വ്യക്തമായ ആസൂത്രണം...! ദുബൈയിൽ പ്രവാസി ദമ്പതികളെ കുത്തിക്കൊലപ്പെടുത്തി, പാക് സ്വദേശി കൊലപാതകം നടത്തിയത് ആറു മണിക്കൂര്‍ ഒളിച്ചിരുന്ന ശേഷം, ദമ്പതികളെ ആക്രമിക്കുന്നതിനിടയില്‍, ശബ്ദം കേട്ടെത്തിയ മൂത്തമകളെയും പ്രതി ആക്രമിച്ചു, പെണ്‍കുട്ടി അലാറാം മുഴക്കിയതോടെ പിന്നെ സംഭവിച്ചത്.....

കടുത്ത ശിക്ഷാ നടപടികളാണ് ഗൾഫ് രാഷ്ട്രങ്ങൾ പിന്തുടരുന്നതെങ്കിലും കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ഒരു കുറവും വന്നിട്ടില്ല. പ്രവാസികളും ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടാറും ഇരകളാകാറുമാണ്ട്. ഇപ്പോൾ പുറത്തുവരുന്നതും അത്തരമൊരു സംഭവമാണ്. മോഷണത്തിനായി പ്രവാസി ദമ്പതികളെ കുത്തിക്കൊലപ്പെടുത്തിയ പാകിസ്ഥാന്‍ സ്വദേശിക്ക് വധശിക്ഷ വിധിച്ചിരിക്കുകയാണ്.
ദുബൈ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ദുബൈ അറേബ്യന്‍ റാഞ്ചസിലെ വില്ലയിലെ താമസക്കാരായ ഗുജറാത്ത് സ്വദേശികളാണ് ആക്രമണത്തിന് ഇരകളായത്.ഹിരണ്‍ ആദിയ (48), വിധി ആദിയ (40) എന്നിവരെ കുത്തി കൊലപ്പെടുത്തിയ കേസിൽ, 26കാരനായ പാകിസ്ഥാനി നിര്‍മ്മാണ തൊഴിലാളിയ്ക്ക് ദുബൈ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്.
ഷാര്‍ജയില്‍ ബിസിനസ് നടത്തിയിരുന്ന ദമ്പതികളാണ് പാക് പൗരന്റെ കൊടുംക്രൂരതയ്ക്ക് ഇരയായത്. ഇവരുടെ വീടിന്റെ അറ്റകുറ്റപ്പണിക്കായി കുറച്ചു നാള്‍ ഇവിടെ ജോലി ചെയ്തിരുന്നു ഇയാള്‍.2020 ജൂണ്‍ 17ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വ്യക്തമായ ആസൂത്രണത്തോടെ ആയിരുന്നു കൊലപാതകം നടത്തിയത്.വില്ലയ്ക്ക് പുറത്ത് ആറു മണിക്കൂര്‍ ഒളിച്ചിരുന്ന ശേഷമായിരുന്നു പ്രതി കൊലപാതകം നടത്തിയത്. ഇതും സ്വന്തം മക്കളുടെ മുമ്പിലിട്ടാണ് കൊലപ്പെടുത്തിയത്.
ഹിരണിന് ശരീരത്തിന്റെ പല ഭാഗങ്ങളിലായി 10 തവണ കുത്തേറ്റെന്നും ഇദ്ദേഹത്തിന്റെ ഭാര്യയെ 14 തവണ കുത്തിയെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടിൽ പറയുന്നു. ദമ്പതികളെ ആക്രമിക്കുന്നതിനിടയില്‍, ശബ്ദം കേട്ടെത്തിയ മൂത്തമകളെയും പ്രതി ആക്രമിച്ചു. എന്നാൽ പെണ്‍കുട്ടി അലാറാം മുഴക്കിയതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തി.
എന്നാൽ പൊലീസ് സ്ഥലത്ത് എത്തിയതും പ്രതി അവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു. തുടർന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. കൃത്യത്തിന് ഉപയോഗിച്ച കത്തി ദമ്പതികൾ താമസിച്ചിരുന്ന വില്ലയുടെ 500 മീറ്റര്‍ അകലെ നിന്ന് കണ്ടെടുത്തു. അതേസമയം മോഷണ ശ്രമം നടത്തിയത് അമ്മയുടെ ചികിത്സയ്ക്ക് വേണ്ടിയുള്ള പണം കണ്ടെത്താനാണെന്ന് പ്രതി പോലീസിനോട് പറഞ്ഞു.
https://www.facebook.com/Malayalivartha

























