പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് അബൂദാബി, പദ്ധതിയില്‍ ഭാഗമാവാന്‍ പ്രവാസികൾക്കും അവസരം, പങ്കെടുക്കുന്നവര്‍ക്ക് അവരുടേതായ സമയമെടുത്ത് കോഴ്സ് പൂര്‍ത്തിയാക്കാം...!
തൊഴിൽ മേഖലയിൽ കാതലായ മാറ്റങ്ങളാണ് ഗൾഫ് രാഷ്ട്രങ്ങളിൽ സംഭവിച്ച് കൊണ്ടിരിക്കുന്നത്. പ്രവാസികളും ഈ മാറ്റങ്ങൾക്ക് അനുസരിച്ചാണ് പ്രവർത്തിച്ചു പോരുന്നവരാണ്. ഡിജിറ്റല്‍ വത്ക്കരണത്തിന്റെ പാതയിലേക്ക് നീങ്ങിയിരുക്കുകയാണ് മിക്ക തൊഴിലിടങ്ങളും. എന്നാൽ അതിലുള്ള പരിഞ്ജാന കുറവ് മൂലം ഇതിൽ നിന്ന് ഉൾവലിയുന്നവരും കുറവല്ല.
ഇപ്പോൾ ഇതിനൊക്കെ മാറ്റവരുത്താനുള്ള തൊഴിലിടങ്ങളിലുള്ളവർക്ക് കൂടുതൽ സൗകര്യ പ്രദമായ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് അബൂദാബി. തൊഴിലാളികള്‍ക്കിടയിലെ ഡിജിറ്റല്‍ കരിയറും നേതൃശേഷിയും കണ്ടെത്തുന്നതിനായി അബൂദബി സ്കൂള്‍ ഓഫ് ഗവണ്‍മെന്‍റ് അഥവ എ.ഡി.എസ്.ജി ഫ്യൂച്ചര്‍ ഷേപേഴ്സ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.
പദ്ധതിക്ക് പിന്നിൽ വ്യക്തമായ ലക്ഷ്യങ്ങളാണുള്ളത്. അബൂദബി സര്‍ക്കാറിന്‍റെ ഡിജിറ്റല്‍ അജണ്ടയെ പിന്തുണക്കുക, തൊഴിലാളികളുടെ ശേഷി ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യമാണ് എ.ഡി.എസ്.ജിയുടെ പുതിയ നീക്കത്തിനു പിന്നിലുള്ളത്.സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അബൂദബി സ്വദേശികള്‍ക്കും പദ്ധതിയില്‍ ഭാഗമാവാന്‍ അവസരമുണ്ട്. അതായത് അബൂദബി സർക്കാൻ മേഖലയിൽ തൊഴിൽ ചെയ്യുന്ന പ്രവാസികൾക്കും ഈ അവസരം പ്രയോജനപ്പെടുത്താനാകും.
സമാന മനസ്കര്‍ക്കും ടെക്-വ്യവസായ മേഖലയിലെ വിദഗ്ധര്‍ക്കും സഹകരിച്ചു പ്രവര്‍ത്തിക്കാനാവും. പദ്ധതി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. പങ്കെടുക്കുന്നവര്‍ക്ക് അവരുടേതായ സമയമെടുത്ത് കോഴ്സ് പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കുന്ന രീതിയിലാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്ന പ്രത്യേകതയുമുണ്ട്.
നാലാഴ്ച നീളുന്ന പ്രാഥമിക ഘട്ടം അതായത് ചലഞ്ച് ഫേസ് വിജയകരമായി പൂര്‍ത്തിയാക്കുന്നവരില്‍ നിന്ന് മികച്ച പ്രകടനം കാഴ്ചവെച്ച 5000 പേരെ രണ്ടാം ഘട്ടമായ കണക്‌ട് ഫേസിൽ പ്രവേശിപ്പിക്കും. ആഗോള സാങ്കേതിക വിദ്യാഭ്യാസ പ്ലാറ്റ്ഫോം ആയ യു.ഡി.എ.സി.ടിയിലെ വിദഗ്ധരാവും ഈ ഘട്ടത്തിലെ കോഴ്സിന് നേതൃത്വം നല്‍കുക.
പദ്ധതിയുടെ ഭാഗമാവുന്നവര്‍ക്ക് വിജ്ഞാനവും വൈദഗ്ധ്യവും വികസിപ്പിക്കാന്‍ മികച്ച അവസരമാണ് ലഭിക്കുന്നതെന്നും ഇതിലൂടെ അവര്‍ക്ക് സാങ്കേതികജ്ഞാനം നേടാനും ഡിജിറ്റല്‍ മേഖലയില്‍ പ്രഫഷനലുകളാവാനും കഴിയുമെന്നും എ.ഡി.എസ്.ജി ഡീന്‍ സുമയ്യ അബ്ദുല്‍ അസീസ് അല്‍ ഹൊസനി പറഞ്ഞു. അപ്പോൾ ഡിജിറ്റല്‍ മേഖലയില്‍ പ്രോഫഷനലുകളാവാൻ പ്രവാസികളും തയ്യാറായിക്കോളൂ.
https://www.facebook.com/Malayalivartha