Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...


ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..


ബ്രിട്ടനില്‍ നിന്നെത്തിയ 14 അംഗ വിദഗ്ധ എന്‍ജിനീയര്‍മാരുടെ സംഘം..യുദ്ധവിമാനത്തെ ഉയർത്താനുള്ള ശ്രമം തുടരുന്നു..ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ ഗുരുതരമാണ്..


'മഷ്റൂം മര്‍ഡര്‍' .. ഓസ്‌ട്രേലിയയെ നടുക്കിയ ക്രൂരകൊലപാതകത്തിന്റെ ചുരുൾ..മൂന്നു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം, ലെ പ്രതി എറിന്‍ പാറ്റേഴ്‌സണ്‍ കുറ്റവാളിയാണെന്ന് കോടതി..

അന്വേഷണം ബാക്കി... ഭര്‍ത്താവിനൊപ്പം ദുബായിലെത്തി രണ്ടാം ദിവസം നവവധുവിനെ കാണാതായതു സംബന്ധിച്ച കേസിലെ പ്രധാനസാക്ഷി ദേവയാനി ജീവനൊടുക്കി

08 AUGUST 2016 08:57 AM IST
മലയാളി വാര്‍ത്ത

ഏറെ വിവാദമായ കേസിലെ പ്രധാനസാക്ഷി ജീവനൊടുക്കി. ഭര്‍ത്താവിനൊപ്പം ദുബായിലെത്തി രണ്ടാം ദിവസം നവവധുവിനെ കാണാതായതു സംബന്ധിച്ച കേസിലെ പ്രധാനസാക്ഷി ദേവയാനി സി.ബി.ഐയുടെ സംരക്ഷണയിലിരിക്കെയാണ് ജീവനൊടുക്കിയത്. കൊച്ചി ഇടപ്പള്ളി സ്വദേശിനിയായ സ്മിതയെ കാണാതായ സംഭവത്തിലെ സാക്ഷി ദേവയാനിയാണു മരിച്ചത്. തെളിവു ശേഖരണത്തിന്റെ ഭാഗമായി ബ്രെയിന്‍ ഫിംഗര്‍ പ്രിന്റിങ് പരിശോധന നടത്താനായി അഹമ്മദാബാദിലേക്കു കൊണ്ടുപോയതായിരുന്നു. 
ജൂണ്‍ 15നു പരിശോധന നടത്തിയതിനു പിന്നാലെ ദേവയാനി കക്കൂസ് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ലോഷന്‍ കുടിക്കുകയായിരുന്നു. കടുത്ത വയറുവേദന അനുഭവപ്പെട്ടതോടെ അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയിലാക്കിയ ദേവയാനി ജൂെലെ ഒമ്പതിനാണു മരിച്ചത്. രഹസ്യമാക്കിവച്ച മരണവിവരം ഇപ്പോഴാണു പുറത്തുവന്നത്. സംഭവത്തെക്കുറിച്ച് സി.ബി.ഐ. ആഭ്യന്തര അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിവാഹം കഴിഞ്ഞ് പതിനെട്ടാം ദിവസമായിരുന്നു സ്മിതയുടെ തിരോധാനം. ഭര്‍ത്താവ് പള്ളുരുത്തി തോപ്പുംപടി ചിറയ്ക്കല്‍ വലിയപറമ്പില്‍ സാബു എന്ന ആന്റണി (44)ക്കൊപ്പം 2005 സെപ്റ്റംബര്‍ ഒന്നിനാണ് സ്മിത ദുബായിലേക്കു പോയത്. അവിടെ സാബു ആന്റണിയും സ്മിതയും ദേവയാനിയുടെ ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നത്. 
മൂന്നാം തീയതി സ്മിതയെ കാണാതാകുകയും ചെയ്തു. 11 വര്‍ഷമായിട്ടും ദുരൂഹത അവസാനിച്ചിട്ടില്ല. കഴിഞ്ഞ മാര്‍ച്ചില്‍ ആന്റണിയെ അറസ്റ്റ് ചെയ്‌തെങ്കിലും കാര്യമായ തെളിവ് ലഭിക്കാത്തതിനാല്‍ ജാമ്യം ലഭിച്ചു. ദേവയാനി ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത ഞെട്ടിച്ചെന്ന് സ്മിതയുടെ ബന്ധുക്കള്‍ പറഞ്ഞു. സി.ബി.ഐ. അന്വേഷണം പ്രതീക്ഷ നല്‍കിയിരുന്നെങ്കിലും ദേവയാനിയുടെ ആത്മഹത്യയോടെ ആ സാധ്യത ഇല്ലാതാകുമോ എന്ന ആശങ്കയിലാണ് അവര്‍.
കേസില്‍ പ്രതിയാകുമെന്നു ഭയന്നാണ് ദേവയാനി ആത്മഹത്യ ചെയ്തതെന്നാണ് വിവരം. നേരത്തേ ദേവയാനി െ്രെകംബ്രാഞ്ചിനും കോടതിക്കും നല്‍കിയ മൊഴികളിലുണ്ടായിരുന്ന ദുരൂഹതകളുടെ കുരുക്കഴിക്കാനായി സി.ബി.ഐ. സംഘം അഹമ്മദാബാദിലെ രക്ഷാശക്തി യൂണിവേഴ്‌സിറ്റിയില്‍ ബ്രെയിന്‍ ഫിംഗര്‍ പ്രിന്റിങ് പരിശോധനയ്ക്കു വിധേയയാക്കിയതിനു പിന്നാലെയാണ് അവര്‍ കക്കൂസ് വൃത്തിയാക്കാന്‍ ഉപയോയിക്കുന്ന ലോഷന്‍ കുടിച്ചത്. താന്‍ മുമ്പു പറഞ്ഞതില്‍ പലതും കളവായിരുന്നെന്ന് 99 ശതമാനം വിജയസാധ്യതയുള്ള ഈ പരിശോധനയില്‍ വെളിപ്പെടുമെന്നു ഭയന്നാണ് ആത്മഹത്യയെന്നാണു പ്രാഥമിക വിവരം. ദേവയാനിയുടെ മരണം അന്വേഷണ ഉദ്യോഗസ്ഥര്‍ മറച്ചുവച്ചതിനു പിന്നില്‍ ദുരൂഹതയുണ്ട്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടായേക്കാമെന്നും അവര്‍ രക്ഷപ്പെടാതിരിക്കാനാണ് മരണവിവരം മറച്ചുവച്ചതെന്നുമാണ് അനൗദ്യോഗിക വിശദീകരണം. 
വിദേശത്തുള്ള ചിലര്‍ കേസുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിലാണെന്നും അവരെ ഉടന്‍ പിടികൂടാനാകുമെന്നു പ്രതീക്ഷയുണ്ടെന്നുമാണ് സൂചന. ബ്രെയിന്‍ ഫിംഗര്‍ പ്രിന്റിങ് പരിശോധനയിലും ഇതു സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. സ്മിതയും ഭര്‍ത്താവ് സാബു എന്ന ആന്റണിയും ദുബായില്‍ ദേവയാനിയുടെ ഫ്‌ളാറ്റിലാണു താമസിച്ചിരുന്നത്. ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ സാബുവും സ്മിതയും വഴക്കിടുന്നതു കണ്ടെന്ന് ദേവയാനി മൊഴി നല്‍കിയിരുന്നു. സാബുവിന്റെ ആക്രമണത്തില്‍ തലയ്ക്കു മുറിവേറ്റ് രക്തമൊഴുകുന്ന നിലയിലാണ് സ്മിതയെ അവസാനമായി കണ്ടത്. 
സ്മിതയെ ആന്റണി കത്തിയെടുത്ത് കുത്താനും ശ്രമിച്ചു. പിന്തിരിപ്പിക്കാന്‍ ശ്രമിച്ച തനിക്കും പരിക്കേറ്റു. തങ്ങളുടെ കാര്യത്തില്‍ ഇടപെടേണ്ടെന്ന് പറഞ്ഞ് സാബു ഭീഷണിപ്പെടുത്തിയപ്പോള്‍ ഓടി രക്ഷപ്പെട്ടു. ഏറെനേരം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ഇരുവരെയും താമസസ്ഥലത്തു കണ്ടില്ലെന്നുമായിരുന്നു ദേവയാനിയുടെ മൊഴി.സ്മിതയുടെ തിരോധാനത്തില്‍ ദേവയാനിക്കു പങ്കില്ലെന്ന വിശ്വാസത്തിലായിരുന്നു അന്വേഷണ സംഘം. അതോടെ അവരെ പ്രധാന സാക്ഷിയാക്കി. സ്മിതയുടെ ബന്ധു ദുബായില്‍ ആന്റണിയുടെ വീട്ടിലെത്തിയപ്പോള്‍ ദേവയാനിയെ അവിടെ കണ്ടിരുന്നു. 
ഇതോടെയാണ് െ്രെകംബ്രാഞ്ച് ദേവയാനിയെ പിടികൂടാന്‍ ശ്രമം തുടങ്ങിയത്. 2006ല്‍ വ്യാജപാസ്‌പോര്‍ട്ട് പ്രശ്‌നത്തില്‍ ദുബായ് പോലീസിന്റെ പിടിയിലായ ദേവയാനി നാട്ടിലെത്തി മതം മാറി ആനി വര്‍ഗീസ് എന്ന പേരിലാണ് ദുബായിലേക്കു കടന്നത്. ഒരു വൈദികനാണ് ഇതിനു സഹായിച്ചതെന്നും കണ്ടെത്തി. പിന്നീട് നിരവധി തവണ ഇവര്‍ വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചതായും തെളിഞ്ഞിരുന്നു. 2005 സെപ്റ്റംബര്‍ ഒന്നിനു ദുബായിലെത്തിയ സ്മിത അന്നു മാതാപിതാക്കളെ ഫോണില്‍ വിളിച്ചിരുന്നു. മൂന്നിനു സ്മിതയെ കാണാതായി. െവെറ്റില സ്വദേശിയായ ഡോക്ടര്‍ക്കൊപ്പം സ്മിത ഒളിച്ചോടിയെന്നായിരുന്നു ആന്റണിയുടെ വാദം. സ്മിതയുടെ തിരോധാനത്തിന് ശേഷം ആന്റണി അമേരിക്കയിലേക്കു പോകുകയും മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. 
സ്മിതയില്‍നിന്നു നിയമപരമായി വിവാഹമോചനം ആവശ്യപ്പെട്ട് ആന്റണി 2012ല്‍ മൂവാറ്റുപുഴ കുടുംബകോടതിയില്‍ ഹര്‍ജി നല്‍കി.സ്മിതയുടെ രക്ഷിതാക്കള്‍ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് 2011ല്‍ കേസ് െ്രെകംബ്രാഞ്ച് ഏറ്റെടുത്തത്. സ്മിത എഴുതിയതെന്ന പേരില്‍ ആന്റണി ഹാജരാക്കിയ കത്തിലെ കൈയക്ഷരം ആന്റണിയുടേതു തന്നെയാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിരുന്നു.
ഭര്‍ത്താവിനൊപ്പം ദുബായിലെത്തി രണ്ടാം ദിവസം നവവധുവിനെ കാണാതായതു സംബന്ധിച്ച കേസിലെ പ്രധാനസാക്ഷി ദേവയാനി ജീവനൊടുക്കി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്നെ ആരും അറസ്റ്റ് ചെയ്തിട്ടില്ല;എല്ലാ രേഖകളും പൊലീസിന് കൈമാറിയെന്ന് സൗബിന്‍ ഷാഹിര്‍  (6 minutes ago)

തിരുവനന്തപുരത്ത് ഹോട്ടല്‍ ഉടമ കൊല്ലപ്പെട്ട സംഭവത്തില്‍ 2 ജീവനക്കാര്‍ പിടിയില്‍  (18 minutes ago)

അഖിലേന്ത്യാ പണിമുടക്ക് നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു  (41 minutes ago)

പൂര്‍വിക സ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശമെന്ന് ഹൈക്കോടതി  (51 minutes ago)

കേരളത്തില്‍ നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്‍  (1 hour ago)

കോഴിക്കോട് ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് നേരെ ആക്രമണം  (1 hour ago)

കെഎസ്ആര്‍ടിസി ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്ന് മന്ത്രി ഗണേഷ് കുമാര്‍  (1 hour ago)

മൃതദേഹം ജോലിക്കാര്‍ താമസിക്കുന്ന വാടക വീട്ടില്‍  (1 hour ago)

മൃതദേഹം മണ്ണുമാന്തി യന്ത്രത്തിന്റെ ക്യാബിനില്‍ കുടുങ്ങിയ നിലയില്‍  (1 hour ago)

അഹമ്മദാബാദ് വിമാനദുരന്തം: അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു  (3 hours ago)

പുക ശ്വസിച്ച് കുഴഞ്ഞുവീണ പ്രദേശവാസികളെ ആശുപത്രിയിലേക്കു മാറ്റി  (3 hours ago)

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പിജി ഡോക്ടര്‍മാരുടെ പ്രതിഷേധം  (3 hours ago)

തലാലിന്റെ കുടുംബം മാപ്പു നല്‍കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്‍ഗം  (3 hours ago)

വി.മുരളീധരനൊപ്പമുള്ള വന്ദേഭാരതില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്  (4 hours ago)

മകളോടുളള ക്രൂരത അവസാനിപ്പിക്കാന്‍ അമ്മ കരഞ്ഞപേക്ഷിച്ചെങ്കിലും മന്ത്രവാദി നിര്‍ത്തിയില്ല  (5 hours ago)

Malayali Vartha Recommends