കോറോണക്കാലത്ത് പ്രവാസികളുടെ വയറ്റത്തടിച്ച് സൗദിയുടെ പുതിയ നിയമം; ഉത്തരവ് ലംഘിച്ചാല്‍ കര്‍ശന നടപടി, താങ്ങാനാകാതെ പ്രവാസികൾ
സ്വദേശവത്കരണത്തിനു പിന്നാലെ കൊറോണ വൈറസിന്റെ വ്യാപനം പ്രവാസികൾക്കെതിരെ വീണ്ടും സൗദി. സൗദി യുവ പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, അവരുടെ വരുമാനം മെച്ചപ്പെടുത്തുക, സൗദി വിഷന്‍ 2030 അനുസരിച്ച് സൗദി സമ്ബദ്‌വ്യവസ്ഥയെ ശക്തിപെടുതുന്നതിന്‍റെ ഭാഗമായി ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് ആയ കരീം, ഉബര്‍, എന്നിവയില്‍ ഡ്രൈവര്‍ ജോലികള്‍ സൗദികള്‍ക്കായി പരിമിതപെടുത്തിയതായി മാനവ വിഭവശേഷി, സാമൂഹിക വികസന തൊഴില്‍ വകുപ്പ് മന്ത്രി അഹ്മദ് ബിന്‍ സുലൈമാന്‍ അല്‍-രാജിഹി വ്യക്തമാക്കിയതിന് പിന്നാലെ പ്രവാസികൾക്കുനേരെ വാതിൽ കൊട്ടിയടച്ച് സൗദി.
ഒപ്പം സൗദി പൗരന്‍മാര്‍ക്ക് മാത്രമേ കരീ , ഊബര്‍ ടാക്സി ഓടിക്കാന്‍ കഴിയൂ ഓണ്‍ലൈന്‍ വഴിയുള്ള (സവാരി-ഹെയ്‌ലിംഗ് (സ്മാര്‍ട്ട്) ആപ്ലിക്കേഷന്‍ ബൂകിംഗ് വഴി യാത്രക്കാരെ കൊണ്ടു പോകുന്നതിനുള്ള അവകാശം സൗദി പൗരന്മാര്‍ക്ക് മാത്രമാണ് നല്കിയിട്ടുള്ളത്. നിയമലംഘനം നടത്തുന്ന കമ്ബനികള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുന്നതായിരിക്കും. ഇതു സംബന്ധിച്ച് ലഭിച്ച നിരവധി പരാതികള്‍ പരിശോധിച്ച് ഉചിതമായ നടപടി കൈകൊള്ളുമെന്നും മന്ത്രി പറഞ്ഞു.
എന്നാൽ അതേസമയം കൊവിഡ് നിരീക്ഷണത്തിന്‍റെ ഭാഗമായി സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ 14 ദിവസത്തെ ക്വാറന്‍റൈന്‍ കാലം പൂർത്തിയാക്കിയ 2500 പേർ വീടുകളിലേക്ക് മടങ്ങി എന്ന ആശ്വാസ വാർത്തയും വരുന്നുണ്ട്. പരിശോധാന ഫലം നെഗറ്റീവ് ആയതിനെ തുടർന്നാണ് ഇവർക്ക് വീടുകളിലേക്ക് മടങ്ങാൻ സാധിച്ചത് തന്നെ. ഇവരെ പ്രധാനപ്പെട്ട ഹോട്ടലുകളിലാണ് ക്വാറൈൻറൻ സൗകര്യം ഒരുക്കിയിരുന്നത്.
അതോടൊപ്പം തന്നെ ഇവർ ഏറ്റവും മുന്തിയ പരിചരണത്തിന് ആരോഗ്യമന്ത്രാലയത്തിനോട് നന്ദി പറഞ്ഞാണ് പ്രത്യേകം ഏർപ്പെടുത്തിയ ബസുകളിലാണ് ഇവർ തങ്ങളുടെ വീടുകളിലേക്ക് യാത്രതിരിച്ചത്. എന്നാൽ വിദേശരാജ്യങ്ങളിൽ നിന്നെത്തിയവരും രോഗികളുമായി സമ്പർക്കം പുലർത്തിയവരുമടക്കം രോഗലക്ഷണങ്ങളുണ്ടായിരുന്നവരും ഇവരിലുണ്ട്. വിദഗ്ധ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള മെഡിക്കൽ സംഘത്തിെൻറെ നിരീക്ഷണത്തിലായിരുന്നു 14 ദിവസവും ഇവർ കഴിഞ്ഞിരുന്നത്. അതേസമയം ഹോട്ടലിന് പുറത്ത് നിന്ന് ആവശ്യമുള്ള സേവനങ്ങൾ മന്ത്രാലയം ഏര്‍പ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha