കരുണയില്ലാത്ത കോറോണ; ലേബർ ക്യാമ്പുകളിൽ ഭക്ഷണമെത്തിക്കുന്ന മലയാളി കുടുംബത്തിലും കൊറോണ, ദൗത്യം പൂർത്തിയാക്കാനാവാത്ത ദുഃഖത്തിൽ കുടുംബം

കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ നിരവധിപേരാണ് ഗൾഫ് രാഷ്ട്രങ്ങളിൽ വിവിധയിടങ്ങളിലായി ഒറ്റപ്പെട്ട പോയത്. ഒരുനേരത്തെ ആഹാരത്തിനോ അതോടൊപ്പം തന്നെ കയ്യിൽ പൈസ പോലും ഇല്ലാതെ കഴിയുന്നവർ. അവർക്കായി കാരുണ്യത്തിന്റെ കരസ്പര്ശമാകാൻ പലരും രംഗത്ത് എത്തുകയുണ്ടായി. എന്നാൽ ഇത്തരത്തിൽ കാരുണ്യപ്രവർത്തനത്തിലും ഏർപ്പെടുന്നവർ പിടിവിടാതെ കൊറോണ.
കോവിഡ് രോഗികൾക്ക് കാരുണ്യത്തിന്റെ അക്ഷയപാത്രമൊരുക്കിയ മലയാളി കുടുംബത്തിലെ 3 അംഗങ്ങൾ കോവിഡ് രോഗബാധിതരായി എന്ന വാർത്ത പ്രവാസികളിലും എറർ മനോവിഷമത്തിന് ഇടയാക്കുകയുണ്ടായി. ജോലിയോ ഒരു നേരത്തെ ആഹാരമോ ഇല്ലാതെ ഒറ്റപ്പെട്ടവർക്ക് അന്നമൂട്ടിയ കുന്ദംകുളം വടുതല വട്ടംപാടം തേങ്ങാട്ടയിൽ മുസ്തഫയും 2 മക്കളുമാണ് രോഗബാധിതരായത്. എന്നാൽ അതിലുപരി ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കാനാവാത്ത പ്രയാസമാണ് രോഗക്കിടക്കയിലും ഇവർ പങ്കുവച്ചത്. ആയതിനാൽ തന്നെ കോവിഡിനെ തുരത്താൻ മരുന്നിനെക്കാൾ വലുതാണ് ആത്മവിശ്വാസമെന്നും പരസ്പരം ആശ്രയമാകണമെന്നും മുസ്തഫ പറയുന്നു.
അതേസമയം എയർഫോഴ്സ് ഉദ്യോഗസ്ഥനായ മുസ്തഫയും കുടുംബവും അബുദാബിയിലെ രണ്ട് ക്യാംപുകളിലായി 40ലേറെ പേർക്കാണ് ദിനംപ്രതി ഭക്ഷണം എത്തിച്ചിരുന്നത്. കഴിഞ്ഞ ദിവസം മുസ്തഫയ്ക്ക് ചെറിയ പനി തുടങ്ങിയിരുന്നു. ഇതേതുടർന്ന് പരിശോധിച്ചപ്പോൾ കോവിഡ് പോസിറ്റീവ് ആയതോടെ മിലിറ്ററി ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്. എന്നാൽ കുടുംബാംഗങ്ങളെകൂടി പരിശോധനയ്ക്കു വിധേയമാക്കിയപ്പോൾ നിര്ഭാഗ്യംവശാൽ 2 ആൺമക്കൾക്കു കൂടി രോഗം സ്ഥിരീകരിച്ചെങ്കിലും ഇവർക്ക് കാര്യമായ ലക്ഷണങ്ങളില്ലാത്തതിനാൽ വീട്ടിൽതന്നെ ക്വാറന്റീനിൽ കഴിയാൻ നിർദ്ദേശിക്കുകയായിരുന്നു. ഇവർ അൽജാബർ, ചൈന എന്നീ ക്യാംപുകളിലാണു ഭക്ഷണമെത്തിച്ചിരുന്നത്. എന്നാൽ തന്നെയും ഈ ക്യാംപുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ ഇപ്പോൾ ഈ കുടുംബത്തിന്റെ ക്ഷേമത്തിനുവേണ്ടിയുള്ള പ്രാർഥനയിലാണ്.
അതോടൊപ്പം താനെ മൂത്ത മകൻ സുഫ, ഭാര്യ ഫസീല, ഇവരുടെ മക്കളായ ഷിസ, ഷയാൽ, രണ്ടാമത്തെ മകൻ സുഹൈൽ, ഭാര്യ റഷീന എന്നിവരെല്ലാം ചേർന്നായിരുന്നു പാചകവും പായ്ക്കിങും നടത്തിവന്നിരുന്നത്. ജോലി കഴിഞ്ഞെത്തുന്ന മുസ്തഫയ്ക്കാണ് വിതരണ ചുമതല നൽകിയിരുന്നത്. ചൈന ക്യാംപിൽ പ്രവേശനമില്ലാത്തതിനാൽ കവാടത്തിലെത്തിച്ചു വിളിച്ചു പറയുമ്പോൾ അവർ വന്നെടുത്തുകൊണ്ടുപോകുകയും ചെയ്യും.
അൽജാബർ ക്യാംപിൽ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ നേരിട്ട് എത്തിച്ചു വിതരണം ചെയ്യുന്നതാണ് പതിവ് രീതി. കോവിഡ് തുടങ്ങിയതു മുതൽ ദിവസേന 500ലേറെ പേർക്ക് ഭക്ഷണം എത്തിക്കുന്ന ഇശൽ അബുദാബിയുടെ അംഗമായ മുസ്തഫ ഈ 2 ക്യാംപുകൾ ഏറ്റെടുക്കുകയാണ് ചെയ്തത്. ഇപ്പോൾ ഇശൽ അബുദാബിയുെട നേതൃത്വത്തിൽ അന്നമൂട്ടൽ തുടരുന്നത് ഒരു അഷ്വസവർത്ത തന്നെയാണ് എങ്കിലും കരുണയുള്ളവരെ പോലും വെറുതെ വിടാതെ പിന്തുടരുകയാണ് കൊറോണ.
https://www.facebook.com/Malayalivartha

























