ട്വന്റി ട്വന്റിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മരുമകനും.. നടനും സംവിധായകനുമായി ലാലും അദ്ദേഹത്തിന്റെ മരുമകനും ട്വന്റി ട്വന്റിയിൽ ചേർന്നു.. പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ട്വന്റി ട്വന്റിയുടെ ഉപദേശക സമിതി ചെയർമാനായി അധികാരമേറ്റു
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതല്‍ പ്രമുഖര്‍ ട്വന്റി ട്വന്റിയിലേക്ക്. കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുടെ മരുമകനും ട്വന്റി ട്വന്റിയില്‍ ചേര്‍ന്നു. ഉമ്മന്‍ചാണ്ടിയുടെ മൂത്ത മരുമകന്‍ വര്‍ഗീസ് ജോര്‍ജാണ് ട്വന്റി ട്വന്റിയുടെ ഭാഗമാകുന്നത്. കൂട്ടായ്മയുടെ ജനറല്‍ സെക്രട്ടറിയായും യൂത്ത് കോര്‍ഡിനേറ്ററായും ഉപദേശക സമിതി അംഗമായും പ്രവര്‍ത്തിക്കും
ഉമ്മൻചാണ്ടിയുടെ മൂത്ത മകൾ മരിയയുടെ ഭർത്താവാണ് വർഗീസ് ജോർജ്. വിദേശത്ത് ഒരു കമ്പനിയുടെ സിഇഒ ആയി പ്രവർത്തിച്ചു വരുകയായിരുന്നു വർഗീസ് ജോർജ്. ഇത് ഉപേക്ഷിച്ചാണ് ട്വന്റി ട്വന്റിയിൽ ചേർന്ന് പ്രവർത്തിക്കുന്നതിനായി നാട്ടിലേക്ക് എത്തിയിരിക്കുന്നത്. ഉപദേശക സമിതി ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയാണ് വർഗീസ് ജോർജിന് സംഘടനയിലേക്ക് അംഗത്വം നൽകി സ്വീകരിച്ചത്.
നടനും സംവിധായകനുമായി ലാലും അദ്ദേഹത്തിന്റെ മരുമകനും ട്വന്റി ട്വന്റിയിൽ ചേർന്നു. കൂട്ടായ്മയുടെ ജനസേവന നടപടികളും വികസന കാഴ്ചപാടുകളുമാണ് ട്വന്റി ട്വന്റിയിലേക്ക് അടുപ്പിച്ചതെന്ന് ലാലിന്റെ മരുമകൻ അലൻ ആന്റണി പറഞ്ഞു. സ്വകര്യ എയർലൈനിൽ ക്യാപ്റ്റനാണ് അലൻ. ട്വന്റി ട്വന്റി യൂത്ത് വിങ് പ്രസിഡന്റായും അലൻ പ്രവർത്തിക്കും.
നേരത്തെ സംവിധായകൻ സിദ്ധിഖ്, നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ എന്നിവരും ട്വന്റി ട്വന്റിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി കഴിഞ്ഞ ദിവസമാണ് ട്വന്റി ട്വന്റിയുടെ ഉപദേശക സമിതി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്
സംവിധായകൻ സിദ്ധിഖും ഉപദേശക സമിതിയുടെ ഭാഗമാകും
https://www.facebook.com/Malayalivartha