കുവൈറ്റിൽ രോഗം സ്ഥിരീകരിക്കുന്ന കൂടുതലും പ്രവാസികൾ; ഇന്ന് 24 പേർക്ക് ഇന്ത്യക്കാർക്ക് കൊറോണ, കണ്ണുനീരായി കുവൈറ്റ്

കൊറോണ വ്യാപനത്തെ തുടർന്ന് ഏറെ ഭീതിയിലാണ് പ്രവാസികൾ ഏവരും. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടു മലയാളികൾ ഉൾപ്പെടെ അഞ്ചു പേരാണ് കുവൈത്തിൽ മാത്രം കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 112 ആയി ഉയരുകയും ചെയ്തു.
അതോടൊപ്പം തന്നെ കുവൈത്തിൽ ഇന്ന് രണ്ടു മലയാളികൾ കോവിഡ് ബാധിച്ചു മരിച്ചു. പാലക്കാട് കൊല്ലങ്കോട് 'ശ്രീജ'യിൽ വിജയഗോപാൽ(65വയസ്സ് ) മുബാറക് അൽ കബീർ ആശുപത്രിയിലും, കോഴിക്കോട് എലത്തൂർ തെക്കേ ചെറങ്ങോട്ട് ടി.സി. അഷ്റഫ് (55 വയസ്സ്) അമീരി ആശുപത്രിയിലും ആണ് കൊറോണ ബാധയെ തുടർന്ന് മരിച്ചത്. അഷ്‌റഫ് കോ ഓപറേറ്റിവ് സൂപ്പർമാർക്കറ്റിൽ കാഷ്യർ ആയിരുന്നു ഇദ്ദേഹം.
ഇതിനോടകം തന്നെ ഇന്ന് 1048 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 14850 ആയി ഉയരുകയും ചെയ്തു. പുതിയ രോഗികളിൽ 242 പേർ ഇന്ത്യക്കാർ ആണ് എന്നാണ് ലഭ്യമാകുന്ന വിവരം. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 4803 ആയി ഉയർന്നത് പ്രവാസികളിൽ ഏറെ ആശങ്കയാണ് ഉരുവാകുന്നത്.
അതോടൊപ്പം തന്നെ ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത് എന്നതിനാൽ തന്നെ സാമൂഹ്യവ്യാപനവും സംശയിച്ചുവരികയാണ്. പുതിയ രോഗികളിൽ 319 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ് എന്നാണ് ലഭ്യമാകുന്ന വിവരം. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 288 പേർക്കും അഹമ്മദിയിൽ നിന്നുള്ള 196 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 142 പേർക്കും ജഹറയിൽ നിന്നുള്ള 103പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha























