പ്രവാസികളെ മുൾമുനയിൽ നിർത്തി കൊറോണ കൂടുതൽപേരിലേക്ക്; ഗൾഫ് രാഷ്ട്രങ്ങളുടെ സ്ഥിതി അതീവ ഗുരുതരം, ഒമാനിൽ സമൂഹവ്യാപനം

കൊറോണ ലോകത്തെല്ലായിടത്തുമെന്നപോലെ ഗൾഫ് രാഷ്ട്രങ്ങളിലും കൂടുതൽപ്പേരിലേക്ക് പടരുന്നെന്നതാണ് വെള്ളിയാഴ്ചത്തെയും കണക്കുകൾ വ്യക്തമാക്കുന്നത്. അതോടൊപ്പം തന്നെ സൗദി അറേബ്യയിൽ 92, ഒമാനിൽ 22, കുവൈത്തിൽ 17 എന്നിങ്ങനെയാണ് വെള്ളിയാഴ്ച പുതുതായി രോഗബാധ സ്ഥിരീകരിച്ചവരുടെ കണക്ക് വ്യക്തമാക്കുന്നത്. ഒമാനിൽ കൊറോണബാധിതരുടെ എണ്ണം 131 ആയി ഉയർന്നുകഴിഞ്ഞു.
എന്നാൽ ഒമാനിൽ കൊറോണ വൈറസിന്റെ സമൂഹവ്യാപനം സംഭവിച്ചതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇതിനാൽ തന്നെ വരുംദിവസങ്ങളിൽ കൂടുതൽ ആളുകൾക്ക് വൈറസ് ബാധ ഏൽക്കാൻ സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് ബിൻ സൈദ് അൽ ഹോസ്‌നി മുന്നറിയിപ്പുനൽകി. തുടർന്ന് കടുത്ത ജാഗ്രതയിലാണ് പ്രവാസികൾ ഉൾപ്പെടുന്ന ഒമാനിസമൂഹം ഇപ്പോൾ കഴിയുന്നത് .
ഒപ്പം ഖത്തറിൽ സൂപ്പർ മാർക്കറ്റുകൾ, ഗ്രോസറികൾ, ഫാർമസികൾ എന്നിവമാത്രമേ ഇനി പ്രവർത്തിക്കുകയുള്ളൂ. എന്നാൽ അനധികൃത താമസക്കാർക്ക് കുവൈത്ത് ഏപ്രിൽ ഒന്നുമുതൽ പൊതുമാപ്പ് പ്രഖ്യാപിക്കുകയുണ്ടായി. ഒരു മാസമാണ് കാലാവധി നൽകിയിട്ടുള്ളത്. ഇതിനാൽ തന്നെ ജനങ്ങൾ പുറത്തിറങ്ങുന്നത് തടയാൻ കുവൈത്ത് രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
അതോടൊപ്പം തന്നെ യു.എ.ഇ.യിൽ കാസർകോട് സ്വദേശികൾ തിങ്ങിത്താമസിക്കുന്ന ദേര നയിഫ് മേഖലയിലെ ചിലർ നിരീക്ഷണത്തിലാണ്. ശേഷം ഇവരുടെ പരിശോധനഫലങ്ങൾ പുറത്തുവന്നിട്ടില്ല. അതിനാൽ തന്നെ മൂന്നുദിവസത്തെ അണുനശീകരണംകാരണം രാജ്യത്ത് ശക്തമായ വിലക്കുകൾ നിലനിൽക്കുന്നു. അങ്ങനെ പൊതുഗതാഗതസംവിധാനമെല്ലാം നിലച്ചിരിക്കുന്നു.
രാത്രികാലങ്ങളിൽ അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവർ www.move.gov.ae എന്ന വെബ്‌സൈറ്റിൽ പേര് രജിസ്റ്റർചെയ്ത് മുന്നോടിയായി അനുമതി വാങ്ങിയിരിക്കണം. യുഎഇയുടെ നിരോധനം ഞായറാഴ്ച രാവിലെ ആറുവരെയാണ് നിരോധനം. ഒപ്പം അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് രണ്ടുകോടി രൂപവരെയാണ് പിഴ ഈടാക്കുന്നത്.
എന്നാൽ സൗദി അറേബ്യയിൽ പുതുതായി 92 കൊറോണ കേസുകളാണ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത്. ഇതോടെ സൗദിയിൽ മൊത്തം രോഗികളുടെ എണ്ണം 1104 ആയി ഉയർന്നത് ഏറെ ആശങ്ക സൃഷ്ടിക്കുകയുണ്ടായി. ഇതിൽ ആറുപേരുടെ നില ഗുരുതരമാണ്. രോഗബാധ കണ്ടെത്തിയവരിൽ 35 പേർ ഇതിനകം സുഖംപ്രാപിച്ച് ആശുപത്രി വിടുകയുണ്ടായി.
https://www.facebook.com/Malayalivartha