മലയാളികളായ 150 ഓളം നഴ്‌സുകാരെ കുവൈറ്റിൽ പൂട്ടിയിട്ട സംഭവത്തിൽ പ്രതിഷേധം കനക്കുന്നു; മാന്യമായ ശമ്പളവും ആനൂകൂല്യങ്ങളും ആവശ്യപ്പെട്ടവരോടാണ് ഇത്തരം ക്രൂരത, ഇവർ കുവൈറ്റിൽ എത്തിച്ചേർന്നത് സ്വകാര്യ വ്യക്തിയുടെ നഴ്‌സിംങ് റിക്രൂട്ട്‌മെന്റ് സ്ഥാപനം വഴി, കണ്ണ് നനയ്ക്കും ആ കാഴ്ച സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു
സമൂഹ മാധ്യമങ്ങളിൽ മലയാളികളായ നഴ്സുമാരെ കുവൈറ്റിൽ തടവിലാക്കിയതായുള്ള വാർത്തകളും വിഡിയോയും വൈറലാകുകയാണ്. മാന്യമായ ശമ്പളവും ആനൂകൂല്യങ്ങളും ആവശ്യപ്പെട്ട മലയാളികളായ 150 ഓളം നഴ്‌സുകാരെ കുവൈറ്റിൽ പൂട്ടിയിട്ട സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. നഴ്‌സുമാരെ പുറത്തു വിടണമെന്നാവശ്യപ്പെട്ട് മലയാളികളുടെ വിവിധ സംഘടനകൾ പ്രശ്‌നത്തിൽ ഇടപെട്ടിട്ടും നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ല. മലയാളികളും നേപ്പാളികളും അടങ്ങുന്ന നഴ്‌സുമാരുടെ സംഘമാണ് ഇത്തരത്തിൽ മാനസികമായി പീഡനം നേരിടുന്നത്. സ്വകാര്യ വ്യക്തിയുടെ നഴ്‌സിംങ് റിക്രൂട്ട്‌മെന്റ് സ്ഥാപനം വഴിയാണ് ഇവർ കുവൈറ്റിൽ എത്തിച്ചേർന്നത്.
പ്രോജക്ട് വിസയിലാണ് ഈ നഴ്‌സുമാർ കുവൈറ്റിൽ എത്തിയിരുന്നത്. കഴിഞ്ഞ 12 വർഷത്തോളമായി ഇവർ ഇവിടെ വിവിധ പ്രോജക്ടുകളിൽ ജോലി ചെയ്തുവരുന്നതായാണ് വ്യവരം. ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്ന രോഗികളെ പരിചരിക്കുകയാണ് ഇവരുടെ മുഖ്യ ജോലി. മൂന്നു ഷിഫ്റ്റുകളിലും ഇത് കൂടാതെ ഓവർടൈമായും ഇവർ ജോലി ചെയ്തിരുന്നു.
അതേസമയം 2014 വരെ ഇവർ 75 ദിനാർ ശമ്പളത്തിലാണ് ഇവർ ജോലി ചെയ്തിരുന്നത്. പിന്നാലെ കമ്പനി സാലറി കൂട്ടി 156 ദിനാർ ആക്കുകയായിരുന്നു. ബേസിക് സാലറി 105 ഉം, ആഹാരവും താമസവും ഗതാഗതത്തിനും മാസത്തിൽ നാല് ഓഫിനും കൂടി 51 ദിനാറിനുമായിരുന്നു എന്നതാണ് ഇവർ തമ്മിലുള്ള ധാരണ. എന്നാൽ മാസത്തിൽ നാല് ഓഫ് എടുത്താൽ ശമ്പളം കട്ട് ചെയ്ത് 140 ദിനാറാണ് ലഭിച്ചിരുന്നതെന്നു നഴ്‌സുമാർ വ്യക്തമാക്കുന്നു. ഇതേ തുടർന്നു ഈ ശമ്പളത്തിൽ ജോലി ചെയ്യാൻ താല്പര്യമില്ലെന്നു കമ്പനിയെ നഴ്‌സുമാർ അറിയിച്ചു. ഇതേ തുടർന്നു, സ്റ്റാഫിനെ എല്ലാവരെയും കമ്പനിയുടെ പ്രധാന ഓഫിസ് പ്രവർത്തിക്കുന്ന ഷുവൈയ്ക്കിലേയ്ക്കു വിളിപ്പിക്കുകയായിരുന്നു. മാനസികമായി ഇവരെ പീഡിപ്പിക്കുന്നതായും പറയുകയാണ്.
https://www.facebook.com/Malayalivartha