കുവൈറ്റിൽ കൊറോണ വ്യാപനം വർധിക്കുന്നു; ഭീതിയിലും പ്രവാസികളെ സൗജന്യമായി എത്തിക്കാമെന്ന് കുവൈറ്റ്, മൗനം വെടിഞ്ഞ് ആ കണ്ണുനീർ കാണണം

കൊറോണ വ്യാപനം വർധിക്കുന്ന കുവൈത്തിൽ പൊതുമാപ്പ് ലഭിച്ച ഏഴായിരത്തോളം ഇന്ത്യാക്കാർ നാടണയാനുള്ള അവസരം കാത്തുനിൽക്കേണ്ട സഹാഹചര്യം. എന്നാൽ ഇവരെയൊക്കെയും തന്നെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് കുവൈത്ത് ഗവൺമെന്റ് അറിയിച്ചിട്ടും സ്വന്തം നാട്ടിൽ നിന്നുള്ള അനുവാദം ലഭിക്കാത്ത നിലപാടാണ് ഇവരുടെ യാത്രക്ക് തടസ്സമാകുന്നത് തന്നെ. ഇതേതുടർന്ന് ഒരു മാസത്തിലേറെയായി ക്യാമ്പുകളിൽ കഴിയുന്ന വരെ എങ്ങിനെയെങ്കിലും നാട്ടിലെത്തിക്കണമെന്ന അഭ്യർത്ഥനയാണ് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ ഉന്നയിക്കുന്നത്.
അതേസമയം കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായാണ് താമസ നിയമലംഘകരായ പ്രവാസികൾക്ക് കുവൈത്ത് ഒരുമാസത്ത പൊതുമാപ്പ് അനുവദിച്ചത്. പിഴ ഒഴിവാക്കിക്കൊടുത്തത് മാത്രമല്ല ഇവരെ സ്വന്തം നാടുകളിൽ എത്തിക്കുന്നതിനും കുവൈത്ത് സന്നദ്ധത അറിയിച്ചുകൊണ്ട് രംഗത്തേക്ക് എത്തുകയുണ്ടായി. ഇതിനോടകം തന്നെ മറ്റു വിദേശ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ തിരിച്ചു കൊണ്ട് പോകാൻ തയ്യാറായപ്പോൾ ഇന്ത്യ ഇക്കാര്യത്തിൽ തുടക്കം മുതൽ നിസ്സംഗ നിലപാടാണ് സ്വീകരിച്ച് പോരുന്നത്.
ഇതേതുടർന്ന് വിദേശി സമൂഹത്തോട് കുവൈത്ത് കാണിക്കുന്ന ഉദാരത പോലും സ്വന്തം രാജ്യത്തെ ഭരണകൂടം കാണിക്കുന്നില്ല എന്ന ആക്ഷേപവും ഇതിനോടകം തന്നെ ഉയരുകയുണ്ടായി. എന്നാൽ സുപ്രീം കോടതിയുടെ നിർദ്ദേശം എങ്കിലും അധികാരികളുടെ കണ്ണ് തുറപ്പിക്കും എന്ന പ്രതീക്ഷയിലാണ് ക്യാമ്പുകളിൽ കഴിയുന്നവർ.
https://www.facebook.com/Malayalivartha



























