പ്രവാസികളുടെ ബിസിനസ്സിൽ സംഭവിക്കുന്നത്; സ്വര്‍ണ്ണക്കടത്തു പ്രതികളുടെ സഹായത്തോടെയാണു ഉന്നതരുടെ കള്ളപ്പണം ഡോളറാക്കി വെളുപ്പിച്ചു വിദേശത്തേക്കു കടത്തി, നിർണയ വഴിത്തിരിവ്
കേരളത്തെ ആകമാനം ഞെട്ടലിലാഴ്ത്തി തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ സംഭവത്തിൽ നിരവധിപേർ കുടുങ്ങുകയും നിരവധിപേർ സംശയ മുനയിൽ നിൽക്കുകയുമാണ്. കോണ്‍സുലേറ്റിന്റെ മറവില്‍ ഡോളര്‍ കടത്തിയ സംഭവം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി.) അന്വേഷിക്കുമെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. സംഭവത്തിനുപിന്നില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്.ഐ.ആര്‍. പരിശോധിച്ചശേഷമാണു ഇ.ഡി തീരുമാനം കൈകൊണ്ടത്.
അതേസമയം അന്വേഷണത്തിന്റെ സാധ്യത തേടി ഡല്‍ഹിയിലെ ഡയറക്ടറ്റേിനു നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അഡീ. സോളിസിറ്റര്‍ ജനറല്‍ സൂര്യപ്രകാശ് വി. രാജുവിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു കേസ് അന്വേഷിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ സംശയിക്കുന്നതിനാല്‍, ഇ.ഡി. പരിശോധിക്കണമെന്നു കസ്റ്റംസും കേന്ദ്രത്തിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.
ലൈഫ്മിഷന്‍ കരാറിന്റെ പ്രത്യുപകാരമായി യൂണിടാക് ഉടമ നല്‍കിയ 3.80 കോടി രൂപയില്‍ 3.15 കോടി രൂപയാണു ഡോളറാക്കി കടത്തിയെന്ന് കണ്ടെത്തിയ സംഘം കൂടുതൽ അന്വേഷണത്തിലേക്ക് കടക്കുകയാണ്. ഇതു പലര്‍ക്കുമുള്ള വിഹിതമാണെന്നാണു ഇ.ഡി. സംശയിക്കുകയാണ്. പല പ്രവാസി ബിസിനസുകളിലും കേരളത്തിലെ രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരും അടക്കമുള്ളവരുടെ കള്ളപ്പണമുണ്ടെന്നാണു ലഭ്യമാകുന്ന വിവരം. കേരളത്തില്‍ നിന്നും കടത്തുന്ന ഡോളര്‍ യു.എ.ഇയിലും മസ്‌കറ്റിലും ഏറ്റുവാങ്ങിയിരുന്നവരെപ്പറ്റി വിവരം ലഭിക്കുകയും ചെയ്തിട്ടുണ്ട്.
സ്വര്‍ണ്ണക്കടത്തു പ്രതികളുടെ സഹായത്തോടെയാണു ഉന്നതരുടെ കള്ളപ്പണം ഡോളറാക്കി വെളുപ്പിച്ചു വിദേശത്തേക്കു കടത്തിയത് എന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വിദേശ ഐ.ടി. കമ്പനികളിലും സ്റ്റാര്‍ട്ടപുകളിലും വിദ്യാഭ്യാസരംഗത്തുമാണു കള്ളപ്പണം നിക്ഷേപിക്കുന്നത് തന്നെ. ദുബായില്‍ പണം കൈപ്പറ്റിയ രണ്ടുപേരെപ്പറ്റി നിര്‍ണ്ണായക വിവരം ലഭിക്കുകയും ചെയ്തിട്ടുണ്ട്.
എന്തെന്നാൽ ഹവാല സുരക്ഷിതമല്ലാത്തതിനാലാണു ഇവർ ഡോളറാക്കി കടത്തുന്നത്. അതിനായി ഇടനിലക്കാരും സംരംഭകരുമുണ്ട്. ഉന്നതരുടെ പണമായതിനാല്‍, ഏതു സര്‍ക്കാര്‍ വന്നാലും അന്വേഷണ ഭീഷണിയില്ല എന്നതാണ്. ഗള്‍ഫില്‍ വിദ്യാഭ്യാസ, വ്യാപാര, കെട്ടിട- റിയല്‍ എസ്‌റ്റേറ്റ് രംഗത്താണു പ്രധാനമായും കള്ളപ്പണം നിക്ഷേപിക്കുന്നന്നെന്നാണു സംശയിക്കുന്നത്. കേസ് ഇ.ഡിയ്ക്കു കൈമാറുന്നതോടെ ഡോളര്‍ കടത്തില്‍ വിശദമായ അന്വേഷണം നടകുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha