Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...


കൈറോയില്‍ മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശത്തില്‍ ചർച്ച തുടരുന്നതായി അറിയിച്ച് ഹമാസ്...


മേയർ ആര്യ രാജേന്ദ്രനും, എംഎൽഎ സച്ചിൻ ദേവിനുമെതിരെ വെളിപ്പെടുത്തലുമായി സെക്യൂരിറ്റി ജീവനക്കാരൻ: നോ പാർക്കിങ് സ്ഥലത്ത് വാഹനം പാർക്ക് ചെയ്യരുത് എന്ന് പറഞ്ഞതിന് ജോലി നഷ്ടമാക്കി എന്ന് പരാതി...


കലൂരിലെ ഹോസ്റ്റൽ ശുചിമുറിയിൽ കൊല്ലം സ്വദേശി പ്രസവിച്ചു:- കാമുകനില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെന്ന് യുവതി:- കാമുകന്റെ വീട്ടുകാരെ വിളിപ്പിച്ച് പോലീസ്...


കണ്ണൂര്‍ പയ്യന്നൂരില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി:- വീട്, നോക്കാൻ ഏല്‍പ്പിച്ചിരുന്ന യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി...

അന്വേഷണം ബാക്കി... ഭര്‍ത്താവിനൊപ്പം ദുബായിലെത്തി രണ്ടാം ദിവസം നവവധുവിനെ കാണാതായതു സംബന്ധിച്ച കേസിലെ പ്രധാനസാക്ഷി ദേവയാനി ജീവനൊടുക്കി

08 AUGUST 2016 08:57 AM IST
മലയാളി വാര്‍ത്ത

ഏറെ വിവാദമായ കേസിലെ പ്രധാനസാക്ഷി ജീവനൊടുക്കി. ഭര്‍ത്താവിനൊപ്പം ദുബായിലെത്തി രണ്ടാം ദിവസം നവവധുവിനെ കാണാതായതു സംബന്ധിച്ച കേസിലെ പ്രധാനസാക്ഷി ദേവയാനി സി.ബി.ഐയുടെ സംരക്ഷണയിലിരിക്കെയാണ് ജീവനൊടുക്കിയത്. കൊച്ചി ഇടപ്പള്ളി സ്വദേശിനിയായ സ്മിതയെ കാണാതായ സംഭവത്തിലെ സാക്ഷി ദേവയാനിയാണു മരിച്ചത്. തെളിവു ശേഖരണത്തിന്റെ ഭാഗമായി ബ്രെയിന്‍ ഫിംഗര്‍ പ്രിന്റിങ് പരിശോധന നടത്താനായി അഹമ്മദാബാദിലേക്കു കൊണ്ടുപോയതായിരുന്നു. 
ജൂണ്‍ 15നു പരിശോധന നടത്തിയതിനു പിന്നാലെ ദേവയാനി കക്കൂസ് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ലോഷന്‍ കുടിക്കുകയായിരുന്നു. കടുത്ത വയറുവേദന അനുഭവപ്പെട്ടതോടെ അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയിലാക്കിയ ദേവയാനി ജൂെലെ ഒമ്പതിനാണു മരിച്ചത്. രഹസ്യമാക്കിവച്ച മരണവിവരം ഇപ്പോഴാണു പുറത്തുവന്നത്. സംഭവത്തെക്കുറിച്ച് സി.ബി.ഐ. ആഭ്യന്തര അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിവാഹം കഴിഞ്ഞ് പതിനെട്ടാം ദിവസമായിരുന്നു സ്മിതയുടെ തിരോധാനം. ഭര്‍ത്താവ് പള്ളുരുത്തി തോപ്പുംപടി ചിറയ്ക്കല്‍ വലിയപറമ്പില്‍ സാബു എന്ന ആന്റണി (44)ക്കൊപ്പം 2005 സെപ്റ്റംബര്‍ ഒന്നിനാണ് സ്മിത ദുബായിലേക്കു പോയത്. അവിടെ സാബു ആന്റണിയും സ്മിതയും ദേവയാനിയുടെ ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നത്. 
മൂന്നാം തീയതി സ്മിതയെ കാണാതാകുകയും ചെയ്തു. 11 വര്‍ഷമായിട്ടും ദുരൂഹത അവസാനിച്ചിട്ടില്ല. കഴിഞ്ഞ മാര്‍ച്ചില്‍ ആന്റണിയെ അറസ്റ്റ് ചെയ്‌തെങ്കിലും കാര്യമായ തെളിവ് ലഭിക്കാത്തതിനാല്‍ ജാമ്യം ലഭിച്ചു. ദേവയാനി ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത ഞെട്ടിച്ചെന്ന് സ്മിതയുടെ ബന്ധുക്കള്‍ പറഞ്ഞു. സി.ബി.ഐ. അന്വേഷണം പ്രതീക്ഷ നല്‍കിയിരുന്നെങ്കിലും ദേവയാനിയുടെ ആത്മഹത്യയോടെ ആ സാധ്യത ഇല്ലാതാകുമോ എന്ന ആശങ്കയിലാണ് അവര്‍.
കേസില്‍ പ്രതിയാകുമെന്നു ഭയന്നാണ് ദേവയാനി ആത്മഹത്യ ചെയ്തതെന്നാണ് വിവരം. നേരത്തേ ദേവയാനി െ്രെകംബ്രാഞ്ചിനും കോടതിക്കും നല്‍കിയ മൊഴികളിലുണ്ടായിരുന്ന ദുരൂഹതകളുടെ കുരുക്കഴിക്കാനായി സി.ബി.ഐ. സംഘം അഹമ്മദാബാദിലെ രക്ഷാശക്തി യൂണിവേഴ്‌സിറ്റിയില്‍ ബ്രെയിന്‍ ഫിംഗര്‍ പ്രിന്റിങ് പരിശോധനയ്ക്കു വിധേയയാക്കിയതിനു പിന്നാലെയാണ് അവര്‍ കക്കൂസ് വൃത്തിയാക്കാന്‍ ഉപയോയിക്കുന്ന ലോഷന്‍ കുടിച്ചത്. താന്‍ മുമ്പു പറഞ്ഞതില്‍ പലതും കളവായിരുന്നെന്ന് 99 ശതമാനം വിജയസാധ്യതയുള്ള ഈ പരിശോധനയില്‍ വെളിപ്പെടുമെന്നു ഭയന്നാണ് ആത്മഹത്യയെന്നാണു പ്രാഥമിക വിവരം. ദേവയാനിയുടെ മരണം അന്വേഷണ ഉദ്യോഗസ്ഥര്‍ മറച്ചുവച്ചതിനു പിന്നില്‍ ദുരൂഹതയുണ്ട്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടായേക്കാമെന്നും അവര്‍ രക്ഷപ്പെടാതിരിക്കാനാണ് മരണവിവരം മറച്ചുവച്ചതെന്നുമാണ് അനൗദ്യോഗിക വിശദീകരണം. 
വിദേശത്തുള്ള ചിലര്‍ കേസുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിലാണെന്നും അവരെ ഉടന്‍ പിടികൂടാനാകുമെന്നു പ്രതീക്ഷയുണ്ടെന്നുമാണ് സൂചന. ബ്രെയിന്‍ ഫിംഗര്‍ പ്രിന്റിങ് പരിശോധനയിലും ഇതു സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. സ്മിതയും ഭര്‍ത്താവ് സാബു എന്ന ആന്റണിയും ദുബായില്‍ ദേവയാനിയുടെ ഫ്‌ളാറ്റിലാണു താമസിച്ചിരുന്നത്. ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ സാബുവും സ്മിതയും വഴക്കിടുന്നതു കണ്ടെന്ന് ദേവയാനി മൊഴി നല്‍കിയിരുന്നു. സാബുവിന്റെ ആക്രമണത്തില്‍ തലയ്ക്കു മുറിവേറ്റ് രക്തമൊഴുകുന്ന നിലയിലാണ് സ്മിതയെ അവസാനമായി കണ്ടത്. 
സ്മിതയെ ആന്റണി കത്തിയെടുത്ത് കുത്താനും ശ്രമിച്ചു. പിന്തിരിപ്പിക്കാന്‍ ശ്രമിച്ച തനിക്കും പരിക്കേറ്റു. തങ്ങളുടെ കാര്യത്തില്‍ ഇടപെടേണ്ടെന്ന് പറഞ്ഞ് സാബു ഭീഷണിപ്പെടുത്തിയപ്പോള്‍ ഓടി രക്ഷപ്പെട്ടു. ഏറെനേരം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ഇരുവരെയും താമസസ്ഥലത്തു കണ്ടില്ലെന്നുമായിരുന്നു ദേവയാനിയുടെ മൊഴി.സ്മിതയുടെ തിരോധാനത്തില്‍ ദേവയാനിക്കു പങ്കില്ലെന്ന വിശ്വാസത്തിലായിരുന്നു അന്വേഷണ സംഘം. അതോടെ അവരെ പ്രധാന സാക്ഷിയാക്കി. സ്മിതയുടെ ബന്ധു ദുബായില്‍ ആന്റണിയുടെ വീട്ടിലെത്തിയപ്പോള്‍ ദേവയാനിയെ അവിടെ കണ്ടിരുന്നു. 
ഇതോടെയാണ് െ്രെകംബ്രാഞ്ച് ദേവയാനിയെ പിടികൂടാന്‍ ശ്രമം തുടങ്ങിയത്. 2006ല്‍ വ്യാജപാസ്‌പോര്‍ട്ട് പ്രശ്‌നത്തില്‍ ദുബായ് പോലീസിന്റെ പിടിയിലായ ദേവയാനി നാട്ടിലെത്തി മതം മാറി ആനി വര്‍ഗീസ് എന്ന പേരിലാണ് ദുബായിലേക്കു കടന്നത്. ഒരു വൈദികനാണ് ഇതിനു സഹായിച്ചതെന്നും കണ്ടെത്തി. പിന്നീട് നിരവധി തവണ ഇവര്‍ വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചതായും തെളിഞ്ഞിരുന്നു. 2005 സെപ്റ്റംബര്‍ ഒന്നിനു ദുബായിലെത്തിയ സ്മിത അന്നു മാതാപിതാക്കളെ ഫോണില്‍ വിളിച്ചിരുന്നു. മൂന്നിനു സ്മിതയെ കാണാതായി. െവെറ്റില സ്വദേശിയായ ഡോക്ടര്‍ക്കൊപ്പം സ്മിത ഒളിച്ചോടിയെന്നായിരുന്നു ആന്റണിയുടെ വാദം. സ്മിതയുടെ തിരോധാനത്തിന് ശേഷം ആന്റണി അമേരിക്കയിലേക്കു പോകുകയും മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. 
സ്മിതയില്‍നിന്നു നിയമപരമായി വിവാഹമോചനം ആവശ്യപ്പെട്ട് ആന്റണി 2012ല്‍ മൂവാറ്റുപുഴ കുടുംബകോടതിയില്‍ ഹര്‍ജി നല്‍കി.സ്മിതയുടെ രക്ഷിതാക്കള്‍ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് 2011ല്‍ കേസ് െ്രെകംബ്രാഞ്ച് ഏറ്റെടുത്തത്. സ്മിത എഴുതിയതെന്ന പേരില്‍ ആന്റണി ഹാജരാക്കിയ കത്തിലെ കൈയക്ഷരം ആന്റണിയുടേതു തന്നെയാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിരുന്നു.
ഭര്‍ത്താവിനൊപ്പം ദുബായിലെത്തി രണ്ടാം ദിവസം നവവധുവിനെ കാണാതായതു സംബന്ധിച്ച കേസിലെ പ്രധാനസാക്ഷി ദേവയാനി ജീവനൊടുക്കി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...  (20 minutes ago)

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം പതിച്ച് ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു...  (28 minutes ago)

കൈറോയില്‍ മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശത്തില്‍ ചർച്ച തുടരുന്നതായി അറിയിച്ച് ഹമാസ്...  (37 minutes ago)

മേയർ ആര്യ രാജേന്ദ്രനും, എംഎൽഎ സച്ചിൻ ദേവിനുമെതിരെ വെളിപ്പെടുത്തലുമായി സെക്യൂരിറ്റി ജീവനക്കാരൻ: നോ പാർക്കിങ് സ്ഥലത്ത് വാഹനം പാർക്ക് ചെയ്യരുത് എന്ന് പറഞ്ഞതിന് ജോലി നഷ്ടമാക്കി എന്ന് പരാതി...  (47 minutes ago)

കലൂരിലെ ഹോസ്റ്റൽ ശുചിമുറിയിൽ കൊല്ലം സ്വദേശി പ്രസവിച്ചു:- കാമുകനില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെന്ന് യുവതി:- കാമുകന്റെ വീട്ടുകാരെ വിളിപ്പിച്ച് പോലീസ്...  (55 minutes ago)

കണ്ണൂര്‍ പയ്യന്നൂരില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി:- വീട്, നോക്കാൻ ഏല്‍പ്പിച്ചിരുന്ന യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെബികെ ജയകുമാറിന്റെ വാർത്തയ്‌ക്കൊപ്പം സുരേഷ് ഗോപിയുടെ ചിത്രം:- അബദ്ധം പിണഞ്ഞ് ദേശീയ മാധ്യമം...  (3 hours ago)

പനമ്പിള്ളിനഗർ വിദ്യാ നഗറിലെ ഫ്ലാറ്റിൽനിന്നു മാതാവു താഴേക്ക് എറിഞ്ഞു കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ ഡിഎൻഎ സാംപിൾ ശേഖരിച്ചു പൊലീസ്.... കുഞ്ഞിന്റെ അമ്മയും കേസിലെ പ്രതിയുമായ യുവതി പീഡനത്തിന് ഇരയായാണു ഗർഭ  (3 hours ago)

കള്ളക്കടൽ മുന്നറിയിപ്പിനെ തുടർന്ന് കേരളാ തീരത്ത് ഓറഞ്ച് അലർട്ട്: കേരള തീരത്ത് കടലാക്രമണം രൂക്ഷം...  (4 hours ago)

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചതിനു പിന്നാലെ ആശ്വാസമായി മഴ പ്രവചനവും വന്നു. അടുത്ത അഞ്ച് ദിവസത്തെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം രണ്ട് ദിവസം ഓരോ ജില്ലകളിൽ വീതം മഞ്ഞ അലർട  (4 hours ago)

മേയറുമായി തർക്കമുണ്ടായ ദിവസം ബസ് ഓടിക്കുന്നതിനിടെ ഒരു മണിക്കൂറോളം യദു ഫോണില്‍ സംസാരിച്ചെന്നാണു പൊലീസ് റിപ്പോർട്ടിൽ ...ബസ് നിർത്തിയിട്ടു വിശ്രമിച്ചത് 10 മിനിറ്റിൽ താഴെ മാത്രമാണ്... അതുകൊണ്ടു തന്നെ ഫോൺ  (4 hours ago)

കത്തുന്ന ചൂടിന് ആശ്വാസമേകാൻ വേനൽ മഴ... വിവിധ ജില്ലകളിൽ ഇന്ന് മഴ ലഭിച്ചേക്കും. 5 ജില്ലകളിൽ മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.. . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്  (4 hours ago)

മേയർക്കും കൂട്ടർക്കും തലവേദനയാകില്ല,മേയർക്കും എംഎ‍ൽഎയ്ക്കുമെതിരേ കേസ് എടുക്കാൻ തിരുവനന്തപുരം വഞ്ചിയൂർ സി.ജെ.എം. കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് കേസെടുത്തത്.... ജാമ്യം നൽകാവുന്ന വകുപ്പുകൾ പ്രകാരമാണ്  (4 hours ago)

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനുമായുള്ള തർക്കത്തിൽ കെഎസ്ആർടിസി കണ്ടക്ടർക്കെതിരെ ആരോപണവുമായി ഡ്രൈവർ യദു.... സച്ചിൻ ദേവ് എംഎൽഎ ബസിൽ കയറിയപ്പോൾ സീറ്റ് നൽകികയത് കണ്ടക്ടർ സുബിനാണ്...  (5 hours ago)

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പ്രഥമ മേയറുമായ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു...  (5 hours ago)

Malayali Vartha Recommends