യൂറോപ്പില്‍ മഞ്ഞുവീഴ്ച കനക്കുന്നു, 20 ലേറെ മരണം
യൂറോപ്പിലെ ഒട്ടുമിക്ക രാജ്യങ്ങളും കനത്ത മഞ്ഞു വീഴ്‌ചയില്‍ ദുരിതമനുഭവിക്കുന്നു. ഇറ്റലിയിൽ റെയില്‍. റോഡ്, വ്യോമഗതാതം,ഫെറി സര്‍വീസ് എന്നിവ തടസപ്പെട്ടു. അതിശൈത്യം സഹിക്കാനാകാതെ ഇരുപതിലേറെ പേരാണ് മരണത്തിന് കീഴടങ്ങിയത്.
തെക്കന്‍ ഇറ്റലി, പോളണ്ട്, ഗ്രീക്ക് ഐലന്‍ഡ്‌സ്, ബള്‍ഗേറിയ, ചെക്ക് റിപ്പബ്ലിക് എന്നിവിടങ്ങളിലാണ് കൂടുതൽ ദുരിതം നേരിട്ടത്. തുര്‍ക്കിയില്‍ ഇസ്തംബുള്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രദേശങ്ങള്‍ ദിവസങ്ങളായി മഞ്ഞിനടിയിലാണ്.
പോളണ്ടില്‍ മാത്രം കഴിഞ്ഞദിവസമുണ്ടായ കനത്ത മഞ്ഞുവീഴ്ചയില്‍ മരിച്ചത് പത്തുപേരാണ്. റഷ്യയില്‍ പലയിടത്തും രാത്രികാല താപനില മൈനസ് 30 ഡിഗ്രിയിലും താഴെയായിരുന്നു. ചെക്ക് റിപ്പബ്ലിക്കിലെ ഈവര്‍ഷത്തെ ഏറ്റവും കുറഞ്ഞ താപനില ഇന്നലെ പ്രാഗില്‍ രേഖപ്പെടുത്തിയതായും കൊടുംതണുപ്പില്‍ മൂന്നുപേര്‍ മരിച്ചതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
ഈയാഴ്ച അവസാനത്തോടെ ബ്രിട്ടന്റെ വിവിധഭാഗങ്ങളിലും ലണ്ടന്‍ നഗരത്തിലും മഞ്ഞുവീഴുമെന്നു കാലാവസ്ഥാ പ്രവചനമുണ്ട്. യൂറോപ്പിലാകെ ഈയാഴ്ച മുഴുവന്‍ കൊടും തണുപ്പും മഞ്ഞുവീഴ്ചയും തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വീഡിയോ കാണു
https://www.facebook.com/Malayalivartha