'കോവിഡ് മൂലം മരണപ്പെട്ട ഓരോ പാവപ്പെട്ട പ്രവാസി കുടുംബത്തിനും പത്ത് ലക്ഷം രൂപാ വീതം ധനസഹായം നല്‍കണം.ജോലി നഷ്ടപ്പെട്ട എല്ലാ പ്രവാസികളുടെയും പുനരധിവാസത്തിന് വേണ്ട നടപടികള്‍ കെെകൊളളണം...' പ്രവാസികൾക്കായി കുറിപ്പ്
പ്രവാസലോകത്ത് നിരവധി സ്വപ്‌നങ്ങൾ പേറി എത്തുന്ന പ്രവാസികൾക്ക് പലപ്പോഴും നിരാശാജനകമായ അനുഭവങ്ങളാണ് ഉണ്ടാകുന്നത്. കഴിയുന്നവിധം പണിയെടുത്ത് ശിഷ്ടകാലം നാട്ടിൽ കുടുംബവുമായി താമസിക്കാം എന്ന വിധത്തിൽ നാട്ടിൽ എത്തുന്നവർ വീണ്ടും തിരികെ എത്തേണ്ട അവസ്ഥ. ഒരു തവണ ആ കുപ്പായം ധരിച്ചാൽ പിന്നെ അത് മാറ്റുവാൻ സാധിക്കില്ല എന്നതാണ്. ലോകം മുഴുവനും കോവിഡ്-19 എന്ന മഹാമാരിയുടെ പിടിയിൽ അമർന്നിരിക്കുന്ന സമയത്ത്, ഇതിന്‍റെ ഭവിഷ്യത്ത് സാമ്പത്തികവും, മാനസികവുമായി ഏറ്റവും ദോഷകരമായി ബാധിച്ചത് നമ്മുടെ പ്രവാസി സഹോദരങ്ങളെയാണ്. സത്യത്തിൽ ഗൾഫ് മേഖലയിൽ സംഭവിക്കുന്നത് വ്യക്തമാക്കുകയാണ് സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;
ഒരുപാട് പേര്‍ മരണത്തിന് കീഴടങ്ങുന്നു, അതോടപ്പം അവരുടെ സ്വപ്നങ്ങളും.
ഒരു ജോലിയെന്ന സ്വപ്നമായിട്ടാണ് കൂടൂതല്‍ പേരും പ്രവാസം ആരംഭിക്കുന്നത്. ഇന്നത്തെ കാലത്ത് ഗള്‍ഫില്‍ ഒരു ജോലി ലഭിക്കുക എന്നത് വളരെ ബുദ്ധിമുട്ടുളള കാരൃമാണ് . ജോലിയുളളവരാകട്ടെ അവര്‍ക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തു. ലോകം മുഴുവനും കോവിഡ്-19 എന്ന മഹാമാരിയുടെ പിടിയിൽ അമർന്നിരിക്കുന്ന സമയത്ത്, ഇതിന്‍റെ ഭവിഷ്യത്ത് സാമ്പത്തികവും, മാനസികവുമായി ഏറ്റവും ദോഷകരമായി ബാധിച്ചത് നമ്മുടെ പ്രവാസി സഹോദരങ്ങളെയാണ്. കേരളത്തിൽ നിന്നുള്ള പ്രവാസികള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും, ഈ ഘട്ടത്തിൽ താരതമ്യേന ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് ഗൾഫ് രാജ്യങ്ങളിലെ നമ്മുടെ പ്രവാസികളാണ്.
ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് മൂലം മരണപ്പെട്ട പ്രവാസികളുടെ കണക്ക് കൃത്യമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുടെ കെെവശമുണ്ടോയെന്ന് സംശയമാണ്. ഓരോ കുടുംബങ്ങളുടെയും അത്താണിയായിരുന്ന പ്രവാസികൾ കോവിഡ് മൂലം മരണപ്പെട്ടതോടുകൂടി കുടുംബത്തിന്റെ ഏകവരുമാന മാർഗം നഷ്ടപ്പെട്ടു അവർ അനാഥാരായിരിക്കുന്നു. ബാങ്കില്‍ നിന്ന് വീട് പണിക്ക് വായ്പ എടുത്ത തുക, മക്കളുടെ വിദ്യാഭ്യാസം തുടങ്ങിയവക്ക് വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കയാണ് പല പ്രവാസി കുടുംബങ്ങളും.കോവിഡ് മൂലം മരണം സംഭവിച്ചതിനാല്‍ പ്രിയപ്പെട്ടവരുടെ മൃതദേഹം പോലും കാണുവാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഏതൊരു പ്രകൃതി ദുരന്തത്തിലും ജീവൻ നഷ്ടപ്പെടുന്നവർക്ക് കിട്ടുന്ന ഒരു പരിഗണന പോലും പ്രവാസി കുടുംബങ്ങൾക്ക് ഇത് വരെ ലഭിച്ചിട്ടില്ല.
അതുപോലെ ജോലി നഷ്ടപ്പെട്ട് തിരികെയെത്തുന്ന പ്രവാസികളുടെ എണ്ണവും വളരെ വര്‍ദ്ധിച്ച് വരുന്നു. ജോലി നഷ്ടപ്പെട്ട തിരികെയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് ഇനി എന്ത് ചെയ്യുവാന്‍ കഴിയും.കോവിഡ് മൂലം മരണപ്പെട്ട ഓരോ പാവപ്പെട്ട പ്രവാസി കുടുംബത്തിനും പത്ത് ലക്ഷം രൂപാ വീതം ധനസഹായം നല്‍കണം.ജോലി നഷ്ടപ്പെട്ട എല്ലാ പ്രവാസികളുടെയും പുനരധിവാസത്തിന് വേണ്ട നടപടികള്‍ കെെകൊളളണം.
ഈ ആവശ്യങ്ങള്‍ ഒക്കെ മുമ്പും ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിവേദനവും നല്‍കിയിട്ടുളളതാണ്. ഇപ്പോള്‍ വീണ്ടും ഇതാവര്‍ത്തിക്കുന്നത്, നിയമസഭാ തിരഞ്ഞെടുപ്പില്‍ അടുത്തതിനാല്‍ നിങ്ങള്‍ രാഷ്ട്രീയക്കാര്‍ വീണ്ടും ഞങ്ങളെ അന്വേഷിച്ച് വരും, അത് അറിഞ്ഞ് കൊണ്ട് തന്നെയാണ് ഈ കാര്യങ്ങള്‍ ആവശ്യപ്പെടുന്നത്.ഇനി വരാന്‍ പോകുന്ന സര്‍ക്കാര്‍ ഏത് പാര്‍ട്ടിയുമാകട്ടെ അവരുടെ പ്രകടന പത്രികയില്‍ ഈ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തണം, വെറുതെ ഉള്‍പ്പെടുത്തിയാല്‍ മാത്രം പോരാ,നടപ്പിലാക്കുമെന്ന ഉറപ്പും ഞങ്ങള്‍ പ്രവാസികള്‍ക്ക് ലഭിക്കണം.
ഓര്‍ക്കുക അധികാരികളെ ,പിറന്ന നാടിനെയും പ്രിയപ്പെട്ടവരെയും വിട്ട് ഇവിടെത്തെ മരുഭൂമിയില്‍ ജോലി ചെയ്ത്.ഞങ്ങളുടെ കണ്ണുനീരിന്‍റെയും വിയർപ്പിന്‍റെയും ഫലമായിട്ടാണ് ഇന്നു കാണുന്ന വിധത്തിൽ കേരളത്തിലെ സമ്പദ് വ്യവസ്ഥയും ജീവിത നിലവാരവും ഉയരാൻ കാരണമായെന്നുളളത് മറക്കണ്ട.
അഷ്റഫ് താമരശ്ശേരി
https://www.facebook.com/Malayalivartha