പ്രവാസികൾക്ക് ശമ്പളം ഇനി കിറുകൃത്യം...! ശമ്പളം വൈകിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ പുതിയ ശിക്ഷാനടപടികളുമായി കട്ടയ്ക്കിറങ്ങി യു.എ.ഇ, വേതന സംരക്ഷണ സംവിധാനത്തില്‍ ഭേദഗതി വരുത്തി തൊഴില്‍ മന്ത്രാലയം...!

ശമ്പളം കൃത്യസമയത്ത് കിട്ടുന്നില്ല എന്നാണ് ഭൂരിഭാഗം പ്രവാസികളുടേയും പരാതി. പല കാരണങ്ങളും പറഞ്ഞ് സ്ഥാപനങ്ങള്‍ ശമ്പളം വൈകിപ്പിക്കുന്നത് മൂലം നാട്ടിൽ പ്രവാസികളെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളുടെ അവസ്ഥയും പരിതാപകരമാകും.മിക്കവരും ശമ്പളം കിട്ടാത്തതിനാൽ വൻ സാമ്പത്തിക പ്രതിസന്ധിൽ വരെ എത്തിനിൽക്കുന്ന അവസ്ഥയാണ്. ഇതിനെല്ലാം ഉടൻ പരിഹാരമാകും.
യു.എ.ഇ അത്തരത്തിലൊരു നടപടികളിലേക്ക് കടന്നിരിക്കുകയാണ്. യു.എ.ഇയില്‍ ശമ്പളം വൈകിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ തൊഴില്‍മന്ത്രാലയം നടപടി കര്‍ശനമാക്കുന്നു. സമയത്തിന് ശമ്പളം നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ പുതിയ ശിക്ഷാനടപടികള്‍ ഉള്‍പ്പെടുത്തി രാജ്യത്തെ വേതന സംരക്ഷണ സംവിധാനത്തില്‍ ഭേദഗതി വരുത്തിയതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു.
തൊഴില്‍ മന്ത്രി ഡോ. അബ്ദുറഹ്മാന്‍ അബ്ദുല്‍ മന്നാന്‍ അല്‍ അവാറിന്‍റെ നിര്‍ദേശപ്രകാരമാണ് പുതിയ മാറ്റങ്ങള്‍.ശമ്പളം വൈകിപ്പിച്ച കാലയളവ്, ജീവനക്കാരുടെ എണ്ണം, ശമ്പളം നിഷേധിക്കപ്പെട്ടവരുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തില്‍ സ്ഥാപനങ്ങള്‍ക്കെതിരെ വിവിധ ശിക്ഷ നടപടികള്‍ ഉള്‍പ്പെടുത്തിയാണ് യു.എ.ഇയിലെ വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റത്തില്‍ ഭേദഗതികള്‍ നടപ്പാക്കുന്നത്.
ജീവനക്കാര്‍ക്ക് കൃത്യസമയം ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സ്ഥാപനങ്ങളുടെ വലുപ്പച്ചെറുപ്പം പരിഗണിക്കാതെ തന്നെ പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം. ശമ്പളം ജീവനക്കാർക്ക് കൃത്യസമയത്ത് കിട്ടുന്നിണ്ടോ എന്ന് പരിശോധിക്കും. ഇലക്‌ട്രോണിക് സംവിധാനം വഴി ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകളില്‍ വേതനം എത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കാനാണ് തീരുമാനം. ഇതിന് പുറമെ, സ്ഥാപനങ്ങളില്‍ നേരിട്ടെത്തി പരിശോധന നടത്താനുമാണ് തീരുമാനം.
പരിശോധനയിൽ ഇത്തരത്തിൽ ശമ്പളം വൈകുന്നുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടാൽ കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കും.എന്നിട്ടും വീഴ്ച പരിഹരിക്കുന്നില്ലെങ്കില്‍ ഈ സ്ഥാപനങ്ങള്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത് നിര്‍ത്തിവെക്കാമുമാണ് നിർദ്ദേശം. എന്നാൽ അമ്പത് ജീവനക്കാരില്‍ കൂടുതലുള്ള സ്ഥാപനങ്ങളാണ് ശമ്പളനിഷേധം തുടരുന്നതെങ്കില്‍ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും. ഒപ്പം ഫെഡറല്‍, ലോക്കല്‍ അതോറിറ്റികളോട് കമ്പനിക്കെതിരെ നിയമനടപടി ആരംഭിക്കാന്‍ നിര്‍ദേശം നല്‍കും. ആറുമാസം വീഴ്ച തുടര്‍ന്നാല്‍ സ്ഥാപനത്തിന് മേൽ വന്‍ തുക പിഴചുമത്തുകയും ചെയ്യും.
മുഴുവന്‍ ജീവനക്കാര്‍ക്കും വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം വഴിയാണ് ശമ്പളം നല്‍കേണ്ടത്. കപ്പല്‍ ജീവനക്കാര്‍, വിദേശത്തെ ഓഫിസുകളില്‍ നിന്ന് ശമ്പളം കൈപ്പറ്റുന്നവര്‍, യു.എ.ഇ സ്വദേശികളുടെ കീഴിലെ ടാക്സി, മത്സ്യബന്ധന ബോട്ട് ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍ തുടങ്ങി ചുരുക്കം വിഭാഗം ജീവനക്കാര്‍ക്ക് മാത്രമേ ഈ സംവിധാനം വഴിയില്ലാതെ ശമ്പളം നല്‍കാന്‍ തൊഴില്‍ മന്ത്രാലയം അനുമതിയുള്ളൂവെന്നും വ്യക്തമാക്കി.എന്തായാലും തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ നടപടികൾ പ്രവാസികൾക്ക് വലിയൊരു ആശ്വാസമാണ്. പുതിയ നടപടികളിലേക്ക് കടക്കുന്നതോടെ ഇനി തങ്ങൾക്ക് കൃത്യമായി സമയത്ത് ശമ്പളം കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.
https://www.facebook.com/Malayalivartha

























