ഗൾഫിലും താരമാകാൻ മോദി; രണ്ടാം അങ്കത്തിലും ഇന്ത്യൻ പ്രധാനമന്ത്രിയായി അധികാരത്തിലേറിയ ശേഷം നരേന്ദ്ര മോദി ഗൾഫ് പര്യടനത്തിനൊരുങ്ങുമ്പോൾ സന്ദർശനത്തിന് രാഷ്ട്രീയമായും പ്രാധാന്യം ഏറേ
രണ്ടാം അങ്കത്തിലും ഇന്ത്യൻ പ്രധാനമന്ത്രിയായി അധികാരത്തിലേറിയ ശേഷം നരേന്ദ്ര മോദി ഗൾഫ് പര്യടനത്തിനൊരുങ്ങുമ്പോൾ സന്ദർശനത്തിന് രാഷ്ട്രീയമായും പ്രാധാന്യം ഏറുകയാണ്. നിലവിൽ കാശ്മീരിന് പ്രത്യേകാധികാരം നൽക്കിയിരുന്ന ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞ സാഹചര്യത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായി നിൽക്കുകയാണ്. ഈ സഹചര്യത്തിലാണ് യു.എ.ഇ., ബഹ്‌റൈൻ എന്നീ രാജ്യങ്ങളിൽ ഒൗദ്യോഗിക പര്യടനത്തിനായി മോദി എത്തുന്നത്.
23 മുതൽ 25 വരെയാണ് രണ്ടു രാഷ്ട്രങ്ങളിലും മോദി സന്ദർശനം നടത്തുന്നത്. ക്ഷണം സ്വീകരിച്ച് വിശിഷ്ടാതിഥിയായി മോദി എത്തുമ്പോൾ ഇസ്‌ലാമിക രാജ്യങ്ങളുടെ പിന്തുണ അദ്ദേഹം നയതന്ത്രരംഗത്ത് ഉറപ്പാക്കുകയാണ്. ഇന്ത്യയിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നിരുന്ന സമയത്താണ് യു.എ.ഇ. അവരുടെ പരമോന്നത ബഹുമതിയായ മെഡൽ ഓഫ് സായിദ് നരേന്ദ്രമോദിക്ക് നൽകുമെന്ന് പ്രഖ്യാപിച്ചത്. ആ പുരസ്കാരം സ്വീകരിക്കാനായാണ് ബഹ്‌റൈനിലേക്കുള്ള യാത്രാമധ്യേ മോദി അബുദാബിയിൽ എത്തുന്നത്.
ആഗസ്റ്റ് 24 ന് ബഹ്റൈനില്‍ എത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം ഇന്ത്യ_ ബഹ്റൈന്‍ സഹകരണത്തിെന്റ നാഴികക്കല്ലാകും എന്നുതന്നെയാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. വിവിധ സഹകരണ ചര്‍ച്ചകളില്‍ ഏര്‍പ്പെടുമെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അദ്ദേഹത്തിെന്റ സന്ദര്‍ശനം ഉജ്ജ്വലമാക്കാനുള്ള ഒരുക്കം പുരോഗമിക്കുകയാണ്.
മോദിയുടെ കഴിഞ്ഞ രണ്ടു സന്ദർശനങ്ങളും കൊണ്ട് ഇന്ത്യയും യു.എ.ഇ.യും തമ്മിലുള്ള നയതന്ത്രബന്ധം ശക്തമാക്കുന്നതിന് വലിയപങ്ക് വഹിക്കാനായി. നിക്ഷേപ മേഖലയിൽ ഇത് പ്രകടമാണ്. മേഖലയിലെ സുരക്ഷിതത്വം ഉറപ്പുവരുത്താനും ഭീകരപ്രവർത്തനങ്ങളെ ചെറുക്കാനും ഒരുമിച്ചു നിൽക്കാനുള്ള കരാറിലും ഇന്ത്യയും യു.എ.ഇ.യും ഒപ്പുവെച്ചിട്ടുണ്ട്. അറബ് മേഖലയിലും ഇന്ത്യാ ഉപഭൂഖണ്ഡത്തിലും ഐ.എസ്. ഉൾപ്പെടെയുള്ള ഭീകരവാദ സംഘടനകളെ ചെറുക്കുകയാണ് ഈ ധാരണയുടെ ലക്ഷ്യം.
അബുദാബി കിരീടാവകാശിയുടെയും ബഹ്‌റൈൻ പ്രധാനമന്ത്രിയായ രാജകുമാരന്റെയും ക്ഷണമനുസരിച്ചാണ് മോദി സന്ദർശനം നടത്തുന്നത്. ഭീകരപ്രസ്ഥാനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നവരെ കണ്ടെത്താനും അവ തടയാനും ഇപ്പോൾ തന്നെ ഇന്ത്യയും യു.എ.ഇ.യും തമ്മിൽ സഹകരിക്കുന്നുണ്ട്. ആ സഹകരണത്തിലേക്ക് ബഹ്‌റൈനിനെ കൂടി അടുപ്പിക്കാനുള്ള ശ്രമങ്ങളും മോദിയുടെ സന്ദർശനം ലക്ഷ്യമിടുന്നു.
ദ്വദിന സന്ദര്‍ശനത്തിന് എത്തുന്ന പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. ഈ പൊതുപരിപാടിയില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്കായി ഓൺലൈൻ രജിസ്ട്രേഷന് വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ട്. ദീര്‍ഘകാലത്തിനുശേഷം ബഹ്റൈന്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി എന്ന പ്രത്യേകതയും ഈ സന്ദർശനത്തിന് ഉണ്ട്. അതിനാല്‍ ഇൗ സന്ദര്‍ശനത്തെ ഇരുരാജ്യങ്ങളും പ്രാധാന്യത്തോടെയാണ് കാണുന്നത്. രൂപ ക്രഡിറ്റ് കാര്‍ഡ് ലോഞ്ചിങ്, ഖലീജ് അല്‍ ബഹ്റൈന്‍ ബേസിന്‍ എന്നിവയിലെ നിക്ഷേപം എന്നിവ സന്ദര്‍ശനവുമായി ബന്ധപ്പെട്ട പ്രധാന അജണ്ടയാവാന്‍ സാധ്യതയുണ്ടെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യു.എ.ഇ സന്ദര്‍ശനത്തിനുശേഷമാണ് മോദി എത്തുന്നത്. രാജാവ് ഹമദ് ബിന്‍ ഇൗസ ആല്‍ ഖലീഫയുടെ വിരുന്ന്, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുമായി കൂടിക്കാഴ്ച, മനാമ ശ്രീകൃഷ്ണക്ഷേത്ര നവീകരണ ഉദ്ഘാടനം എന്നിവയാണ് മുഖ്യ പരിപാടികള്‍.
https://www.facebook.com/Malayalivartha