യു.എ.ഇയിൽ ഇതറിയാതെ എത്തിയാൽ പെട്ടുപോകും...,കൊവിഡിന് ശേഷം എല്ലാം തകിടം മറിഞ്ഞു, താമസകെട്ടിടങ്ങളുടെയും വാണിജ്യ കെട്ടിടങ്ങളുടെയും വാടകനിരക്ക് കോവിഡിന് മുമ്പുള്ള നിലയിൽ...! ചെലവികൂടുന്നതോടെ പിടിച്ചുനിൽക്കാൻ പ്രവാസികൾ ഇനി പാടുപെടും..

യു.എ.ഇ.യിൽ കോവിഡ് കേസുകൾ കുറഞ്ഞത് ഒരുതരത്തിൽ നോക്കുമ്പോൾ പ്രവാസികൾ ആശ്വാസമാണ്. എന്നാൽ മറ്റൊരുതരത്തിൽ ഇത് പ്രവാസികൾക്ക് തിരിച്ചടിയാവുകയാണ്. . കെട്ടിട വാടകയിൽ വൻ വര്‍ധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കച്ചവടത്തിനാവശ്യമായ മുറികള്‍ക്കും താമസിക്കാനുള്ള ഫ്ലാറ്റുകള്‍ക്കും വില്ലകള്‍ക്കുമുൾപ്പെടെ വാടക കൂടി. ദുബായിലെ മിക്ക താമസകെട്ടിടങ്ങളുടെയും വാണിജ്യ കെട്ടിടങ്ങളുടെയും വാടകനിരക്ക് കോവിഡിന് മുമ്പുള്ള നിലയിലേക്ക് എത്തിയിരിക്കുകയാണ്.
ആഗോള റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി നൈറ്റ് ഫ്രാങ്കിന്റെ, തിങ്കളാഴ്ച പുറത്തുവന്ന വിശകലനം അനുസരിച്ച് ദുബായിലെ 27 സ്ഥലങ്ങളിൽ അഞ്ചിടത്ത് ഓഫീസ് വാടകനിരക്ക് കോവിഡിന് മുൻപുള്ള നിലയിലേക്കെത്തി. താമസക്കാര്‍ക്കുള്ള ഇടങ്ങളില്‍ ഫ്ലാറ്റുകള്‍ക്കും കടമുറികള്‍ക്കുമാണ് ഡിമാന്‍റ്. കുടുംബങ്ങള്‍ കൂടുതലായി വന്ന് തുടങ്ങിയതും വാടക കൂട്ടാനിടയാക്കിയിട്ടുണ്ട്.
കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനം നടന്നുവന്നതിനാല്‍ നിരവധി കുടുംബങ്ങള്‍ താല്‍ക്കാലികമായിട്ടെങ്കിലും നാട്ടിലേക്ക് മാറിയിരുന്നു. സ്‌കൂളുകള്‍ നേരിട്ടുള്ള പഠനം പൂര്‍ണമായും ആരംഭിച്ചതോടെ ഇവരും മടങ്ങിയെത്തിയിട്ടുണ്ട്.ഇതെല്ലാം വാടക ഉയരാൻ ഇടയാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
മാത്രമല്ല അബുദാബിയിലെ കെട്ടിടങ്ങളിലും മറ്റ് എമിറേറ്റുകളിലും നിരക്ക് വർധിക്കാൻ തുടങ്ങിയതായാണ് വിവരം. ഇടനിലക്കാര്‍ കെട്ടിട ഉടമകളില്‍ നിന്ന് കെട്ടിടങ്ങള്‍ മൊത്തത്തില്‍ വാടകയ്‌ക്കെടുത്ത് മറിച്ചുനല്‍കുന്നതും വാടക വര്‍ധനവിന് കാരണമായിട്ടുണ്ട്.താമസവാടകയിൽ വർധന വന്നുതുടങ്ങിയതോടെ ഷാർജയിൽ നിന്നും മറ്റ് എമിറേറ്റുകളിൽനിന്നും ദുബായിലേക്ക് താമസം മാറുന്നവരുടെ എണ്ണവും കുറഞ്ഞു.വ്യവസായ മേഖലയിലെ വിവിധ സെക്ടറുകളില്‍ കൂടുതലായും ആവശ്യക്കാരെത്തുന്നത് ചെറുതും വലുതുമായ ഗോഡൗണുകള്‍ക്ക് വേണ്ടിയാണ്.
അതിനാല്‍ തന്നെ ഇവിടങ്ങളില്‍ 20 മുതല്‍ 35 ശതമാനം വരെ വാടകയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. കുടുംബങ്ങള്‍ കൂടുതലായി വന്ന് തുടങ്ങിയതും
ഫ്ലാറ്റ് വാടക കൂട്ടാനിടയാക്കിയിട്ടുണ്ട്. ദേര, സ്പോർട്‌സ് സിറ്റി, ബിസിനസ് ബേ, പാം ജുമൈര, ഗ്രീൻസ്, ഡിസ്‌കവറി ഗാർഡൻസ്, ഇന്റർനാഷണൽ സിറ്റി എന്നിവിടങ്ങളിൽ വാടക കൂട്ടിയിട്ടുണ്ട്. വാടക ഇനിയും കൂടാൻതന്നെയാണ് സാധ്യതയെന്ന് ഈ മേഖലയിൽ ഉള്ളവർ ചൂണ്ടിക്കാട്ടുന്നു.
അബൂദബി കോര്‍ണിഷ് ഏരിയയിലെ ശരാശരി വാടക 7.2ശതമാനം ഉയര്‍ന്നതായിട്ടാണ് കണക്ക്.അബൂദബിയിലെ ജീവിതച്ചെലവ് കുറക്കാന്‍, കോവിഡ് മൂര്‍ച്ഛിച്ച സമയങ്ങളില്‍ വാടക കുറഞ്ഞ മേഖലകളിലേക്ക് നിരവധി പേരാണ് താമസം മാറിയിരുന്നത്.ഇവരില്‍ പലരും ജോലികളിലെ അസ്ഥിരതയും അനിശ്ചിതത്വവും മാറിത്തുടങ്ങിയതോടെ നഗര പ്രദേശങ്ങളില്‍ മടങ്ങിവരാന്‍ തുടങ്ങിയിട്ടുണ്ട്.
കോവിഡിന് മുൻപ് നൽകിയിരുന്ന വാടക തന്നെയായിരിക്കും ഇനി മിക്കയിടങ്ങളിലും നൽകേണ്ടിവരിക എന്നത് ഇത്തരക്കാർക്ക് തിരിച്ചടിയാകും. കുടുംബങ്ങള്‍ കൂടുതലായി ആശ്രയിക്കുന്ന മുസഫ മേഖലയില്‍, നിലവില്‍ താമസിക്കുന്നവര്‍ക്ക് കരാര്‍ പുതുക്കുമ്പോള്‍ വാടക കുറച്ച് നല്‍കാന്‍ ഫ്ലാറ്റ് ഉടമകള്‍ തയാറാവാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
https://www.facebook.com/Malayalivartha

























