Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

ടിപി ചന്ദ്രശേഖരന്റെ അരുംകൊല സിപിഎമ്മിന്റെ ചരമഭൂമികയായി ഒഞ്ചിയം ചരിത്രത്തില്‍ എഴുതപ്പെടുമോ? ഒഞ്ചിയത്തെ പ്രേതം വേട്ടയാടുന്നു

30 NOVEMBER 2020 12:08 PM IST
മലയാളി വാര്‍ത്ത

സിപിഎമ്മിന്റെ ചരമഭൂമികയായി ഒഞ്ചിയം ചരിത്രത്തില്‍ എഴുതപ്പെടുമോ...അതിദാരുണമായ 51 വെട്ടുകള്‍ക്ക് ചോരചീന്തി മരിച്ച ഒഞ്ചിയത്തെ ടിപി ചന്ദ്രശേഖരന്റെ ആത്മാവ് സിപിഎമ്മിനെ വേട്ടയാടുകയാണോ.... സിപിഎമ്മിലെ സമഗ്രാധിപത്യത്തിനും നയംമാറ്റങ്ങള്‍ക്കും പാര്‍ട്ടിയിലെ പുഴുക്കുത്തുകള്‍ക്കും നേരേ പ്രതികരിച്ച് ആര്‍എംപി രൂപീകരിച്ച് ഇലക്ഷന്‍ ഗോദയില്‍ സിപിഎമ്മിന്റെ പ്രാദേശിക അടിത്തറയിളക്കുകയും ചെയ്തതിന്റെ വൈരാഗ്യത്തിലാണ് ടിപി ചന്ദ്രശേഖരനെ പാര്‍ട്ടിഗുണ്ടകള്‍ അതിദാരുണമായി വെട്ടിക്കൊലപ്പെടുത്തിയത്.

പിണറായി വിജയന്റെ വ്യാഖ്യാനത്തില്‍ പ്രതിയോഗികളൊക്കെ എക്കാലത്തും കുലംകുത്തികളും പരനാറികളും നികൃഷ്ടജീവികളും അഭിവന്ദ്യന്‍മാരുമൊക്കെയാണ്. ടിപി ചന്ദ്രശേഖരന്റെ പ്രവര്‍ത്തന മണ്ഡലമായിരുന്ന ഒഞ്ചിയത്തുതന്നെ ഇപ്പോഴിതാ സിപിഎം അടിതെറ്റിവീഴുന്നു.


ഉരുക്കുകോട്ടയായിരുന്ന ഒഞ്ചിയത്ത് സിപിഎമ്മിന്റെ അടിപറഞ്ഞതിനു പിന്നില്‍ ടിപി ചന്ദ്രശേഖരന്റെ ഇടപെടലുകള്‍ ചെറുതായിരുന്നില്ല. ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ കള്ളക്കടത്ത്, കച്ചവട ബിനാമികള്‍ ഒഞ്ചിയം, എറാമല, ഓര്‍ക്കിട്ടശേരി എന്നിവിടങ്ങളില്‍നിന്നുള്ളവരാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് സംശയിക്കുമ്പോള്‍ അവിടെ സിപിഎം വീണ്ടും തകര്‍ച്ചയെ നേരിടുകയാണ്.

പിണറായി വിജയന്‍ സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും പതനം ഇനിയുള്ള ദിവസങ്ങളില്‍ ഒഞ്ചിയത്തു നടന്നേക്കാവുന്ന ഒരു നിര അറസ്റ്റുകളുടെ പേരിലായിരിക്കാം. പിണറായിയില്‍ സ്ഥാപിതമായ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ പതനം ഒരു പിണറായിക്കാരന്റെ ചെയ്തികളുടെ ഫലമായി തകര്‍ന്നുവീഴുന്ന ദയനീയാവസ്ഥ. പിണറായി വിജയന്റെ ഭാര്യ ടി കമലയുടെ ജന്‍മനാടുകൂടിയാണ് ഒഞ്ചിയം കണ്ണൂര്‍ക്കര. ഒഞ്ചിയത്ത് ജനിച്ച ടിപി ചന്ദ്രശേരന്‍ സിപിഎം പ്രതിയോഗിയായതിന്റെ പേരിലാണ് 2012 മേയ് നാലിനു രാത്രി സിപിഎമ്മിന്റെ വാടകക്കൊലയാളികളാല്‍ രക്തസാക്ഷിയാകേണ്ടിവന്നത്. ഏറാമല പഞ്ചായത്തു പ്രസിഡന്റ് സ്ഥാനം എന്‍. വേണുവില്‍ നിന്ന് ജനതാദളിന് വിട്ടുകൊടുക്കാനുള്ള പ്രാദേശിക സി.പി.എം നേതാക്കളുടെ തീരുമാനത്തിനെതിരെ ടി.പി.ചന്ദ്രശേഖരനും പ്രാദേശിക സഖാക്കളും പ്രതികരിച്ചതാണ് അവര്‍ ചെയ്ത കുറ്റം. ആ സംഭവങ്ങളെത്തുടര്‍ന്ന് പാര്‍ട്ടി വിട്ട് മറ്റു സമാനമനസ്‌കരായ സഖാക്കളോടുചേര്‍ന്ന് ടിപി ചന്ദ്രശേഖരന്‍ 2009ല്‍ ഒഞ്ചിയത്ത് റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്ന ആര്‍എംപി രൂപീകരിക്കുകയായിരുന്നു.

തുടര്‍ന്നു വന്ന തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ഒഞ്ചിയം മേഖലയില്‍ സിപിഎമ്മിന്റെ അടിപറിഞ്ഞു. ലോക്സഭാ തെരഞ്ഞെടപ്പില്‍ ആര്‍എംപി സ്ഥാനാര്‍ഥിയായി മത്സരിച്ച ടിപി ചന്ദ്രശേഖരന്‍ 21,000 വോട്ടുകള്‍ നേടി പി ജയരാജന്‍ സഖാവിന്റെ സഹോദരി പി സതീദേവിയെ തോല്‍പ്പിച്ചതിന്റെ പകയും ആ ദാരുണമായ കൊലപാതകത്തിനു പിന്നിലുണ്ടായിരുന്നു. ടിപി വധം ആസൂത്രണം ചെയ്തതിലെ പ്രമുഖര്‍ ഇപ്പോഴിതാ പാര്‍ട്ടിയിലെ കരിവേപ്പിലകളായി പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്യപ്പെട്ടിരിക്കുന്നു.

ആസന്നമായ തദ്ദേശ തെരഞ്ഞെടുപ്പു വേളയില്‍തന്നെ സിഎം രവീന്ദ്രനിലൂടെ ഒഞ്ചിയത്ത് സിപിഎം വീണ്ടും ആരോപണത്തില്‍ ആടിയുലയുന്ന സ്ഥിതിവിശേഷം.. മറ്റൊരു തെരഞ്ഞെടുപ്പുചരിത്രം കൂടി ഒഞ്ചിയത്തിനു പറയാനുണ്ട്. ആര്‍ ശെല്‍വരാജ് സിപിഎം വിട്ടതിനു പിന്നാലെ നടന്ന നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പു ദിവസമാണ് വിഎസ് അച്യുതാനന്ദന്‍ സിപിഎം നേതൃത്വത്തെ ഞെട്ടിച്ച് ടിപി ചന്ദ്രശേഖരന്റെ ഒഞ്ചിയത്തെ വീട്ടിലെത്തി ഭാര്യ കെകെ രമയെയും ടിപിയുടെ വൃദ്ധമാതാവിനെയും ആശ്വസിപ്പിച്ചത്. ചന്ദ്രശേഖരന്റെ കൊലപാതകത്തെ ശക്തമായ അപലപിച്ചിരുന്ന വിഎസിന്റെ ഒഞ്ചിയം സന്ദര്‍ശനമാണ് നെയ്യാറ്റിന്‍കരയില്‍ സിപിഎമ്മിന്റെ തോല്‍വിക്ക് കാരണമായതെന്ന് പാര്‍ട്ടി വിധിയെഴുതി.


ബിജെപി നേതാവ് കെ.ടി ജയകൃഷ്ണന്‍ മാസ്റ്ററെ ക്ലാസ് മുറിയില്‍ ട്ടെിക്കൊലപ്പെടുത്തിയതുള്‍പ്പെടെ ഒട്ടേറെ കൊലപാതകങ്ങള്‍ക്ക് സിപിഎം ഉപയോഗിച്ച വാടകക്കൊലയാളികളാണ് ചന്ദ്രശേഖരനെയും അരുംകൊല ചെയ്തത്. എക്കാലത്തും കൊലപാതകത്തെയും കൊലപാതകികളെയും നീതികരിക്കുന്നതാണ് സിപിഎം പാര്‍ട്ടി നയം.

ഇപ്പോഴിതാ സിപിഎം അതിശക്തികേന്ദ്രമായ ഒഞ്ചിയത്തുതന്നെ പാര്‍ട്ടി അടിതെറ്റിവീഴുകയാണ്. വടകരയിലും തലശേരിയിലുമൊക്കെ സിപിഎം കണ്ണൂര്‍ നേതാക്കളുടെ മക്കള്‍ക്കും ബന്ധുക്കള്‍ക്കും പങ്കാളിത്തമുള്ള ഒട്ടേറെ ബിനാമി സ്ഥാപനങ്ങളുടെ വിവരങ്ങളാണ് സിഎം രവീന്ദ്രനിലൂടെ വരും ദിവസങ്ങളില്‍ പുറത്തുവരിക. രാഷ്ട്രീയ അരുംകൊലകളിലെ തിരിച്ചടിയും ശാപവുമൊക്കെ ഒഞ്ചിയത്തുതന്നെ സിപിഎമ്മിനെ വേട്ടയാടുന്ന  കാഴ്ചകള്‍ക്കാവും കേരളം ഇനി സാക്ഷ്യം വഹിക്കുക.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (23 minutes ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (43 minutes ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (1 hour ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (1 hour ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (2 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (2 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (2 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (3 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (3 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (3 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (3 hours ago)

അമേരിക്കന്‍ കപ്പലുകളും പോര്‍വിമാനങ്ങളും ആക്രമിക്കാന്‍ ഇറാന് രഹസ്യ വിവരം ചോര്‍ത്തുന്നത് റഷ്യ  (3 hours ago)

അബുദാബിയിലെ കെസാദില്‍ ഇറാന്റെ മിസൈല്‍ ആക്രമണം അഞ്ച് ഇന്ത്യക്കാര്‍ക്ക് പരിക്ക്  (3 hours ago)

അണ്ണാ സര്‍വകലാശാല അധ്യാപകനെതിരെ പീഡന പരാതിയുമായി വിദ്യാര്‍ത്ഥിനി  (3 hours ago)

ടെൽഅവീവിൽ ക്ലസ്റ്റർ മിസൈലുകൾ പായിച്ച് ഇറാന്റെ തിരിച്ചടി ഹിസ്ബുല്ലയും രംഗത്ത് ഇറാന്റെ തിരിച്ചടി  (3 hours ago)

Malayali Vartha Recommends