Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ബഹറൈനില്‍ നിന്നും തട്ടികൊണ്ടുപോയ ഇന്ത്യാക്കാരിയായ അഞ്ചുവയസുകാരിയെ കണ്ടെത്തി; നടത്തിയത് പഴുതടച്ചുള്ള അന്വേഷണം

04 AUGUST 2016 02:47 PM IST
മലയാളി വാര്‍ത്ത

ബഹറൈനിലെ ഹൂറ ഏരിയില്‍ നിന്നും തട്ടികൊണ്ടുപോയ ഇന്ത്യക്കാരിയായ അഞ്ചുവയസുകാരിയെ രക്ഷപ്പെടുത്തി. ചൊവ്വാഴ്ചയാണ് കാറിലിരിക്കുകയായിരുന്ന സാറ എന്ന അഞ്ചുവയസുകാരിയെ തട്ടികൊണ്ടുപോയത്. കേസില്‍ ഏഷ്യക്കാരിയായ യുവതിയും സ്വദേശിയായ പുരുഷനും അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹൂറയില്‍ സ്ത്രീയുടെ താമസസ്ഥലത്തു നിന്നാണ് കുട്ടിയെ പൊലീസ് കണ്ടെടുത്തത്.
ഹൂറ ഏരിയയില്‍ കാര്‍ നിര്‍ത്തി വെള്ളം വാങ്ങിക്കുന്നതിനായി മാതാവ് പുറത്തിറങ്ങിയപ്പോള്‍ സംഘം കാറ് തട്ടിയെടുത്ത് കടക്കുകയായിരുന്നു. കാറിന്റെ പിന്‍സീറ്റിലിരുന്ന കുഞ്ഞിനെയും ഒപ്പം കടത്തികൊണ്ടുപോയി. കുട്ടിയെ കണ്ടെത്തുന്നതിനായി 25 വാഹനങ്ങളിലായാണ് പൊലീസ് തെരച്ചില്‍ നടത്തിയത്. കുട്ടിയുടെ കുടുംബാംഗങ്ങള്‍ സോഷ്യല്‍ മീഡിയ വഴിയും മറ്റും പൊതുജനങ്ങളുടെ സഹായവും തേടിയിരുന്നു.
സംഭവം ഇങ്ങനെ...

മനാമയില്‍ നിന്നും ഇന്ത്യക്കാരിയായ അഞ്ചു വയസുള്ള ബാലികയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. ഇന്നലെ രാത്രി വൈകിയും കുട്ടിയെ കുറിച്ച് യാതൊരു വിവരവുമില്ല. തട്ടികൊണ്ടുപോയ കാര്‍ ഇന്നലെ കാലത്ത് ഹൂറ കെ.എഫ്.സിയുടെ പുറകിലുള്ള ഗ്രൗണ്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. സുസുകി ആള്‍ട്ടോ കാറിലെ (കാര്‍ നമ്പര്‍: 315820) ജി.പി.എസ് സംവിധാനം ഓഫ് തകര്‍ത്ത നിലയിലായിരുന്നു.

ലക്‌നൊ സ്വദേശിനിയായ അനീഷ ചാള്‍സിന്റെ മകള്‍ സാറയെയാണ് തട്ടിക്കൊണ്ടുപോയത്. അനീഷ 'മുഹമ്മദ് ജലാല്‍ കമ്പനി'യുടെ ഒരു ഡിവിഷനില്‍ ജീവനക്കാരിയാണ്. സാറ ന്യൂ ഹൊറൈസണ്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. കുട്ടിയുടെ പിതാവും അനീഷയും ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് വേര്‍പിരിഞ്ഞതാണ്. പിതാവ് ഇന്ത്യയിലാണുള്ളത്.
സാറയെ കണ്ടെത്താനായി ഒരു പോസ്റ്റര്‍ തന്നെ തയ്യാറാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് 7.15ഓടെയാണ് സംഭവം നടന്നത്. ഹൂറയിലെ ഡേ കെയര്‍ സെന്ററില്‍ നിന്ന് കുട്ടിയെയും വിളിച്ച് കാറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. ഇവര്‍ ഹൂറയിലെ ഗോള്‍ഡന്‍ സാന്റ്‌സ് അപാര്‍ട്‌മെന്റിന് സമീപം നിര്‍ത്തിയ ശേഷം കുട്ടിയെ കാറിന്റെ പിന്‍സീറ്റിലിരുത്തിയതിനുശേഷം അടുത്തുള്ള കോള്‍ഡ് സ്‌റ്റോറില്‍ കയറി ഒരു മിനിറ്റിനകം തിരിച്ചത്തെിയെങ്കിലും അജ്ഞാതന്‍ കാറോടിച്ച് പോകുന്നതാണ് കണ്ടത്. കുറച്ച് ദൂരം ഇവര്‍ കാറിന് പുറകെ ഓടിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പിറകെയെത്തിയ പല വണ്ടിക്കാരോടും സഹായം അഭ്യര്‍ഥിച്ചു. ഒരാള്‍ കാര്‍ നിര്‍ത്തി കുട്ടിയുള്ള കാറിനെ പിന്തുടര്‍ന്നെങ്കിലും ഒപ്പമെത്താനായില്ല. തുടര്‍ന്ന് പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നുള്ള അനീഷയുടെ സഹോദരനും ബഹ്‌റൈന്‍ പ്രവാസിയുമായ അനീഷ് ഫ്രാങ്ക് ചാള്‍സിന്റെ ഫേസ്ബുക് പോസ്റ്റ് ചൊവ്വാഴ്ച വൈകീട്ടുതന്നെ വൈറലായിരുന്നു. ഇത് വാട്‌സ് ആപ് ഗ്രൂപ്പുകളിലും പ്രചരിപ്പിക്കപ്പെട്ടു. തുടര്‍ന്ന് ഇവരുടെ സുഹൃത്തുക്കളും സാമൂഹിക പ്രവര്‍ത്തകരും ബഹ്‌റൈന്റെ പല ഭാഗങ്ങളിലും തെരച്ചില്‍ നടത്തി. പൊലീസിന്റെ തെരച്ചില്‍ ഊര്‍ജ്ജിതമായി നടക്കുന്നതിനിടെയാണ് 100ലധികം പേര്‍ വിവിധയിടങ്ങളില്‍ അരിച്ചുപെറുക്കിയത്.
മലയാളികളായ സാമൂഹിക പ്രവര്‍ത്തകരും ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഐ.സി.ആര്‍.എഫും തെരച്ചിലിലും പൊലീസ് സ്‌റ്റേഷനിലും മറ്റുമുള്ള കാര്യങ്ങള്‍ക്കും സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ എംബസിയും അധികൃതരുമായി നിരന്തര ബന്ധം പുലര്‍ത്തിയതായി ഐ.സി.ആര്‍.എഫ് വൃത്തങ്ങള്‍ പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടുപോയ വിവരം വെച്ച് വിവിധയിടങ്ങളില്‍ പോസ്റ്റുകള്‍ പതിച്ചിട്ടുണ്ട്.
ഇത്തരം സംഭവം ബഹ്‌റൈനില്‍ കേട്ടുകേള്‍വിയില്ലാത്തതാണെന്ന് ഇവിടെ വര്‍ഷങ്ങളായി താമസിക്കുന്നവര്‍ അഭിപ്രായപ്പെട്ടു. ആശങ്കകളുടെ മണിക്കൂറുകള്‍ മാറുമെന്നും കുട്ടിയെ സുരക്ഷിതായി കണ്ടെത്താനാകുമെന്നുമുള്ള പ്രതീക്ഷയിലാണ് വീട്ടുകാരും പൊതുസമൂഹവും.
കുട്ടിയെ തട്ടിക്കൊണ്ടുപോയവര്‍ ഏതെങ്കിലും മാളിലോ പൊതുസ്ഥലത്തോ അവളെ എത്തിക്കണമെന്നും ഇതിന്റെ പേരില്‍ യാതൊരു നടപടികളും തങ്ങള്‍ സ്വീകരിക്കില്ലെന്നുമുള്ള അഭ്യര്‍ഥന അനീഷ് ഇന്നലെ വൈകീട്ട് തന്റെ ഫേസ്ബുക്ക് എക്കൗണ്ടില്‍ എഴുതിയിട്ടുണ്ട്. എന്തെങ്കിലും വിവരമുള്ളവര്‍ക്ക് അനീഷിന്റെ നമ്പറിലോ (39472692) 999 എന്ന നമ്പറിലോ വിളിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (4 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (4 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (4 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (4 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (4 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (4 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (6 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (6 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (6 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (6 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (7 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (7 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (7 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (7 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (8 hours ago)

Malayali Vartha Recommends