ഉയർന്ന വിമാന ടിക്കറ്റ് നിരക്കിൽ പെറുതിമുട്ടി പ്രവാസികൾ, ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള ഉയർന്ന വിമാനനിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ച് കേരള പ്രവാസി അസോസിയേഷൻ

ഉയർന്ന വിമാന നിരക്കിൽ പ്രവാസികൾ ആകെ വലഞ്ഞിരിക്കുകയാണ്. ഇത്രയും തുകമുടക്കി ഒരു സാധാരണ പ്രവാസികുടുംബത്തിന് യാത്ര ചെയ്യുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകും. ഇതിലൊരു പരിഹാരം കണ്ടെത്തുന്നതിനായി ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചിരിക്കുകയാണ് കേരള പ്രവാസി അസോസിയേഷൻ. ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള ഉയർന്ന വിമാനനിരക്ക് കുറക്കാൻ കോടതി ഇടപെടണമെന്നാവശ്യപ്പെട്ടാണ് ഹർജിയിലെ പ്രധാന ആവശ്യം.
ഇന്ത്യൻ വ്യോമ നിയമത്തിലെ ചട്ടം 135 ചോദ്യം ചെയ്താണ് ഹർജി. ടിക്കറ്റ് നിരക്ക് തീരുമാനിക്കാൻ വിമാന കമ്പനികൾ അധികാരം നൽകിയ ചട്ടങ്ങൾ ചോദ്യം ചെയ്താണ് ഹർജി. ഈ ചട്ടങ്ങൾ ഭരണഘടന വിരുദ്ധമാണെന്നാണ് ഹർജിക്കാർ ആരോപിക്കുന്നത്.പ്രതിഷേധമുയർന്നിട്ടും ഇതുവരെയും നിരക്ക് കുറക്കാൻ വിമാനക്കമ്പനികളോ ഇടപെടാൻ കേന്ദ്രമോ തയ്യാറായിട്ടില്ല.
അയ്യായിരം രൂപയിൽ തുടങ്ങിയിരുന്ന ഗൾഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകളിൽ പത്തിരട്ടി വരെ വർധനയുണ്ടായെന്നാണ് യാത്രക്കാർ പരാതിപ്പെടുന്നത്. അയ്യായിരം രൂപ മുതൽ തുടങ്ങുന്ന ദുബായിലേക്കുള്ള നിരക്കുകൾ നാൽപതിനായിരം രൂപ വരെയായി ഉയർത്തിയ സാഹചര്യമുണ്ടായി.
ഇത്തവണ പെരുന്നാൾ കാലത്ത് ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയോളം വിമാനക്കമ്പനികൾ വർധിപ്പിച്ചിരുന്നു. ലക്ഷങ്ങൾ വിമാനടിക്കറ്റിന് മാത്രം മുടക്കിയാണ് പല പ്രവാസി കുടുംബങ്ങളും ഇത്തവണ നാട്ടിലെത്തിയത്. ഗൾഫ് രാജ്യങ്ങളിൽ അവധിക്കാലമായ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലാണ് വിമാനക്കമ്പനികൾ പ്രവാസികളിൽനിന്നും കൊള്ളലാഭം കൊയ്യുന്നത്.
ആഭ്യന്തര- വിദേശ വിമാന ടിക്കറ്റ് കുത്തനെ വർദ്ധിപ്പിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. പ്രവാസികൾക്കും കൊവിഡിന് ശേഷം സജീവമായ ടൂറിസം രംഗത്തിനും തിരിച്ചടിയാണ് ടിക്കറ്റ് നിരക്കിലെ വർധനയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രി കത്ത്. മുഖ്യമന്ത്രി കത്തിൽ സൂചിപ്പിക്കുന്നു. പ്രവാസികളെ ടിക്കറ്റ് നിരക്ക് വർദ്ധന വലിയ രീതിയിൽ ബാധിക്കുന്നു. നിരക്ക് കുറയ്ക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha

























