'പ്രയാസങ്ങള്‍ വരുമ്പോള്‍ ചേര്‍ത്ത് നിര്‍ത്താന്‍ പ്രീതയുടെ പ്രിയപ്പെട്ടവന്‍ ഇന്നില്ല.എംബാമിംഗ് സെന്‍റ്റിന്‍റെ ഒരു മൂലയില്‍ ഇരുന്ന് മകളെയും ചേര്‍ത്ത് പിടിച്ച് പൊട്ടി കരയുന്ന ആ സഹോദരിയെ എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കുവാന്‍ കഴിയുക...' അഷ്‌റഫ് താമരശ്ശേരി കുറിക്കുന്നു
പ്രവാസലോകത്ത് എത്തിച്ചേരുന്ന പ്രവാസികൾ നെയ്തുകൂട്ടുന്നത് നിരവധി സ്വപ്നങ്ങളാണ്. എന്നാൽ അപ്രതീക്ഷയത്തമായി കേൾക്കേണ്ടിവരുന്ന മരണ വാർത്തകൾ നൽകുന്ന വേദന ചെറുതൊന്നുമല്ല. ദിനംപ്രതി മരിക്കുന്ന പ്രവാസികളായ മലയാളികളുടെ എണ്ണം ഉയരുന്നതായാണ് ദുബായിലെ സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശരി കുറിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഇന്നും മരിച്ചവരുടെ എണ്ണത്തില്‍ ഒരു കുറവും ഇല്ല. കഴിഞ്ഞ രണ്ട്,മൂന്ന് ദിവസങ്ങളായി ആറ് മലയാളികളാണ് മരണപ്പെട്ടത്.അവരില്‍ 22 വയസ്സുളള ചെറുപ്പക്കാരന്‍ മുതല്‍ പ്രായമുളളവര്‍ വരെയുണ്ട്.അല്ലെങ്കിലും മരണത്തിന് പ്രായമെന്ന ഘടകം ഇല്ലല്ലോ ! നഷ്ടങ്ങളും,വേദനകളും ഉറ്റവര്‍ക്കും,ഉടയോവര്‍ക്കും മാത്രം സ്വന്തം.
അടിമാലി സ്വദേശി അനു കൃഷ്ണന്‍(42 വയസ്സ്
കഴിഞ്ഞ ദിവസം കടുത്ത നെഞ്ച് വേദനയെ തുടര്‍ന്ന് ഷാര്‍ജയിലെ കുവെെറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടു, മരണ കാരണം Hypovolaemic shock ആയിരുന്നു.കഴിഞ്ഞ കുറെ വര്‍ഷമായി പ്രവാസിയായി ജീവിതം നയിച്ച് വരുകയായിരുന്നു, ഭാര്യ പ്രീത ദുബായിലെ ഒരു സ്വകാരൃ സ്കൃളില്‍ അദ്ധ്യാപികയായി ജോലി ചെയ്ത് വരുകയായിരുന്നു.ഒരു മകളാണ് ഇരുവര്‍ക്കും.സന്തോഷമായി ജീവിച്ച് മുന്നോട്ട് പോയികൊണ്ടിരിക്കുമ്പോഴാണ്,വിധി മാറ്റി മറിച്ചത്.
ഈ കുടുംബത്തിന് കരുതല്‍ നല്‍കാന്‍ ആരും ഇല്ല. പ്രയാസങ്ങള്‍ വരുമ്പോള്‍ ചേര്‍ത്ത് നിര്‍ത്താന്‍ പ്രീതയുടെ പ്രിയപ്പെട്ടവന്‍ ഇന്നില്ല.എംബാമിംഗ് സെന്‍റ്റിന്‍റെ ഒരു മൂലയില്‍ ഇരുന്ന് മകളെയും ചേര്‍ത്ത് പിടിച്ച് പൊട്ടി കരയുന്ന ആ സഹോദരിയെ എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കുവാന്‍ കഴിയുക. നഷ്ടപ്പെട്ടത് അവര്‍ക്കല്ലേ,എന്ത് നല്‍കിയാണ് ആ നഷ്ടം നികത്തുവാന്‍ കഴിയുക.
ദെെവം നിശ്ചയിച്ച സമയം വന്നെത്തിയാൽ അതിലേക്ക് മനുഷ്യന് മടങ്ങിപ്പോവുകയല്ലാതെ യാതൊരു നിവൃത്തിയില്ല. ചെറുപ്പക്കാരുടെ മരണ വാർത്ത കേൾക്കുമ്പോൾ ആകസ്മികം,അകാലം തുടങ്ങിയ പ്രയോഗങ്ങൾ നാം നടത്താറുണ്ട്. അപ്രതീക്ഷിതമായി കടന്നുവരുന്ന മരണങ്ങളെ അങ്ങനെ വിശേഷിപ്പിക്കുമ്പോൾ നാം മറന്നു പോകുന്ന ഒരു യാഥാർഥ്യമുണ്ട്. മരണത്തിനു ചെറുപ്പവലിപ്പങ്ങളില്ല. കാലവും സമയവുമില്ല. നിശ്ചയിക്കപ്പെട്ടതും നിർണയിക്കപ്പെട്ടതുമായ സമയത്തിലേക്കുള്ള യാത്രയിലാണ് നമ്മള്‍ എല്ലാപേരും.ആ ഘട്ടമെത്തുമ്പോള്‍ ഘടികാരത്തില്‍ സൂചികള്‍ നിശ്ചലമാകുന്നത് പോലെ അങ്ങ് നിശ്ചലമാകും.ഒരു മുന്നറിയിപ്പും ഇല്ലാതെ.........
അഷ്റഫ് താമരശ്ശേരി
https://www.facebook.com/Malayalivartha


























