റമദാന്‍ സഹായം വിതരണം ചെയ്യാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടു, ധനസഹായം ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തും

റമദാന്‍ സഹായം വിതരണം ചെയ്യാന്‍ ഉത്തരവ്. സോഷ്യല്‍ ഇന്‍ഷൂറന്‍സ് ഗുണഭോക്താക്കള്‍ക്ക് ധനസഹായ വിതരണത്തിനാണ് തിരുഗേഹങ്ങളുടെ സേവകന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടിരിക്കുന്നത്. കുടുംബനാഥന് 1000 റിയാലും ആശ്രിതര്‍ക്ക് 500 റിയാലുമാണ് സഹായ വിതരണം ചെയ്യുക. ഏകദേശം 2 ബില്യണ്‍ റിയാലില്‍ കൂടുതല്‍ തുക ഇതുവഴി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തും.
അതേസമയം, കിരീടാവകാശി മൊഹമ്മദ് ബിൻ സൽമാൻ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ അമേരിക്കയിലും യൂറോപ്പിലുമുള്ള ആഡംബര വസതികളും നൗകകളും മറ്റും വിൽക്കാൻ നിർബന്ധിതരായി സൗദി രാജകുടുംബാംഗങ്ങൾ. രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങൾ ഉൾപ്പെടെ ഇത്തരത്തിൽ അടുത്തിടെയായി 60 കോടി ഡോളറിന്റെ (ഏകദേശം 4587.82 കോടി രൂപ) വസ്തുക്കൾ വിറ്റതായാണ് വിവരം.
ബ്രിട്ടനിലെ ആഡംബര ബംഗ്ലാവ്, രണ്ടു കപ്പൽ, വിലപിടിപ്പുള്ള ആഭരണങ്ങൾ തുടങ്ങിയവയാണ് അടുത്തിടെ ഇത്തരത്തിൽ വിറ്റുപോയത്. ആഡംബര ജീവിതത്തിനായി പലരും പ്രതിമാസം മൂന്നുകോടി ഡോളറിലധികം ചെലവിടുന്നതായി കണ്ടെത്തിയതോടെയാണ് രാജകുടുംബാംഗങ്ങൾക്കുമേൽ നിയന്ത്രണം കർശനമാക്കിയത്.
https://www.facebook.com/Malayalivartha

























