Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

അന്വേഷണം ബാക്കി... ഭര്‍ത്താവിനൊപ്പം ദുബായിലെത്തി രണ്ടാം ദിവസം നവവധുവിനെ കാണാതായതു സംബന്ധിച്ച കേസിലെ പ്രധാനസാക്ഷി ദേവയാനി ജീവനൊടുക്കി

08 AUGUST 2016 08:57 AM IST
മലയാളി വാര്‍ത്ത

ഏറെ വിവാദമായ കേസിലെ പ്രധാനസാക്ഷി ജീവനൊടുക്കി. ഭര്‍ത്താവിനൊപ്പം ദുബായിലെത്തി രണ്ടാം ദിവസം നവവധുവിനെ കാണാതായതു സംബന്ധിച്ച കേസിലെ പ്രധാനസാക്ഷി ദേവയാനി സി.ബി.ഐയുടെ സംരക്ഷണയിലിരിക്കെയാണ് ജീവനൊടുക്കിയത്. കൊച്ചി ഇടപ്പള്ളി സ്വദേശിനിയായ സ്മിതയെ കാണാതായ സംഭവത്തിലെ സാക്ഷി ദേവയാനിയാണു മരിച്ചത്. തെളിവു ശേഖരണത്തിന്റെ ഭാഗമായി ബ്രെയിന്‍ ഫിംഗര്‍ പ്രിന്റിങ് പരിശോധന നടത്താനായി അഹമ്മദാബാദിലേക്കു കൊണ്ടുപോയതായിരുന്നു. 
ജൂണ്‍ 15നു പരിശോധന നടത്തിയതിനു പിന്നാലെ ദേവയാനി കക്കൂസ് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ലോഷന്‍ കുടിക്കുകയായിരുന്നു. കടുത്ത വയറുവേദന അനുഭവപ്പെട്ടതോടെ അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയിലാക്കിയ ദേവയാനി ജൂെലെ ഒമ്പതിനാണു മരിച്ചത്. രഹസ്യമാക്കിവച്ച മരണവിവരം ഇപ്പോഴാണു പുറത്തുവന്നത്. സംഭവത്തെക്കുറിച്ച് സി.ബി.ഐ. ആഭ്യന്തര അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിവാഹം കഴിഞ്ഞ് പതിനെട്ടാം ദിവസമായിരുന്നു സ്മിതയുടെ തിരോധാനം. ഭര്‍ത്താവ് പള്ളുരുത്തി തോപ്പുംപടി ചിറയ്ക്കല്‍ വലിയപറമ്പില്‍ സാബു എന്ന ആന്റണി (44)ക്കൊപ്പം 2005 സെപ്റ്റംബര്‍ ഒന്നിനാണ് സ്മിത ദുബായിലേക്കു പോയത്. അവിടെ സാബു ആന്റണിയും സ്മിതയും ദേവയാനിയുടെ ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നത്. 
മൂന്നാം തീയതി സ്മിതയെ കാണാതാകുകയും ചെയ്തു. 11 വര്‍ഷമായിട്ടും ദുരൂഹത അവസാനിച്ചിട്ടില്ല. കഴിഞ്ഞ മാര്‍ച്ചില്‍ ആന്റണിയെ അറസ്റ്റ് ചെയ്‌തെങ്കിലും കാര്യമായ തെളിവ് ലഭിക്കാത്തതിനാല്‍ ജാമ്യം ലഭിച്ചു. ദേവയാനി ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത ഞെട്ടിച്ചെന്ന് സ്മിതയുടെ ബന്ധുക്കള്‍ പറഞ്ഞു. സി.ബി.ഐ. അന്വേഷണം പ്രതീക്ഷ നല്‍കിയിരുന്നെങ്കിലും ദേവയാനിയുടെ ആത്മഹത്യയോടെ ആ സാധ്യത ഇല്ലാതാകുമോ എന്ന ആശങ്കയിലാണ് അവര്‍.
കേസില്‍ പ്രതിയാകുമെന്നു ഭയന്നാണ് ദേവയാനി ആത്മഹത്യ ചെയ്തതെന്നാണ് വിവരം. നേരത്തേ ദേവയാനി െ്രെകംബ്രാഞ്ചിനും കോടതിക്കും നല്‍കിയ മൊഴികളിലുണ്ടായിരുന്ന ദുരൂഹതകളുടെ കുരുക്കഴിക്കാനായി സി.ബി.ഐ. സംഘം അഹമ്മദാബാദിലെ രക്ഷാശക്തി യൂണിവേഴ്‌സിറ്റിയില്‍ ബ്രെയിന്‍ ഫിംഗര്‍ പ്രിന്റിങ് പരിശോധനയ്ക്കു വിധേയയാക്കിയതിനു പിന്നാലെയാണ് അവര്‍ കക്കൂസ് വൃത്തിയാക്കാന്‍ ഉപയോയിക്കുന്ന ലോഷന്‍ കുടിച്ചത്. താന്‍ മുമ്പു പറഞ്ഞതില്‍ പലതും കളവായിരുന്നെന്ന് 99 ശതമാനം വിജയസാധ്യതയുള്ള ഈ പരിശോധനയില്‍ വെളിപ്പെടുമെന്നു ഭയന്നാണ് ആത്മഹത്യയെന്നാണു പ്രാഥമിക വിവരം. ദേവയാനിയുടെ മരണം അന്വേഷണ ഉദ്യോഗസ്ഥര്‍ മറച്ചുവച്ചതിനു പിന്നില്‍ ദുരൂഹതയുണ്ട്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടായേക്കാമെന്നും അവര്‍ രക്ഷപ്പെടാതിരിക്കാനാണ് മരണവിവരം മറച്ചുവച്ചതെന്നുമാണ് അനൗദ്യോഗിക വിശദീകരണം. 
വിദേശത്തുള്ള ചിലര്‍ കേസുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിലാണെന്നും അവരെ ഉടന്‍ പിടികൂടാനാകുമെന്നു പ്രതീക്ഷയുണ്ടെന്നുമാണ് സൂചന. ബ്രെയിന്‍ ഫിംഗര്‍ പ്രിന്റിങ് പരിശോധനയിലും ഇതു സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. സ്മിതയും ഭര്‍ത്താവ് സാബു എന്ന ആന്റണിയും ദുബായില്‍ ദേവയാനിയുടെ ഫ്‌ളാറ്റിലാണു താമസിച്ചിരുന്നത്. ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ സാബുവും സ്മിതയും വഴക്കിടുന്നതു കണ്ടെന്ന് ദേവയാനി മൊഴി നല്‍കിയിരുന്നു. സാബുവിന്റെ ആക്രമണത്തില്‍ തലയ്ക്കു മുറിവേറ്റ് രക്തമൊഴുകുന്ന നിലയിലാണ് സ്മിതയെ അവസാനമായി കണ്ടത്. 
സ്മിതയെ ആന്റണി കത്തിയെടുത്ത് കുത്താനും ശ്രമിച്ചു. പിന്തിരിപ്പിക്കാന്‍ ശ്രമിച്ച തനിക്കും പരിക്കേറ്റു. തങ്ങളുടെ കാര്യത്തില്‍ ഇടപെടേണ്ടെന്ന് പറഞ്ഞ് സാബു ഭീഷണിപ്പെടുത്തിയപ്പോള്‍ ഓടി രക്ഷപ്പെട്ടു. ഏറെനേരം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ഇരുവരെയും താമസസ്ഥലത്തു കണ്ടില്ലെന്നുമായിരുന്നു ദേവയാനിയുടെ മൊഴി.സ്മിതയുടെ തിരോധാനത്തില്‍ ദേവയാനിക്കു പങ്കില്ലെന്ന വിശ്വാസത്തിലായിരുന്നു അന്വേഷണ സംഘം. അതോടെ അവരെ പ്രധാന സാക്ഷിയാക്കി. സ്മിതയുടെ ബന്ധു ദുബായില്‍ ആന്റണിയുടെ വീട്ടിലെത്തിയപ്പോള്‍ ദേവയാനിയെ അവിടെ കണ്ടിരുന്നു. 
ഇതോടെയാണ് െ്രെകംബ്രാഞ്ച് ദേവയാനിയെ പിടികൂടാന്‍ ശ്രമം തുടങ്ങിയത്. 2006ല്‍ വ്യാജപാസ്‌പോര്‍ട്ട് പ്രശ്‌നത്തില്‍ ദുബായ് പോലീസിന്റെ പിടിയിലായ ദേവയാനി നാട്ടിലെത്തി മതം മാറി ആനി വര്‍ഗീസ് എന്ന പേരിലാണ് ദുബായിലേക്കു കടന്നത്. ഒരു വൈദികനാണ് ഇതിനു സഹായിച്ചതെന്നും കണ്ടെത്തി. പിന്നീട് നിരവധി തവണ ഇവര്‍ വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചതായും തെളിഞ്ഞിരുന്നു. 2005 സെപ്റ്റംബര്‍ ഒന്നിനു ദുബായിലെത്തിയ സ്മിത അന്നു മാതാപിതാക്കളെ ഫോണില്‍ വിളിച്ചിരുന്നു. മൂന്നിനു സ്മിതയെ കാണാതായി. െവെറ്റില സ്വദേശിയായ ഡോക്ടര്‍ക്കൊപ്പം സ്മിത ഒളിച്ചോടിയെന്നായിരുന്നു ആന്റണിയുടെ വാദം. സ്മിതയുടെ തിരോധാനത്തിന് ശേഷം ആന്റണി അമേരിക്കയിലേക്കു പോകുകയും മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. 
സ്മിതയില്‍നിന്നു നിയമപരമായി വിവാഹമോചനം ആവശ്യപ്പെട്ട് ആന്റണി 2012ല്‍ മൂവാറ്റുപുഴ കുടുംബകോടതിയില്‍ ഹര്‍ജി നല്‍കി.സ്മിതയുടെ രക്ഷിതാക്കള്‍ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് 2011ല്‍ കേസ് െ്രെകംബ്രാഞ്ച് ഏറ്റെടുത്തത്. സ്മിത എഴുതിയതെന്ന പേരില്‍ ആന്റണി ഹാജരാക്കിയ കത്തിലെ കൈയക്ഷരം ആന്റണിയുടേതു തന്നെയാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിരുന്നു.
ഭര്‍ത്താവിനൊപ്പം ദുബായിലെത്തി രണ്ടാം ദിവസം നവവധുവിനെ കാണാതായതു സംബന്ധിച്ച കേസിലെ പ്രധാനസാക്ഷി ദേവയാനി ജീവനൊടുക്കി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (4 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (4 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (4 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (4 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (4 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (4 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (6 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (6 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (6 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (6 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (7 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (7 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (7 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (7 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (8 hours ago)

Malayali Vartha Recommends