യുഎഇയ്ക്കും ഖത്തറിനും കേരളത്തിന്റെ പച്ചക്കൊടി; മറ്റു ഗൾഫ് രാഷ്ട്രങ്ങളിലെ പ്രവാസികൾക്കുമുന്നിൽ കൈമലർത്തി അധികാരികൾ
വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നതിനെതിരായി ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കികൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. കേരളത്തിലെ കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിശദീകരിക്കുന്നതിനിടെ ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പ്രവാസികളുടെ കൊവിഡ് പരിശോധനയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. കേരളത്തിലേക്ക് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കിയതുപോലെ തന്നെ വന്ദേ ഭാരത് വിമാനങ്ങളില്‍ വരുന്നവര്‍ക്കും സമാനമായ സര്ടിഫിക്കറ്റ് വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടും ചെയ്തു.
എന്നാൽ സര്‍ക്കാര്‍ നിര്‍ദേശത്തോട് ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഇതിനോടകം തന്നെ പ്രതികരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഇതേതുടർന്ന് ഖത്തറില്‍ പുറത്തിറങ്ങുന്ന എല്ലാവര്‍ക്കും എഫ്‍തരാസ് എന്ന ആപ്പ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. അതില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉള്ളവര്‍ കൊവിഡ് നെഗറ്റീവായിരിക്കുമെന്നതാണ്. ഇതുള്ളവര്‍ക്ക് മാത്രമെ പൊതുസ്ഥലങ്ങളില്‍ പ്രവേശനം അനുവദിക്കുകയുള്ളു. അല്ലാത്തര്‍ പുറത്തിറങ്ങിയാല്‍ കടുത്ത ശിക്ഷയാണ് അധികൃതർ നൽകുന്നത്. അതിനാല്‍ ഖത്തറില്‍ നിന്നുള്ളവര്‍ക്ക് ഈ പരിശോധന തന്നെ മതിയാകുന്നതായിരിക്കും. അതോടൊപ്പം വേറെ പരിശോധന വേണ്ടെന്ന് ഖത്തറിലെ അംബാഡസര്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം യുഎഇയിലെ റാപ്പിഡ് ടെസ്റ്റ് സംവിധാനം ഫലപ്രദമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരിക്കുകയാണ്. യുഎഇയില്‍ എല്ലാ വിമാനത്താവളങ്ങളിലും റാപ്പിഡ് ടെസ്റ്റ് ലഭ്യമാക്കിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലും വിമാന കമ്പനികള്‍ അതത് രാജ്യങ്ങളിലെ ആരോഗ്യ അധികൃതരുമായി ചേര്‍ന്ന് ഇത്തരത്തിൽ പരിശോധന നടത്തണം. അങ്ങനെ ചെയ്‍താല്‍ യാതൊരുവിധ പ്രശ്‍നമുണ്ടാകില്ല. പല രാജ്യങ്ങളിലും ഇത്തരത്തിലുള്ള സംവിധാനങ്ങളില്ലാത്തതാണ് പ്രവാസികളെ കുഴക്കുന്നത് എന്നും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.
https://www.facebook.com/Malayalivartha