ബ്രിട്ടൺ കൊടും തണുപ്പിലേക്ക്
കുറച്ചു മാസങ്ങളിലെ ശാന്തസുന്ദരമായ കാലാവസ്ഥ അടുത്തയാഴ്ച കീഴ്മേൽ മറിയുന്നു. ബ്രിട്ടനെ കാത്തിരിക്കുന്ന കൊടും ശൈത്യത്തിന്റെ ഏറ്റവും പുതിയ കാലാവസ്ഥാ പ്രവനചങ്ങളാണ് മുന്നറിയിപ്പേകുന്നത് . ഇതനുസരിച്ച് അഞ്ച് വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും രൂക്ഷമായ തണുപ്പു കാലം യുകെയെ പെടാപ്പാട് പെടുത്താനെത്തുകയാണ്. അതായത് നവംബര്‍ മുതല്‍ യുകെ കിടുകിടുകിടെ വിറയ്ക്കും..!!.കനത്ത മഞ്ഞും തണുപ്പും കാരണം എവിടേയ്ക്കും പോകാനാവാത്ത മാസങ്ങള്‍ പടിവാതില്‍ക്കലെത്തിയിരിക്കുന്നുവെന്ന് ചുരുക്കം. അഞ്ച് വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും ഭീകരമായ തണുപ്പുകാലം നവംബറില്‍ തുടങ്ങി ചിലപ്പോള്‍ ഫെബ്രുവരി വരെ നീണ്ടു നിന്നെന്നു വരാമെന്നാണ് വിവിധ കാലാവസ്ഥാ പ്രവചനങ്ങള്‍ മുന്നറിയിപ്പേകുന്നത്.
ആര്‍ട്ടിക്കില്‍ നിന്നും പിറവിടെയുക്കുന്ന ശൈത്യ വായു യുകെയിലേക്ക് കുതിച്ചൊഴുകിയെത്തുന്നതാണ് കടുത്ത വിന്ററിന് വഴിയൊരുക്കുന്നതെന്ന് ഫോര്‍കാസ്റ്റര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ഇതനുസരിച്ച് നവംബര്‍ മുതല്‍ ബ്രിട്ടന്‍ ശൈത്യത്തിന്റെ നീരാളിക്കൈകളാല്‍ വലിഞ്ഞ് മുറുക്കപ്പെടും. ഉത്തരധ്രുവത്തില്‍ നിന്നും കഴിഞ്ഞ ആഴ്ച മുതലുണ്ടായ വായുപ്രവാഹത്തില്‍ വന്ന വ്യതിയാനമാണ് അസാധാരണായ തണുപ്പ് കാലത്തിന് വഴിമരുന്നിടുന്നത്. ഉത്തരധ്രുവപ്രദേശത്തിനും വടക്കന്‍ യൂറോപ്പിനും മധ്യേയുള്ള സമ്മര്‍ദത്തിന്റെ ബലം കുറയുകയും ഇതിനാല്‍ ആര്‍ട്ടിക് ഓസ്‌കിലേഷന്‍(എഒ) പോസിറ്റീവില്‍ നിന്നും നെഗറ്റീവിലേക്ക് ഗതിമാറുകയും ചെയ്തതിനാലാണ് രാജ്യത്തെ കാലാവസ്ഥ മാറ്റിയെഴുതപ്പെടുന്നത്.
https://www.facebook.com/Malayalivartha