ഷാർജയിലെ പൊതുശ്‌മശാനത്തിൽ സംസ്‌കരിക്കാനിരുന്ന പ്രവാസി ജിനു രാജിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു..

അവകാശികളില്ലാതെ ഷാർജയിലെ പൊതുശ്‌മശാനത്തിൽ സംസ്‌കരിക്കാനിരുന്ന പ്രവാസി ജിനു രാജിന്റെ (42) മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. കഴിഞ്ഞ ജൂലായ് 14ന് ദേഹാസ്വാസ്ഥ്യം മൂലം കുഴഞ്ഞുവീണ ജിനുവിനെ ഷാർജയിലെ കുവൈത്ത് ഹോസ്‌പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല
മൂന്ന് മാസത്തോളമായിട്ടും ജിനുവിന്റെ മരണം ബന്ധുക്കളോ സുഹൃത്തുക്കളോ അറിഞ്ഞിരുന്നില്ല. ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ ജിനു ഷാർജയിൽ തടവിലാണെന്നാണ് നാട്ടിലുള്ള സഹോദരി ജിജി കരുതിയിരുന്നത്.പിന്നീട് ജിജി സഹായത്തിനായി ഹൈക്കോടതിയിൽ സീനിയർ സ്‌റ്റാൻഡിംഗ് കൗൺസലും എസ്‌എൻഡിപി യോഗം പന്തളം യൂണിയൻ പ്രസിഡന്റുമായ അഡ്വ. സിനിൽ മുണ്ടപ്പള്ളിയെ സമീപിച്ചു. ഇദ്ദേഹം വഴി യുഎഇയിലുള്ള പ്രസാദ് ശ്രീധരൻ, സലാം പാപ്പിനിശേരി എന്നിവരുടെ സഹായം ലഭിച്ചു
. ഇതോടെ ജിനു ജയിലിലല്ലെന്നും ഷാർജ പൊലീസ് മോർച്ചറിയിലാണെന്നും കണ്ടെത്താൻ കഴിഞ്ഞു. തുടർന്ന് കോടതിയെ സമീപിച്ച് മൃതദേഹം ഷാർജയിൽ അടക്കം ചെയ്യുന്നതിന് സ്റ്റേ വാങ്ങുകയായിരുന്നു. ശേഷം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നിയമതടസങ്ങൾ നീക്കുകയും ചെയ്‌തു. മൃതദേഹം ചൊവ്വാഴ്‌ച രാത്രി എയർ അറേബ്യ വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിച്ചു. ബുധനാഴ്‌ച ഉച്ചയ്‌ക്ക് ഒരു മണിക്കായിരുന്നു സംസ്‌കാരം.
" f
https://www.facebook.com/Malayalivartha


























 
 