പ്രവാസികളെ ദുരുതത്തിലാക്കി അടുത്ത നടപടി, അധിക നിരക്ക് ഈടാക്കി തുടങ്ങി വിമാന കമ്പനികള്‍, ബോര്‍ഡിംഗ് ഗേറ്റില്‍ ഹാന്‍ഡ് ബാഗേജ് പരിശോധന കമ്പനികള്‍ കര്‍ശനമാക്കി...!
ലഗേജ് അലവന്‍സുകളില്‍ നിയന്ത്രണം തുടങ്ങി വിമാന കമ്പനികള്‍.പ്രവസികളെ സംബന്ധിച്ച് വലിയൊരു തിരിച്ചടിയാണ് വിമാന കമ്പനികളുടെ ഈ നടപടി. യു.എ ഇ-ഇന്ത്യ സെക്ടറില്‍ ഒന്നിലധികം ചെക്ക്-ഇന്‍ ബാഗേജുകള്‍ കൊണ്ടുപോകാന്‍ അനുവദിക്കുന്നതിന് ചില വിമാന കമ്പനികള്‍ അധിക നിരക്ക് ഈടാക്കി തുടങ്ങിയിട്ടുണ്ട്.
ലാപ്ടോപ്പ് ബാഗും ബാക്ക്പാക്കും രണ്ട് കൈ ലഗേജുകള്‍ അനുവദിച്ചിരുന്ന വിമാന കമ്പനികള്‍ ഇപ്പോള്‍ ഒരെണ്ണം മാത്രമേ അനുവദിക്കുന്നുള്ളൂ. ബോര്‍ഡിംഗ് ഗേറ്റില്‍ ഹാന്‍ഡ് ബാഗേജ് പരിശോധന കമ്പനികള്‍ കര്‍ശനമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ നിരക്ക് ഗണ്യമായി വര്‍ധിച്ചതോടെയാണ് നടപടിയെന്നാണ് ലഭിക്കുന്ന വിവരം.
ലഗേജില്‍ ഒരു കിലോഗ്രാം പരിധി കവിഞ്ഞാലും അധിക നിരക്ക് ഈടാക്കുന്നുണ്ട്. അതേസമയം ചെലവ് കുറഞ്ഞ വിമാന കമ്പനികളാണ് ലഗേജ് നയം കൂടുതല്‍ കര്‍ശനമാക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.10 കിലോ സൗജന്യ ഹാന്‍ഡ് ബാഗേജ് അലവന്‍സ് വാഗ്ദാനം ചെയ്യുന്നതായി എയര്‍ അറേബ്യ അറിയിച്ചു.
എന്നാല്‍ ഓരോ യാത്രക്കാരന്റെയും ഹാന്‍ഡ് ബാഗേജ് അലവന്‍സ് സൂചിപ്പിച്ച ഭാരത്തില്‍ കവിയാന്‍ പാടില്ല. ഹാന്‍ഡില്‍, പോക്കറ്റുകള്‍, ചക്രങ്ങള്‍ എന്നിവ ഉള്‍പ്പെടെ അളവുകള്‍ 55cm x 40cm x 20cm കവിയാന്‍ പാടില്ല. രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഒരു സാധാരണ വലിപ്പത്തിലുള്ള ബാഗിന് അര്‍ഹതയുണ്ട്.
ഒരു യാത്രക്കാരനെയും ഒന്നില്‍ കൂടുതല്‍ ഹാന്‍ഡ് ബാഗേജുകള്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അറിയിപ്പ്. ക്യാബിന്‍ ബാഗേജ് അനുവദനീയമാണ്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഏഴ് കിലോഗ്രാം (ഡ്യൂട്ടി ഫ്രീ ഇനങ്ങള്‍ ഉള്‍പ്പെടെ), അളവുകള്‍ 20x14x9 ഇഞ്ചില്‍ കൂടരുത്. അധികമായി കണ്ടെത്തിയ ഹാന്‍ഡ് ബാഗേജ് ബോര്‍ഡിംഗ് ഗേറ്റില്‍ നിന്ന് വീണ്ടെടുക്കുകയും യാത്രക്കാര്‍ ബാധകമായ നിരക്കുകള്‍ നല്‍കുകയും വേണം.
ഡ്യൂട്ടി ഫ്രീ, ലാപ്‌ടോപ്പ് ഉള്‍പ്പെടെ ഹാന്‍ഡ് ബാഗേജ് ഏഴ് കിലോ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് സ്‌പേസ് ജെറ്റ് അധികൃതര്‍ അറിയിച്ചു. കൂടാതെ അനുവദിച്ച ബാഗേജ് രണ്ടില്‍ കൂടുതല്‍ ബാഗുകള്‍ ഉണ്ടെങ്കില്‍ ഓരോ അധിക ബാഗുകള്‍ക്കും 75 ദിര്‍ഹം നല്‍കണം. ഇത്തരത്തിലാണ് വിമാന കമ്പനികളുടെ നിർദ്ദേശങ്ങൾ.
https://www.facebook.com/Malayalivartha