പ്രവാസികളെ ആരുത് കടുംകൈ..., ഈ കണക്കുകൾ വേദനിപ്പിക്കുന്നത്, ഗള്‍ഫ് രാജ്യങ്ങളില്‍ ആറ് മാസത്തിനിടെ ആത്മഹത്യ ചെയ്തത് മുപ്പത്തിയേഴ് പ്രവാസികൾ..!

മനസില്ലാ മനസോടെ ആണ് ഒട്ടുമിക്ക പ്രവാസികളും ഗൾഫിൽ തൊഴിൽ തേടി പോകുന്നത്. സ്വന്തം കുടുംബത്തേയും ഭാവിയെ കുറിച്ചും ചിന്തിക്കുമ്പോൾ പിന്നെ എന്ത് തന്നെ ആയാലും പിന്നെ പിന്നോട്ടൊന്നു ചിന്തിക്കില്ല. ഇങ്ങനെ ഗള്‍ഫ് രാജ്യങ്ങളില്‍ എത്തുന്നവരിൽ ചിലർ മനസില്ലാ മനസോടെ ആകും ജോലി ചെയ്യുക. എന്നാൽ നിരവധി പ്രതിസന്ധി ഘട്ടത്തിലൂടെയുള്ള യാത്രയിൽ പാതിവഴിൽ ജീവിതം അവസാനിപ്പിക്കുന്ന പ്രവാസികളുടെ എണ്ണം കൂടിവരികയാണ്.
പല കരണങ്ങളാണ് ഇതിലേക്ക് പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. സഹായ സന്നദ്ധ പ്രവര്‍ത്തകര്‍ പറയുന്നതനുസരിച്ച് കടം മൂലമുണ്ടാകുന്ന സാമൂഹിക അവഹേളനവും, അനധികൃത സ്വകാര്യ പണമിടപാടുകാരില്‍ നിന്നുള്ള പീഡനവും ആത്മഹത്യലേക്ക് നയിക്കുന്നുവെന്നാണ്.
ആറുമാസത്തിനിടയിൽ ദുബായിലും, നോര്‍ത്തേണ്‍ എമിറേറ്റിലുമായി 37 ഇന്ത്യന്‍ പൗരന്മാര്‍ ആത്മഹത്യ ചെയ്തതായി ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2007 മുതല്‍ കഴിഞ്ഞ വര്‍ഷം വരെ ഇന്ത്യക്കാര്‍ക്കിടയില്‍ 700 ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
തിരിച്ചടയ്ക്കാത്ത വായ്പകളില്‍ നിന്നോ മറ്റ് സാമ്പത്തിക സമ്മര്‍ദ്ദങ്ങളില്‍ നിന്നോ ഉള്ള കടമാണ് ആത്മഹത്യയിലേക്ക് നയിക്കുന്നത് എന്നാണ് വിവരം. 2008 ലെ സാമ്പത്തിക മാന്ദ്യത്തിലാണ് യുഎഇയില്‍ ഏറ്റവുമധികം ഇന്ത്യക്കാർ ആത്മഹത്യ ചെയ്തത്. 176 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. തൊഴില്‍ നഷ്‌ടവും മാനസികവും വ്യക്തിപരവും സാമ്പത്തികവുമായ പ്രശ്‌നങ്ങളാണെന്ന് ഇവരെ ഈ കടുകൈയ്യിലേക്ക് നയിച്ചത്.
മലയാളികൾക്കിടയിൽ ഏറെ ചർച്ചയ്ക്ക് വഴിവെച്ച സംഭവമായിരുന്നു മലയാളി കുടുംബത്തില്‍ കടബാധ്യതയെ തുടര്‍ന്ന് ദമ്പതികൾ മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. മലയാളികളായ നിര്‍മ്മാതാവ് സന്തോഷ് കുമാറും ഭാര്യ മഞ്ജു മേനോനും കടബാധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് 9 വയസുള്ള മകള്‍ ഗൗരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ജൂലൈ 8 മുതല്‍ വീട്ടുകാരെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ബഹളം കൂട്ടി. തുടർന്ന് അല്‍ നഹ്‌ദ ഫ്‌ളാറ്റില്‍ പോലീസ് അതിക്രമിച്ചു കയറിയാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഇത്തരം നിരവധി സംഭവങ്ങളാണ് യു.എ.ഇയിലടക്കം റിപ്പോർട്ട് ചെയ്യുന്നത്.
https://www.facebook.com/Malayalivartha

























