അറ്റ് ലസ് രാമചന്ദ്രന് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ തടസമായി നിൽക്കുന്ന ആ മൂന്ന് ബാങ്കുകളുടെ ലക്ഷ്യമെന്താകും...

കടക്കെണിയില്‍ പെട്ട് ദുബായ് ജയില്‍ ശിക്ഷ അനുഭവിക്കുന്ന പ്രമുഖ ജ്വല്ലറി ഉടമ അറ്റ്ലസ് രാമചന്ദ്രന്റെ ജയില്‍വാസം നീണ്ടുപോകുന്നു. 22 ബാങ്കുകളുമായാണ് രാമചന്ദ്രന് ബാധ്യതയുണ്ടായിരുന്നത്. എന്നാൽ ഈ ബാധ്യതയുള്ള ഭൂരിപക്ഷം ബാങ്കുകളുംഒത്തുതീർപ്പിന് തയ്യാറായപ്പോള്‍ 3 ബാങ്കുകള്‍മാത്രം ഈ കാര്യത്തിൽ തടസം നിൽക്കുകയാണ്. യൂണിയന്‍ ബാങ്ക്, മഷ്രിഖ് ബാങ്ക്, ദോഹ ബാങ്ക് എന്നീ സ്ഥാപനങ്ങളാണ് തടസമായി നിൽക്കുന്നത്.
അറ്റലസ് ജ്വല്ലറിയുടെ 50 തോളം ബ്രാഞ്ചുകളുടെ ഉടമയായിരുന്ന രാമചന്ദ്രന് 22 ബാങ്കുകളിലുമായി 500 ദശലക്ഷം ദിര്‍ഹത്തിന്റെ ബാധ്യതയാണ് ഉണ്ടായിരുന്നത്. എന്നാൽ നിലവില്‍ ബാങ്കുകള്‍ക്ക് 480 ദശലക്ഷം ദിര്‍ഹമാണ് നല്‍കാനുള്ളത്. ബാങ്കുകള്‍ക്കും മറ്റു വ്യക്തികള്‍ക്കും നല്‍കാനുണ്ടായിരുന്ന കടം തിരിച്ചടക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് രാമചന്ദ്രനെ ദുബയ് കോടതി 3 വര്‍ഷത്തെ തടവ് ശിക്ഷക്ക് വിധിക്കുകയായിരുന്നു. അറ്റ്ലസ് രാമചന്ദ്രന്റെ പേരില്‍ ഒമാനില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ആശുപത്രികള്‍ അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്‍.എം.സി ഗ്രൂപ്പിന് വില്‍പ്പന നടത്തിയിരുന്നു.
https://www.facebook.com/Malayalivartha

























