പ്രവാസികൾ നാട്ടിലേക്ക് കുതിക്കാൻ സർവ്വീസുകളുടെ ചാകര, ഇത്തവണ കൂടുതല്‍ ഷെഡ്യൂളുകള്‍ ക്രമീകരിച്ച് വിമാനകമ്പനികൾ

ഗൾഫ് രാഷ്ട്രങ്ങളിൽ കൊവിഡ് മഹാമാരി വരുത്തിവച്ചത് വല്ലാത്തൊരു പൊല്ലാപ്പായിരുന്നു. നിയന്ത്രണങ്ങളുടെ കൂമ്പാരം തന്നെയായിരുന്ന ഏർപ്പെടുത്തിയിരുന്നത്. ഇതിൽ ആകെ പെടാപ്പാട് അനുഭവിച്ചത് പ്രവാസികളാണ്. നാട്ടിലേക്ക് യാത്രചെയ്യാനോ പുറത്തിറങ്ങാനോ ഒന്നും കഴിയാത്ത അവസ്ഥ. മൂന്ന് നേരവും ഭക്ഷണം കിട്ടാനില്ലാത്ത അവസ്ഥവരെ ഉണ്ടായതായി കുവൈത്തിൽ നിന്ന് ഒരു പ്രവാസി തന്റെ അനുഭവം പങ്കുവയ്ക്കുകയുണ്ടായി.
ഇത്രയും മോശമായ അവസ്ഥയിൽ നിന്ന് ഇപ്പോൾ നിയന്ത്രണങ്ങളൊക്കെ ഏറെക്കുറേ എടുത്തുമാറ്റിയ ആശ്വാസത്തിലാണ് പ്രവാസികൾ .മഹാമാരി മൂലം രണ്ടു വർഷമായി നാട്ടിലേക്ക് മടങ്ങാൻ കഴിയാത്തിരുന്ന വിഷമമെല്ലാം തീർക്കാൻ തന്നെയാണ് പ്രവാസികളുടെ പ്ലാൻ പലരും കുടുബങ്ങളെ ഒരു നോക്ക് നേരിൽ കാണാനായി ടിക്കറ്റെടുത്ത് കാത്തിരിക്കുകയാകാം..ചിലർപോയ സന്തോഷം ഒപ്പമുള്ളവരുമായായി പങ്കുവെച്ചിട്ടുണ്ടാകാം.
ഇത്തരത്തിൽ പ്രവാസികളെല്ലം തന്നെ നാട്ടിലേക്ക് പായാനുള്ള തിടുക്കത്തിലാണ്.കുവൈത്തില്‍ കൊവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കിയതിന് ശേഷമുള്ള ആദ്യ മധ്യ വേനലവധി അടുത്ത മാസം ആരംഭിക്കാനിരിക്കെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പൂര്‍ണ സജ്ജാമാകുന്നു. ഇതിന്റെ ഭാഗമായി വേനല്‍ കാല ഷെഡ്യൂളുകള്‍ തയ്യാറാക്കുന്ന പ്രക്രീയയിൽ ഏർപ്പെട്ടിരിക്കുകയാണ് വിമാനക്കമ്പനികള്‍.
40ലധികം വിമാന കമ്ബനികളാണ് കുവൈത്ത് കേന്ദ്രീകരിച്ച് നേരിട്ട് സര്‍വീസ് നടത്തുന്നത്. ഈദുല്‍ ഫിത്വര്‍ അവധിയും മധ്യ വേനലവധിയും അടുത്തടുത്താണ് വരുന്നത്. അതിനാല്‍ കൂടുതല്‍ ഷെഡ്യൂളുകള്‍ ആണ് ഓരോ വിമാനകമ്പനികളും ഇത്തവണ ക്രമീകരിക്കുന്നതെന്നാണ് വിവരം.
അതേസമയം, വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലിന്റെ നിര്‍മാണം പൂര്‍ത്തിയായിവരികയാണ്. ഈ വര്‍ഷം ഒടുവിലോടെ ടെര്‍മിനല്‍ 2 പൂര്‍ത്തിയാകുമെന്നാണ് അറിയിച്ചിരുന്നത്. എയർക്രാഫ്റ്റ് ഹാങ്ങേഴ്സ് നിർമാണം അറ്റകുറ്റപ്പണി, റൺവേ, പുതിയ പാസഞ്ചർ കെട്ടിടത്തിന്‍റെ സർവിസ് ബിൽഡിങ് എന്നിവയുൾക്കൊള്ളുന്നതാണ് ഈ ഘട്ടം. രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പുരോഗമിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
രണ്ടാം ടെർമിനൽ നിർമാണം പൂർത്തിയാകുന്നതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പ്രതിവർഷം 25 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാവുന്ന പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളമാകും. കുവൈത്ത് വിമാനത്താവളത്തെ ആഗോള ട്രാൻസിറ്റ് കേന്ദ്രമാക്കാനാണ് വ്യോമയാന വകുപ്പ് ശ്രമിക്കുന്നത്.
77 വിമാനങ്ങളെ ഒരേസമയം ഉൾക്കൊള്ളാൻ കഴിയുന്ന പശ്ചിമേഷ്യയിലെ ഏറ്റവും വലിയ കാർഗോ സിറ്റിയുടെ നിർമാണം അവസാനഘട്ടത്തിലാണ്. ഇതോടെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കാരണം കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിക്കുന്ന ട്രാൻസിറ്റ് ഹബ്ബ് ആയി കുവൈത്ത് മാറുമെന്നാണ് പ്രതീക്ഷ.
https://www.facebook.com/Malayalivartha

























