതിനിധികളും രാജ്യത്തെ സ്ഥിതിഗതികള്‍ യോഗത്തില്‍ വിലയിരുത്തി. ഇരു ഹറമുകളിലും എത്തുന്ന തീര്‍ഥാടകരുടെ സുരക്ഷ മാനിച്ചാണ് വിലക്കേര്‍പ്പെടുത്തിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബ്രസീലിൽ കൂടി കോവിഡ് 19 (കൊറോണ വൈറസ്) രോഗബാധ സ്ഥിരീകരിച്ചതോടെ, അന്റാർട്ടിക്ക ഒഴികെ എല്ലാ വൻകരകളിലും കൊറോണ എത്തിക്കഴിഞ്ഞു
സൌദി അറേബ്യയില്‍ ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ അയല്‍ രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആണ് അതീവ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുള്ളത്
കഴിഞ്ഞ വർഷം ലോകത്തെ 180 രാജ്യങ്ങളിൽനിന്നായി 75 ലക്ഷത്തോളം പേരാണ് ഉംറ നിർവഹിക്കാൻ സൗദി അറേബ്യയിലെത്തിയത്. ഈവർഷവും അത്രയോ അതിലധികമോ ആൾക്കാർ വരാനുള്ള സാധ്യതയുണ്ട് ..മിക്കവാറും ലോകത്തെ എല്ലാ രാജ്യങ്ങളിൽനിന്നും സൗദി അറേബ്യയിലേക്കു തീർഥാടകർ എത്താറുണ്ട് .
തീർത്ഥാടകർ തമ്മിൽ വളരെ അടുത്ത സഹവാസമാണ്ഉണ്ടാകാറുള്ളത് . വിവിധ രാജ്യങ്ങളിൽനിന്നെത്തിയവർ ദിവസങ്ങളോളം സൗദിയിൽ താമസിക്കുകയും ഒരുമിച്ചു പ്രാർഥനകളിൽ പങ്കെടുക്കുകയും ചെയ്യും .... തുടർന്ന് അവർ സ്വന്തം നാടുകളിലേക്കു മടങ്ങുന്നു. ഈ അവസരങ്ങളിൽ രോഗം പകരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല ... ലോകമെങ്ങും കോവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ സൗദി അറേബ്യ കരുതൽ നടപടിയെടുക്കുന്നത് ഉചിതമായിരിക്കുമെന്ന നിർദേശം ഈ പശ്ചാത്തലത്തിലാണ് മുൻപോട്ട് വെച്ചത്
നിലവിലെ സാഹചര്യത്തിൽ ഉംറ വിലക്ക് കുറച്ചുകാലത്തേക്കുകൂടി തുടരാനാണു സാധ്യത എന്നാണു സ്ഥിതിഗതികൾ സൂചിപ്പിക്കുന്നത് . കോവിഡ് 19 നിയന്ത്രണവിധേയമാവുകയോ സംഹാരശേഷി കുറയുകയോ അല്ലെങ്കിൽ, ഫലപ്രദമായ മരുന്നു കണ്ടെത്തുകയോ ചെയ്യുന്നതുവരെ നിയന്ത്രണം വേണ്ടിവന്നേക്കാം. ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കേണ്ടതു സൗദി ഭരണകൂടമാണ്. റമസാനിൽ ഉംറ തീർഥാടനം പൂർണതോതിൽ അനുവദിക്കാൻ കഴിയുമോ എന്ന കാര്യത്തിലും തീരുമാനമെടുക്കേണ്ടതുണ്ട്. പകർച്ചവ്യാധിയുടെ സ്ഥിതി രണ്ടാഴ്ച കൂടുമ്പോൾ വിലയിരുത്തി ലോകാരോഗ്യ സംഘടനയും പകർച്ചവ്യാധി നിയന്ത്രണ കേന്ദ്രവും (സിഡിസി) റിപ്പോർട്ട് കൈമാറും.
5 മാസത്തിനു ശേഷം വരാനിരിക്കുന്ന ഹജ് തീർഥാടനത്തെ ഇതു ബാധിക്കുമോ എന്ന ചോദ്യത്തിനും ഇപ്പോൾ ഉത്തരമില്ല. ഉംറ പോലെ മാറ്റിവയ്ക്കുകയോ നീട്ടിവയ്ക്കുകയോ ചെയ്യാവുന്നതല്ല ഹജ് തീർഥാടനം. അത് വർഷത്തിൽ നിശ്ചിത ദിവസങ്ങളിൽ മാത്രമുള്ളതാണ്..2009ൽ എച്ച്1എൻ1 ഭീഷണി ഉണ്ടായിരുന്നെങ്കിലും ഹജ് തീർഥാടനം നിർത്തിവയ്ക്കാൻ മാത്രം ഗുരുതരമായിരുന്നില്ല സ്ഥിതി. ഇപ്പോൾ കൊറോണ പടരുന്ന സാഹചര്യത്തിൽ ഉംറ തീർത്ഥാടനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്
https://www.facebook.com/Malayalivartha