യു എസിൽ ഇന്ത്യക്കാരൻ വാട്സാപ്പിലൂടെ ഭാര്യയെ മൊഴി ചൊല്ലി
അമേരിക്കയിൽ ഐ.ടി മേഖലയിൽ ജോലി നോക്കുന്ന ഇന്ത്യാക്കാരനായ ഹുസൈൻ ഖുറേഷിയാണ് ഭാര്യയെ വാട്സ് ആപ്പിലൂടെ മൊഴി ചൊല്ലിയത്. കുടുംബ പ്രശ്ങ്ങളാണത്രെ മൊഴിചൊല്ലിയതിനു കാരണം. ഹൈദരാബാദിലാണ് സംഭവം നടന്നത്.
വാട്സ് ആപ്പിലൂടെ മൂന്ന് തവണ തലാക്ക് ചൊല്ലി ഭാര്യയെ മൊഴി ചൊല്ലി എന്ന് ഹുസൈൻ ഖുറേഷി പറയുന്നുണ്ടെങ്കിലും തനിക്ക് ഭർത്താവിന്റെ സന്ദേശം ലഭിച്ചിട്ടില്ലെന്ന് ഭാര്യ മഹ്റീൻ പറഞ്ഞു. താൻ ചെയ്ത തെറ്റ് എന്താണെന്നു പോലും അറിയില്ലെന്നാണ് മഹരീന് പറയുന്നത്.
ഭർത്താവിന്റെ ബന്ധുക്കൾ തന്നെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും വീട്ടിൽ നിന്ന് ഇറക്കി വിട്ടുവെന്നും മഹ്റീൻ ആരോപിക്കുന്നു.ഖുറേഷിയുടെ മൂത്ത സഹോദരൻ സയ്യദ് ഫയാസുദീൻ തന്റെ ഭാര്യയായ ഹീന ഫാത്തിമയെ ആറു മാസം മുൻപ് സമാന രീതിയിൽ മൊഴി ചൊല്ലിയിരുന്നു. ഫാത്തിമക്ക് രണ്ടു പെണ്കുട്ടികളുമുണ്ട്. ഇസ്ലാമിക നിയമപ്രകാരം ലഭിക്കേണ്ട യാതൊരു രേഖയും നൽകാതെ ഇരുവരേയും മക്കളെയും വീട്ടിൽ നിന്ന് ഇറക്കിവിടുകയായിരുന്നു. തുടർന്ന് രണ്ടു പേരും ചേർന്ന് ഭർത്താക്കന്മാരുടെ വീടിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എന്നാൽ, ഇക്കാര്യത്തിൽ തനിക്ക് ഇതിൽ ഒന്നും ചെയ്യാനില്ലെന്നും ന്യൂയോർക്കിൽ താമസിക്കുന്ന മക്കൾ ആവശ്യമായ രേഖകൾ യുവതികൾക്ക് നല്കിയിട്ടുണ്ടെന്നുമാണ് ഹുസൈൻ ഖുറേഷിയുടെയും സയ്യദ് ഫയാസുദീന്റെയും പിതാവ് പറയുന്നത്.
മഹ്റീന്റെ പരാതിയിൽ ഖുറേഷിയുടെ ബന്ധുക്കളായ ഹഫീസ്, ആതിയ എന്നിവർക്കെതിരെ കേസെടുത്ത പൊലീസ് അവരെ റിമാൻഡ് ചെയ്ത് ജയിലിൽ അടച്ചു.
https://www.facebook.com/Malayalivartha