വിമാന ടിക്കറ്റ് നിരക്കിൽ മൂന്നിരട്ടിയിലധികം വർദ്ധനവ്, പൊള്ളുന്ന ടിക്കറ്റ് നിരക്കിൽ നാട്ടിലേക്ക് മടങ്ങാൻ സാധിക്കുന്നില്ല, ഇത്തവണയും പെരുനാളിന് കുടുംബത്തോടൊപ്പം പങ്കുചേരാൻ സാധിക്കാത്തതിന്റെ പ്രയാസത്തിൽ പ്രവാസികൾ...!

രണ്ട് വര്‍ഷത്തെ കൊവിഡ് മഹാമാരിയ്ക്ക് ശേഷം പെരുന്നാള്‍ ആഘോഷത്തിനായി നിരവധി പേരാണ് നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നത്. ടിക്കറ്റ് നിരക്ക് അൽപ്പം കൂടുതലാണെങ്കിലും കൊവിഡിന് ശേഷമുള്ള ആദ്യ പെരുനാളായതിനാൽ മിക്കവരും വിമാന ടിക്കറ്റ് ബുക്ക് ചെയ്തത് കഴിഞ്ഞു. ഈ അവസരം ശരിക്കും മുതലെടുക്കുകയാണ് വിമാനക്കമ്പനികൾ.
കുറഞ്ഞ ശമ്പളത്തിൽ ജോലിചെയ്യുന്ന പ്രവാസികളാണ് ഇതോടെ ആടപടലം പെട്ടിരിക്കുന്നത്. ഗൾഫിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയിലധികമാണ് വർദ്ധിച്ചിരിക്കുന്നത്.അതിനാൽ കുറഞ്ഞ ശമ്പളക്കാരായ പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാനാവാത്ത അവസ്ഥയാണ്. ഇത്തവണയും പെരുനാളിന് കുടുംബത്തോടൊപ്പം പങ്കുചേരാൻ സാധിക്കാത്തതിന്റെ പ്രയാസത്തിലാണ് ഇവർ.
മേയ് 2ന് പെരുനാളാകാനുള്ള സാദ്ധ്യത മുന്നിൽക്കണ്ട് ഇതിന് ഒരാഴ്ച മുമ്പ് മുതൽ ടിക്കറ്റ് നിരക്ക് കൂത്തനെ കൂട്ടിയിരിക്കുകയാണ് വിമാനകമ്പനികൾ. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് രണ്ടുവർഷമായി പലർക്കും പെരുനാളിന് നാട്ടിലെത്താൻ കഴിഞ്ഞിരുന്നില്ല. പ്രവാസി കുടുംബങ്ങളടക്കം ടിക്കറ്റ് ബുക്ക് ചെയ്തത് വിമാന കമ്പനികൾ കൊള്ളയ്ക്കുള്ള അവസരമാക്കിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
പെരുന്നാള്‍ അവധിയില്‍ ഒരാഴ്ചത്തേക്ക് നാട്ടിലേക്ക് പോയി വരാന്‍ നാലംഗ കുടുംബത്തിന് കുറഞ്ഞത് 9500 ദിര്‍ഹം (2 ലക്ഷത്തോളം രൂപ) നല്‍കേണ്ടി വരും. ഇതോടെ പല പ്രവാസി കടുംബങ്ങളും യാത്ര തന്നെ വേണ്ടെന്ന് വച്ചിട്ടുണ്ട്.ഇത്രയധികം തുക കൊടുത്താല്‍ പോലും നേരിട്ടുള്ള വിമാനങ്ങളില്‍ സീറ്റ് ലഭിക്കില്ല. മറ്റൊരു രാജ്യം വഴി കണക്ഷന്‍ വിമാനങ്ങള്‍ ലഭിക്കും. നേരിട്ട് വിമാനത്തില്‍ സിറ്റ് ലഭിക്കുകയാണെങ്കില്‍ അഞ്ചിരട്ടി തുക കൊടുക്കേണ്ടി വരും.
പെരുനാളായതിനാൽ പല റൂട്ടുകളിലും നേരിട്ടുള്ള ടിക്കറ്റ് ലഭ്യമല്ലാതായതോടെ, കണക്ടിംഗ് വിമാനങ്ങളും നിരക്ക് കുത്തനെ കൂട്ടിയിരിക്കുകയാണ്. യാത്രാസമയം കൂടുമെന്നതിനാൽ കണക്ടിംഗ് വിമാനങ്ങളിൽ ടിക്കറ്റ് നിരക്ക് അൽപ്പം കുറയാറുണ്ട്. കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം സെക്ടറുകളിൽ നിരക്കിൽ ചെറിയ വ്യത്യാസമുണ്ട്.
ടിക്കറ്റ് നിരക്ക് പൊതുവെ കുറവുള്ളത് എയർഇന്ത്യ എക്സ്പ്രസിലാണ്. മറ്റ് വിമാനങ്ങളെ അപേക്ഷിച്ച് 5,000 മുതൽ 10,000 രൂപ വരെ കുറവുണ്ട്. എന്നാൽ അപ്പോഴുള്ള വിമാന കമ്പനികളുടെ ടിക്കറ്റ് കൊള്ളയ്ക്ക് പെരുനാളിന് ശേഷം മാത്രമേ അറുതി വരുകയുള്ളൂ. ഇതിന് ശേഷമാകും ഇനി ടിക്കറ്റ് നിരക്ക് കുറയുകയെന്നാണ് റിപ്പോർട്ടുകൾ.
https://www.facebook.com/Malayalivartha

























