കഴിഞ്ഞ മുപ്പത് വര്‍ഷകാലത്തെപ്രവാസി; ഇരുപത് വര്‍ഷത്തിലേറെ കാലം ദുബൈയില്‍ കുടുംബസമ്മേതം താമസിച്ചിരുന്നു. ബാക്കിയുള്ളവര്‍ഷങ്ങള്‍ സൗദിഅറേബ്യയിലും, ഇപ്പോള്‍ ഭാര്യയും മക്കളും സ്വന്തംവീട്ടില്‍ കയറ്റുന്നില്ല! ഒരു പ്രവാസിയുടെ ഹൃദയം പൊള്ളുന്ന വേദന

ജീവിതം മുഴുവനും മണലാരാണ്യത്തില്‍ ഹോമിക്കുന്ന പ്രവാസി ബാക്കിയാക്കുന്നത് എന്താണ് എന്ന് ചോദിച്ചാൽ ഭൂരിഭാഗം പേര്‍ക്കും അവഗണനയുടെ കഥകള്‍ മാത്രമായിരിക്കും പങ്കുവയ്ക്കാനുള്ളത്.ജോലി കഴിഞ്ഞെത്തി വേദനകൾ പങ്കുവയ്ക്കാൻ ആരുമില്ലാതെ പോകുന്ന പ്രവാസിയുടെ ഏക ആശ്വാസം നാട്ടിലെ കുടുംബം മാത്രമാണ്. എന്നാൽ ആ കുടുംബത്തിന്റെ അവഗണനകള്‍ പോലും നേരിടേണ്ടി വന്ന പ്രവാസിയുടെ അനുഭവം വികാരനിര്‍ഭരമായി കുറിക്കുകയാണ് ഫാറൂഖ് ഇരിക്കൂര്‍. ഒരു പ്രമുഖ മാധ്യമവുമായി പങ്കുവച്ച കുറിപ്പിലാണ് പ്രവാസിയുടെ ഹൃദയംനുറുങ്ങുന്ന വേദനയുടെ കഥ പറയുന്നത്.
ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ:
കഴിഞ്ഞദിവസം ഒരാള്‍എന്നെ ഫോണ്‍വിളിച്ചിട്ട് അദ്ദേഹത്തിന്റെ സങ്കടകരമായ അനുഭവം വിവരിക്കുകയുണ്ടായി. അദ്ദേഹത്തിന്റെപേരും സ്ഥലവും വെളിപ്പെടുത്തുന്നത ്ഔചിത്യമെല്ലാതതിനാല്‍ ഇവിടെഞാന്‍ എഴുതുന്നില്ല. എന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വന്ന പത്രറിപ്പോര്‍ട്ടുകളും മറ്റുംകണ്ടിട്ടാണ് അയാള്‍ക്ക് എന്നെവിളിക്കുവാന്‍ തോന്നിയത്. അദ്ദേഹം വിളിച്ചതിന്റെ ഉദ്ദേശം അദ്ദേഹത്തിന് ഒരുനിയമ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു.
കഴിഞ്ഞ മുപ്പത് വര്‍ഷകാലത്തെപ്രവാസിയായിരുന്നു അദ്ദേഹം. ഇതില്‍ ഇരുപത് വര്‍ഷത്തിലേറെ കാലം ദുബൈയില്‍ കുടുംബസമ്മേതം താമസിച്ചിരുന്നു. ബാക്കിയുള്ളവര്‍ഷങ്ങള്‍ സൗദിഅറേബ്യയിലും ചിലവഴിച്ചു. ഇപ്പോള്‍ അയാളെ ഭാര്യയും മക്കളും സ്വന്തംവീട്ടില്‍ കയറ്റുന്നില്ലന്നാണ് അദ്ദേഹംപറഞ്ഞത്. അയാളുടെ ജീവിതത്തിന്റെ വസന്തകാലം ദുബൈയിലും സൗദിഅറേബ്യയിലും ചിലവഴിച്ചു. ചോരനീരാക്കി അധ്വാനിച്ചു. ഉണ്ടാക്കിയകാശ്‌കൊണ്ട് സൗകര്യങ്ങളുള്ള ഇരുനിലവീടൊക്കെ പണിതു. രണ്ടുമക്കള്‍ക്കും നല്ലവിദ്യാഭ്യാസം കൊടുക്കുവാനുംസാധിച്ചു.
ഒരുമകന്‍എന്‍ജിനിയറും മറ്റൊരുമകന്‍ അധ്യാപകനുമാണ്. അവരൊക്കെ കുടുംബമായിജീവിക്കുന്നു. ഭാര്യയെപൂര്‍ണ്ണമായുംവിശ്വസിച്ചുകൊണ്ട് അവരുടെസ്വന്തംപേരില്‍വീട് എഴുതി വയ്ക്കുകയും ചെയ്തു. ഇപ്പോള്‍അയാള്‍ക്ക് പ്രായം അറുപതിയഞ്ച് കഴിഞ്ഞതിനാലും ഷുഗറും പ്രഷറുംകൊളസ്‌ട്രോളും അലട്ടുന്നതിനാലും മുമ്പത്തെപോലെ അധ്വാനിക്കുവാന്‍ വയ്യാതായി അപ്പോഴാണ് ഭാര്യയുടെയുംമക്കളുടെയും തനിസ്വഭാവം പുറത്ത്കാണിച്ചത് എന്നാണ്അദ്ദേഹംപറഞ്ഞത് ഇപ്പോള്‍അദ്ദേഹം അകന്നൊരുബന്ധുവിന്റെ വീട്ടിലാണ് താമസം.
അവരും കുറച്ച് ബുദ്ധിമുട്ടിലാണ്. ഒരുമനസാക്ഷിവെച്ച് കൊണ്ടാണ് അയാളെ അവിടെതാമസിപ്പിക്കുന്നത് അത്‌കൊണ്ട്തന്നെ ഇനിയുള്ളകാലം ഏതങ്കിലും വൃദ്ധസദനത്തില്‍ കഴിയുകയെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത് അയാളുടെ ഈദയനീയ അവസ്ഥപറഞ്ഞത് കേട്ടപ്പോള്‍എനിക്ക് ്തോ വല്ലാത്ത വിഷമം തോന്നി. പിന്നീട് ഞാന്‍ അയാള്‍ക്ക് ഇതിനെകുറിച്ചുള്ള നിയമഉപദേശങ്ങള്‍ പറഞ്ഞുകൊടുക്കുകയും അതിന്എന്റെഭാഗത്തെ എല്ലാംവിധ സഹായസഹകരണങ്ങള്‍ നല്‍കുകയുംചെയ്തു.
ഇത്ഒരു പ്രവാസിയുടെ അനുഭവം അല്ലായിരിക്കാം. പലര്‍ക്കും പലഅനുഭവങ്ങളും ഉണ്ടായിരിക്കും. അദ്ദേഹത്തിന്റെ അനുഭവം ഞാനുമായി പങ്കുവച്ചത് കൊണ്ട് ഇവിടെ വിവരിക്കുവാന്‍ സാധിച്ചു എന്ന്മാത്രം എങ്കിലും പ്രവാസത്തിന്റെ വസന്തകാലം ഒരു കരുതല്‍നല്ലതല്ലേ എന്നാണല്ലേ അയാളുടെജീവിത അനുഭവം വിളിച്ചുപറയുന്നത്.
https://www.facebook.com/Malayalivartha


























