പ്രവാസികൾക്ക് മുന്നറിയിപ്പുമായി എയര്‍ലൈനുകള്‍, പെരുന്നാള്‍ ആഘോഷിക്കാൻ നാട്ടിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തവരാണോ? ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക...സൗകര്യം ഒരുക്കി എമിറേറ്റ്സ്...!

രണ്ട് വര്‍ഷത്തെ കൊവിഡ് മഹാമാരിയ്ക്ക് ശേഷം പെരുന്നാള്‍ ആഘോഷത്തിനായി യുഎഇ അടക്കമുള്ള എല്ലാം ഗൾഫ് രാഷ്ട്രങ്ങളും തയ്യാറെടുപ്പുകളിലാണ്. പെരുന്നാൾ ഇത്തവണ കേങ്കേമമാക്കാൻ തന്നെയാണ് പ്രവാസികളുടെ പ്ലാൻ.നിരവധി പേരാണ് നാട്ടില്‍ പെരുന്നാള്‍ ആഘോഷിക്കാനായി വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുന്നത്.
യാത്രക്കാരുടെ കുത്തൊഴുക്ക് മുൻകൂട്ടിക്കണ്ട് മുന്‍കരുതലെടുക്കണമെന്ന അറിയിപ്പുമായി എത്തിയിരിക്കുകയാണ് എയര്‍ലൈനുകള്‍. പെരുന്നാള്‍ അവധിക്കാലം മുന്‍നിര്‍ത്തി വിമാനത്താവളങ്ങളിലേക്ക് യാത്രക്കാരുടെ ഒഴുക്കുണ്ടാകുമെന്നും യാത്രക്കാര്‍ മുന്‍കരുതലെടുക്കണമെന്നുമുള്ള അറിയിപ്പാണ് എയര്‍ലൈനുകള്‍.
പുറത്തുവിട്ടിരിക്കുന്നത്.
കോവിഡ് എത്തിയ ശേഷം ഏറ്റവും കൂടുതല്‍ തിരക്കുണ്ടാവുന്ന പെരുന്നാളായിരിക്കും ഇതെന്നാണ് കണക്കുകൂട്ടല്‍. ഏപ്രില്‍ 30 മുതല്‍ മേയ് എട്ടു വരെ വന്‍ തിരക്കാണ് പ്രതീക്ഷിക്കുന്നത്.അതിനാൽ ചെക്ക് ഇന്‍ ചെയ്യാന്‍ എത്തുന്നതിന് മുമ്പ് യാത്രക്കാര്‍ രേഖകള്‍ എല്ലാം കരുതിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് എമിറേറ്റ്സ് അറിയിച്ചു. ദുബൈ വിമാനത്താവളത്തിലെ ചെക്ക് ഇന്‍ കൗണ്ടറുകള്‍ 24 മണിക്കൂര്‍ മുമ്പേ തുറക്കും.
ഓണ്‍ലൈന്‍ ചെക്ക് ഇന്‍ ചെയ്യാനും ലഗേജ് വീട്ടിലെത്തി ശേഖരിക്കാനുമുള്ള സൗകര്യം എമിറേറ്റ്സ് ഒരുക്കിയിട്ടുണ്ട്. ഇത് പരമാവധി ഉപയോഗപ്പെടുത്തി തിരക്ക് കുറക്കയ്ണം.ഇത്തവണ പൊതുമേഖലയില്‍ ഒമ്പത് ദിവസമാണ് പെരുന്നാള്‍ അവധി. അതിനാല്‍, ദുബൈയിലേക്ക് എത്തുന്നവരും ഇവിടെ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് അവധി ആഘോഷിക്കാന്‍ പോകുന്നവരും കൂടുതലായിരിക്കും. സ്വകാര്യ മേഖലയില്‍ നാലോ അഞ്ചോ ദിവസം അവധിയുണ്ട്.
വടക്കന്‍ എമിറേറ്റ്സില്‍ നിന്നെത്തുന്നവര്‍ക്ക് അജ്മാന്‍ സെന്‍ട്രല്‍ ബസ് ടെര്‍മിനലില്‍ ചെക്ക് ഇന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.യാത്രക്ക് നാല് മണിക്കൂര്‍ മുതല്‍ 24 മണിക്കൂര്‍ വരെയുള്ള സമയത്ത് ഇവിടെയെത്തി ചെക്ക് ഇന്‍ ചെയ്യാം. ഇവര്‍ക്ക് യാത്രക്ക് ഒരുമണിക്കൂറിന് മുമ്പ് വിമാനത്താവളത്തില്‍ എത്തിയാല്‍ മതി.യു.എസിലേക്ക് പോകുന്നവര്‍ക്കായി 12 മണിക്കൂര്‍ മുമ്പ് ചെക്ക് ഇന്‍ കൗണ്ടറുകള്‍ തുറക്കും.
അതേസമയം, പെരുന്നാള്‍ കാലത്ത് ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയോളം വര്‍ധിപ്പിച്ച് വിമാനക്കമ്പനികള്‍. രണ്ടുമക്കളടങ്ങുന്ന കുടുംബത്തിന് നാട്ടില്‍ പോയിവരാന്‍ ടിക്കറ്റിന് മാത്രമായി മൂന്ന് ലക്ഷത്തിലേറെ രൂപയാണ് പെരുന്നാളിനോടടുത്ത ദിവസങ്ങളില്‍ നല്‍കേണ്ടിവരുന്നത്.ഈ മാസം 30ന് ദുബൈയില്‍ നിന്ന് കൊച്ചിയിലേക്ക് 39,505 രൂപയാണ് ഈടാക്കുന്നത്.
ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് 39,786 നല്‍കേണ്ടിവരുമ്പോള്‍ കോഴിക്കോടേക്ക് 36,682 രൂപയാണ് നിരക്ക്. ഒരാള്‍ക്ക് നാട്ടില്‍ കുടുംബത്തോടൊപ്പം പെരുന്നാള്‍ കൂടി വരാന്‍ എണ്‍പതിനായിരം രൂപയോളം ടിക്കറ്റിനു മാത്രം വേണം.കൊവിഡ് കവര്‍ന്നെടുത്ത നീണ്ട രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ പോകാനൊരുങ്ങുന്ന ഗള്‍ഫ് മലയാളികള്‍ക്ക് ടിക്കറ്റ് വില വര്‍ദ്ധനവ് തിരിച്ചടിയാവും.
രണ്ടു മക്കളടങ്ങുന്ന കുടുംബത്തിന് നാട്ടില്‍ പോയിവരാന്‍ മൂന്നുലക്ഷത്തിലേറെ രൂപ നല്‍കേണ്ടിവരുന്ന സാഹചര്യത്തില്‍ യാത്ര വേണ്ടെന്ന് വെച്ചവരും ഏറെയാണ്. അതേസമയം യുഎഇയിലെ സ്കൂളുകളില്‍ മധ്യവേനലവധി ആരംഭിക്കുന്ന ജൂലൈ മാസങ്ങളിലും വൻ നിരക്കാണ് വിമാന കമ്പനികള്‍ ഈടാക്കുന്നത്.
https://www.facebook.com/Malayalivartha

























