സ്ഥിതി ഗുരുതരംആകുമോ? ഇന്ന് കേരളത്തിലേക് യു.എ.ഇയില്‍ നിന്ന് 531 പ്രവാസികള്‍, കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലേക്കും സര്‍വീസുകള്‍
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ തിരികെകൊണ്ടുവരാനുള്ള വന്ദേ ഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി യു.എ.ഇയില്‍ നിന്ന് 177 യാത്രക്കാര്‍ വീതമുള്ള മൂന്ന് വിമാനങ്ങളാണ് കേരളത്തിലെ മൂന്ന് പ്രധാന വിമാനത്താവളങ്ങളില്‍ എത്തിച്ചേരുന്നത്. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി രണ്ടാം ഘട്ടത്തിലെ ആദ്യ വിമാനം ദുബായില്‍ നിന്ന് കൊച്ചിയിലേക്കാണ് എത്തിച്ചേരുന്നത്.
ഇതേതുടർന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 434 വിമാനത്തില്‍ 75 ഗര്‍ഭിണികളും വൈദ്യസഹായത്തിനുള്ള ഡോക്ടര്‍മാരും നഴ്സുമാരും അടക്കം 181 പേര്‍ ഉണ്ടാകുമെന്നാണ് ലഭ്യമാകുന്ന വിവരം. യു.എ.ഇ സമയം ഉച്ചയ്ക്ക് 12.45 ന് വിമാനം ദുബായ് ഇന്റര്‍നാഷണലില്‍ നിന്ന് പുറപ്പെടുകായും ചെയ്യും.രണ്ടാമത്തെ വിമാനം അബുദാബിയില്‍ നിന്ന് തിരുവനന്തപുരത്തിലേക്കും മറ്റൊന്ന് കോഴിക്കോട്ടേക്കുമാണ് എത്തിച്ചേരുന്നത്. അതോടൊപ്പം തന്നെ 180 സീറ്റര്‍ ബോയിംഗ് 737 വിമാനത്തില്‍ അടിയന്തിര ആവശ്യങ്ങള്‍ക്കായി അവസാനത്തെ ഒരു വരി സീറ്റ് ഒഴിച്ചിട്ട് 177 പേരുമായാണ് യാത്ര ചെയ്യുന്നത്.
അതേസമയം ഇത് കേരളത്തെ കൂടുതൽ സങ്കീര്ണതയിലേക്ക് നയിക്കും. ഒരാഴ്ചയ്ക്കിടയിൽ തന്നെ കേരളത്തിൽ രോഗം സ്ഥിരീകരിച്ചവരിൽ 40ൽപരം പേരും പ്രവാസികളാണ്. ആകെയുള്ള കണക്ക് അനുസരിച്ച് ഇന്നുവരെയുള്ള 576 കേസുകളിൽ വിദേശത്ത് നിന്ന് വന്ന 311 പേർക്ക് കൊവിഡ് സ്ത്രീകരിച്ചത്. ഇതിന് പുറമെ 8 പേർ വിദേശികളുമുണ്ട്. ഇത്തരം സാഹചര്യത്തിൽ വന്ദേ ഭാരത് പദ്ധതിയിലൂടെ കേരളത്തിലേക്ക് എത്തിചേരാനിരിക്കുന്നത് 26 വിമാനങ്ങളാണ്. അതിൽ ഒട്ടുമിക്കതും യുഎഇയിൽ നിന്നാണ്. കേരളത്തിൽ സ്ഥിരീകരിച്ച ഒട്ടുമിക്കവരും എവിടെ നിന്നും വന്നവരാണ് എന്നതും ശ്രദ്ധേയമാകുമ്പോൾ കൂടുത ആശങ്ക ഉയരുന്നു. എന്നാൽ തന്നെയും കേരളം പ്രവാസികളെ സ്വീകരിക്കാൻ സർവസജ്ജമായിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























