'ആഴ്ചകളായി യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണം പ്രതിദിന ശരാശരി മൂവായിരത്തില്‍ തുടരുന്നു.ദുബായ് അടക്കമുള്ള എമിറേറ്റുകള്‍ ഗ്ലോബല്‍ വില്ലേജിലെ ആഘോഷങ്ങളടക്കം നിര്‍ത്തിവച്ചു. കാര്യങ്ങള്‍ അത്ര ശുഭകരമല്ലെന്ന് ചുരുക്കം അപ്പോഴും നമ്മുടെ സുഹൃത്തുക്കള്‍ മാളുകളും പാര്‍ക്കുകളും കയറിയിറങ്ങി ആഘോഷിക്കുകയാണ്...' ജാഗ്രത വേണമെന്ന് ദുബായ് സാമൂഹ്യപ്രവർത്തകൻ നസീർ വാടാനപ്പള്ളി
കോവിഡ് നിയന്ത്രണം ശക്തമാക്കിയിരിക്കുകയാണ് യുഎഇ. ആഴ്ചകളായി യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണം പ്രതിദിന ശരാശരി മൂവായിരത്തില്‍ തുടരുന്നത് അധികൃതരെ ആശങ്കയിലാഴ്ത്തുന്നു. നിയന്ത്രണങ്ങൾ കടുപ്പിക്കുമ്പോഴും ഒട്ടുമിക്കവരും മാളുകളും പാര്‍ക്കുകളും കയറിയിറങ്ങി ആഘോഷിക്കുകയാണ്. ഇതിനെ വിമർശിച്ചും കൂടുതൽ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം നൽകി രംഗത്ത് എത്തിയിരിക്കുകയാണ് സാമൂഹ്യപ്രവർത്തകനായ നസീർ വാടാനപ്പള്ളി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ആഴ്ചകളായി യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണം പ്രതിദിന ശരാശരി മൂവായിരത്തില്‍ തുടരുന്നു. മരണ സംഖ്യയും ഉയരുന്ന അവസ്ഥ. അബുദാബിയില്‍ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകള്‍ വീണ്ടും വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് നീങ്ങി. ദുബായ് അടക്കമുള്ള എമിറേറ്റുകള്‍ ഗ്ലോബല്‍ വില്ലേജിലെ ആഘോഷങ്ങളടക്കം നിര്‍ത്തിവച്ചു. കാര്യങ്ങള്‍ അത്ര ശുഭകരമല്ലെന്ന് ചുരുക്കം അപ്പോഴും നമ്മുടെ സുഹൃത്തുക്കള്‍ മാളുകളും പാര്‍ക്കുകളും കയറിയിറങ്ങി ആഘോഷിക്കുകയാണ്. അത്ര വലിയ കൊവിഡൊക്കെ ഉണ്ടെങ്കില്‍ ലോക് ഡൗണ്‍ ആക്കില്ലേയെന്നാണ് ചോദ്യം. വാക്സിന്‍ എടുക്കാന്‍ ആവശ്യപ്പെട്ടാല്‍ കുത്തിയിട്ടും കോവിഡ് വന്ന് ചാവുന്നുണ്ടല്ലോയെന്ന് മറു ചോദ്യം!
രണ്ടാം ഡോസ് എടുത്ത് പതിനാല് ദിവസം കഴിഞ്ഞാല്‍ മാത്രമേ വാക്സിന്‍ ഫലം ചെയ്ത് തുടങ്ങൂവെന്ന് ആരോഗ്യ വിദഗ്ധര്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട്. അത് മനസ്സിലാക്കാതെ ആദ്യ കുത്തിവെപ്പ് നടത്തി ആശുപ്ത്രി വിട്ടയുടൻ മാസ്കും ഗ്ലൗസും വലിച്ചെറിഞ്ഞ് നടക്കുന്നവരിലാണ് വൈറസ് വലിഞ്ഞു കയറുന്നത്. കാര്യങ്ങള്‍ മനസ്സിലാക്കാതെ വാക്സിനെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ലോക് ഡൗണിനൊന്നും കാത്തിരിക്കേണ്ട, സ്വയം പ്രതിരോധിച്ചാല്‍ മാത്രമേ രക്ഷയുള്ളൂ
#socialdistancing
#staysafe
https://www.facebook.com/Malayalivartha