പ്രവാസികൾക്ക് ആശ്വസിക്കാം; കോവിഡ് പരിശോധന കിറ്റുകള്‍ കേരളം നല്‍കും
പ്രവാസികൾക്ക് ആശ്വസിക്കാം. കോവിഡ് പരിശോധന കിറ്റുകള്‍ കേരളം നല്‍കും. ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധനയ്ക്ക് ആവശ്യമായ പരിശോധനാ കിറ്റുകള്‍ സംസ്ഥാനം നല്‍കും. പരിശോധനയ്ക്ക് ആവശ്യമായ ട്രൂനാറ്റ് കിറ്റുകള്‍ നല്കാന് സര്‍ക്കാര്‍ ആലോചിച്ച് വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
പരിശോധനാ കിറ്റുകള്‍ ലഭ്യമാക്കുന്നതിന് അതാത് എംബസികളുടെ അനുവാദം ആവശ്യമുണ്ട്. ഇതിനായി ശ്രമിച്ചുവരികയാണ്. നിലവില്‍ യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ പരിശോധനാ സൗകര്യങ്ങളുണ്ട്. എന്നാല്‍ പരിശോധന സൗകര്യം ഇല്ലാത്ത സൗദി, കുവൈത്ത്, ബഹറിന്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള പ്രവാസികളെ സംസ്ഥാന സര്‍ക്കാര്‍ സഹായിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 2,79,657 പേരാണ് വിദേശത്ത് നിന്നും നാട്ടിലെത്തിയത്. ഇതില്‍ 1172 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 669 പേര് വിദേശരാജ്യത്ത് നിന്നും 503 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 89 പേർക്ക് രോഗമുക്തി. രോഗം ബാധിച്ചവരില്‍ 65 പേര് വിദേശത്ത് നിന്ന് വന്നവരാണ്. 29 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. സമ്പര്‍ക്കം വഴി മൂന്ന് പേര്‍ക്കാണ ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് ഇന്ന് ഒരാള്‍ കൂടി മരിച്ചു.
കോവിഡ് വ്യാപനം ഉയര്‍ന്നാല്‍ മിഷന് അടിസ്ഥാനത്തില്‍ കൂടുതല്‍ ആളുകളെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രോഗ വ്യാപനം ഉയര്‍ന്നാല്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ആവശ്യമായി വരും. ഇതിനായി വിപുലമായ പദ്ധതി തയാറാക്കുമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാന സര്‍വീസിലുള്ള 45 വയസില്‍ താഴെയുള്ളവരില്‍നിന്ന് പ്രത്യേകം ആളുകളെ റിക്യൂട്ട് ചെയ്ത് ആവശ്യമായ പരിശീലനം നല്‍കും. ആരോഗ്യരംഗത്തെ വിവിധ കോഴ്സുകള്‍ പഠിക്കുന്ന അവസാന വര്‍ഷ വിദ്യാര്‍ഥികള്‍, തൊഴില്‍ രഹിതരായ ആരോഗ്യപ്രവര്‍ത്തകര്‍, വിരമിച്ച ആരോഗ്യ രംഗത്തെ പ്രഫണലുകള്, എന്‍സിസി, എസ്പിസിഎസ്, എന്‍എസ്എസ് പ്രവര്‍ത്തകര്‍ താല്പര്യമുള്ള യുവാക്കള്‍ എന്നിവരെയെല്ലാം ചേര്‍ത്ത് വിവിധ വകുപ്പുകളുടെ സഹായത്തോടെ പരിശീലനം നല്കി മിഷന് അടിസ്ഥാനത്തില്‍ സംസ്ഥാന തലത്തില്‍ ഒരുക്കും. ഏത് ജില്ലയിലാണോ ആവശ്യം വരുന്നത് അതിന്റെ അടിസ്ഥാനത്തില്‍ ഇവരെ ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha